Connect with us

Video Stories

പിണറായി വിജയനെന്ന ‘കരുത്തനായ’ ഭരണാധികാരിയെ ഇഷ്ടപ്പെടാന്‍ ഈ കാരണങ്ങള്‍ മതിയാവും

Published

on

സഹീര്‍ ഖാന്‍

ഈ മനുഷ്യനോട് ഇപ്പഴാണ് ഒരു ഇഷ്ടമൊക്കെ തോന്നി തുടങ്ങിയത്.. 

ഞാൻ എന്ത് കൊണ്ട് പിണറായി വിജയനെ ഇഷ്ടപ്പെടുന്നു,20 കാരണങ്ങൾ

1. വർഗ്ഗീയ വിദ്വേഷം പ്രചരിപ്പിച്ച കേസിൽ ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ UAPA പ്രകാരം ജയിലിൽ അടച്ചു.

2. കേരളത്തിലെ അമ്പലങ്ങളിൽ ആർഎസ് എസിന്റെ ആയുധ പരിശീലനം അവസാനിപ്പിക്കും എന്ന് കടകംമ്പള്ളി പറഞ്ഞു, ആയുധ പരിശീലനം അവസാനിപ്പിച്ചു എന്ന് മാത്രമല്ല ഒരുപരിധി കൂടി കടന്ന് ആയുധം തന്നെ നിരോധിച്ചു.

3. കൊടിയേരിയെ ബോംബെറിഞ്ഞ സംഘികളെ അറസ്റ്റ്‌ ചെയ്ത്‌ തൂക്കിക്കൊന്നു.

4. ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്ത സ്വാതി സരസ്വതിയെ ശബരിമല പ്രതിഷേധത്തിൽ പങ്കെടുക്കാൻ വന്നപ്പോൾ തൂക്കി എടുത്ത് ഉള്ളിലിട്ടു( പാവം കുട്ടൂസ് ഇപ്പോൾ ശശികലയോടൊപ്പം ഉണ്ട തിന്ന് കഴിയുന്നു).

5.വിലക്ക് ലംഘിച്ച് പതാക ഉയർത്തിയ ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു.

6. ഹിന്ദു മുസ്ലിം കലാപം ഉണ്ടാക്കാൻ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ കുമ്മനം രാജശേഖരന് ജീവപര്യന്തം ശിക്ഷ വാങ്ങിക്കൊടുത്തു.

7.പന്നി പെറ്റു പെരുകുന്നത് പോലെയാണ് മലപ്പുറത്തെ മുസ്ലിം സ്ത്രീകൾ പ്രസവിക്കുന്നത് എന്ന് പറഞ്ഞ ഇന്ദിരയെ UAPA ചുമത്തി.(ആ ലേഡി ഇന്നും ജയിലിൽ ആണ് )

8.കണ്ണൂർ വിമാനത്താവളം വഴി ഉൽഖാടനത്തിന് മുൻപ് യാത്ര ചെയ്യാൻ അമിത് ഷാക്ക് അനുമതി നൽകണം എന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ആവശ്യം തള്ളി അമിത് ഷായുടെ യാത്ര അനുമതി നിഷേധിച്ചു സംഘികളെ വിറപ്പിച്ചു.

9. തന്റെ സന്തതസഹചാരി ആയിരുന്ന അൽഫോൻസ് കണ്ണന്താനം കേന്ദ്ര മന്ത്രി ആയപ്പോൾ ആർഎസ്എസിനോടുള്ള വിരോധം ഒന്ന് കൊണ്ട് മാത്രം കണ്ണന്താനത്തിന് ഒരു വിരുന്ന് പോലും നൽകാതെ പട്ടിണിക്കിട്ടു.

10.ഞങ്ങളും കൊന്നിട്ടുണ്ട് എന്ന് പ്രഖ്യാപിച്ച K സുരേന്ദ്രനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്ത് 4 വർഷം കഠിന തടവ് വാങ്ങിക്കൊടുത്തു.

