Connect with us

Culture

അവന്റെ കണ്ണ് ഇനി ഞങ്ങളാവും….

Published

on

ഷഹീർ ജി അഹമ്മദ്

ഈയുള്ളവനും യുത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീമും ഇന്ന് വൈകുന്നേരമാണ് തിരുവനന്തപുരം സർക്കാർ നേത്രാശുപത്രിയിൽ എത്തുന്നത്.

അവിടെ പോസ്റ്റ് ഓപ്പറേറ്റ് വാർഡിൽ
ഞങ്ങൾ ആ ചെറുപ്പക്കാരനെ കണ്ടു

പേര് -മുഹമ്മദലി
സ്ഥലം – വളാഞ്ചേരിക്ക് സമീപം

യുവജനയാത്രയുടെ സമാപനം കഴിഞ്ഞു പോകവേ പള്ളിപ്പുറം സി.ആർ.പി ക്യാമ്പിന് സമീപം യൂത്ത് ലീഗ് പ്രവർത്തകർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ
“ആരോ” കല്ലറിഞ്ഞു!

ഇരുളിൽ നിന്ന് എറിഞ്ഞവർക്ക്‌ തെറ്റിയിട്ടില്ല വാഹനത്തിൽ സഞ്ചരിച്ച ഒരു ലീഗുകാരന്റെ ഒരു കണ്ണു തകർക്കാനായി.

ആ കണ്ണ് തകർന്നവന്റെ പേരാണ് മുഹമ്മദലി.

കിടക്കയിൽ തളർന്ന് വിഷമിച്ച് കിടക്കുന്ന ഒരു ചെറുപ്പക്കാരനെ പ്രതീക്ഷിച്ചാണ് ഞങ്ങൾ കിടക്കക്ക് സമീപം എത്തിയത്.
എന്നാൽ സലാം മടക്കി പുഞ്ചിരിച്ചാണ് ആ ചെറുപ്പക്കാരൻ ഞങ്ങളെ സ്വീകരിച്ചത്.

അഞ്ച് മിനിറ്റ് കൊണ്ട് തന്നെ ആ യുവാവ് എത്രമാത്രം ധീരനാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു

സംഭാഷണങ്ങളിൽ നിന്നും

1. ഞങ്ങൾ -വിഷമിക്കരുത്

മുഹമ്മദലി – എന്റെ പ്രസ്ഥാനത്തിന് വേണ്ടി കണ്ണ് നൽകാൻ കഴിഞ്ഞല്ലോ എനിക്ക്

2. ഞങ്ങൾ – പ്രാർത്ഥനയുണ്ട് ഞങ്ങളുടെ

മുഹമ്മദലി – അതാണ് സന്തോഷം, പ്രതീക്ഷ

ഇന്ന് മലപ്പുറം ജില്ല ലീഗ് കൗൺസിൽ ഉണ്ടായിരുന്നു. സാദിഖലി തങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിച്ചു. പാണക്കാട് തങ്ങൻമാർ പ്രാർത്ഥിക്കുക എനിക്ക് വേണ്ടി. സന്തോഷം

3. ഞങ്ങൾ അത്തിപ്പറ്റ ഉസ്താദിനെ ഇഷ്ടപ്പെടുന്നർ എന്ന് അറിഞ്ഞ മുഹമ്മദലി വാതോരാതെ സംസാരിച്ചത് അത്തിപ്പറ്റ ഉസ്താദിനെ കുറിച്ച്

4. ഞങ്ങൾ – നിങ്ങളെ ഉപദ്രവിച്ചവരെ റബ്ബ് കൈകാര്യം ചെയ്യും (ഇ.അ)

മുഹമ്മദലി – ഞാൻ ആർക്കും ദോഷമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അല്ലാഹു നല്ല ബുദ്ധി അവർക്ക് നൽകട്ടെ

അൽഭുതപ്പെട്ടു പോയി ഈ ഹരിത പ്രണയിതാവിൽ. ദ്രോഹിച്ചവർക്ക് നല്ല ബുദ്ധി നൽകട്ടെ എന്ന പ്രാർത്ഥന ചെല്ലിയ ചെറുപ്പക്കാരൻ.

തിരുവനന്തപുരത്തുകാരെ കുറിച്ച് മോശമായിട്ടാണ് പല വടക്കുള്ളവരും സംസാരിക്കാറ്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് തിരുവനന്തപുരത്തെ
പാർട്ടി പ്രവർത്തകരുടെ സ്നേഹം മനസ്സിലാക്കിയ ആ യുവാവ്
ഞങ്ങളെ കുറിച്ച് നല്ലത് പറയാൻ സമയം കണ്ടെത്തുമ്പോൾ അവന്റെ മഹത്വമാണ് അതിലുടെ ബോധ്യപ്പെടുത്തിയത്.

എം എസ് എഫും യൂത്ത് ലീഗും ഏറ്റെടുത്ത്‌ നടക്കുമ്പോൾ അവനവന്റെ കാര്യം മറന്നു പോയ ആയിരക്കണക്കിനു മുസ്‌ ലിം യൂത്ത്‌ ലീഗുകാരന്റെ ആ കണ്ണാണ്ണ് ചിലർ എറിഞ്ഞുതകർത്തത്

തലക്ക് പിടിച്ച ഭ്രാന്തിൽ കുറ്റിക്കാട്ടിൽ ഇരുന്ന് രാത്രിയുടെ മറവിൽ കല്ലെറിഞ്ഞ് തകർത്തത് അവന്റെ കണ്ണായിരുന്നില്ല. ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ കണ്ണാണ് അവന്റെ കണ്ണായി ഞങ്ങൾ പാർട്ടിക്കാർ ഉണ്ടാവും

അവനു വീടുണ്ടാക്കാൻ ,
മക്കൾ ഒന്ന് രക്ഷപ്പെടും വരെ ഒരു സ്