11.തിരുവനന്തപുരം മേയറെ കൊല്ലാൻ ശ്രമിച്ച കേസിൽ 8 ബിജെപിക്കാരെ അറസ്റ്റ് ചെയ്തു, 8 വർഷം തടവിന് ശിക്ഷിച്ചു

12.CPM കോഴിക്കോട് പാർട്ടി ഓഫീസിലേക്ക് ബോംബെറിഞ്ഞ Rടsകാരെ അറസ്റ്റ് ചെയ്ത് ജീവപര്യന്തം ശിക്ഷ വാങ്ങിക്കൊടുത്തു

13.സർക്കാർ സ്കൂളുകളിൽ ആയുധ പരിശീലനം നടത്തിയ 821 RSS കാരെ അറസ്റ്റ് ചെയ്തു. അവർ വിചാരണ നേരിടുന്നു,

14. കാസർഗോട്ടെ പള്ളിയിൽ ഉറങ്ങിക്കിടന്ന മൗലവിയെ കൊന്നവരെ അറസ്റ്റ് ചെയ്ത് ജാമ്യം പോലും കിട്ടാത്ത രീതിയിൽ ജയിലിൽ അടച്ചു,

15..രണ്ടു വട്ടം കള്ളനോട്ട് അടിച്ചു പിടിച്ച കൊടുങ്ങല്ലൂർ ഗവർണർ എന്നറിയപെടുന്ന rss പ്രവർത്തകനെ UAPA, ചേർത്തു ജയിലിൽ അടച്ചു (ഇനി അവൻ ഒരിക്കലും പുറം ലോകം കാണില്ല, കാരണം അവനു രണ്ടു വട്ടമ UAPA, അടിച്ചത് 😂)

16. ഭോപ്പാലിൽ പോയപ്പോ അവിടെ 4 RSS കാർ കൂടി നിൽക്കുന്നു എന്ന് കേട്ട് കണ്ടം വഴി ഓടാതെ
പരിപാടി പൂർത്തിയാക്കി,

17. ഡെൽഹിയിൽ പോയപ്പോ കാവിക്കൊടി പിടിച്ച രണ്ട് പേരെ കണ്ടിട്ട് ഓടിത്തള്ളിയില്ല,

18, മെട്രോ ഉൽഘാടനത്തിന് കുമ്മനടിച്ച കുമ്മനത്തെ ചവിട്ടി പുറത്താക്കി.

19, സിപിഎമ്മുകാർ വെട്ടിക്കൊന്ന ബിജെപിക്കാരന്റെ വീട്ടിൽ രഹസ്യമായിപ്പോയി 20 ലക്ഷത്തിന്റെ ചെക്ക് കൊടുത്ത് സോൾവാക്കിയ കടകംപള്ളി സുരേന്ദ്രനെ മന്ത്രിസഭയിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി.

20…ലഘുലേഖ കയ്യിൽ വെച്ച, സ്വന്തം സഖാ ആയിട്ട് പോലും കൊടും തീവ്രവാദികളായ രണ്ടു വിദ്യാർത്ഥികളെ UAPA, ചേർത്തു, ശശികലയെയും, കൊടുങ്ങല്ലൂർ ഗവർണരെയും കോടിയേരി മാമനെ ബോംബ് എറിഞ്ഞ rss കാരനെയും പാർപിച്ച അതെ ജയിലിലേക്ക് അയച്ചു, 💪💪

(ഇതൊക്കെ വായിച്ചു പിണറായി ഒരു ആർഎസ്എസ് അനുഭാവി ആണെന്ന് നിങ്ങൾക് തോന്നുന്നുണ്ട് എങ്കിൽ,?? ഉറപ്പിച്ചോ നിങ്ങൾക് ഒരു മികച്ച കമ്യുണിസ്റ്റുകാരനെ തിരിച്ചറിയാൻ ഉള്ള കഴിവ് ഇല്ലാ എന്നു തന്ന്യാ )

ഫോട്ടോ ആരും തുറിച്ചു നോക്കേണ്ട, മോഡി അല്ല, പിണറായി തന്ന്യാ 

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.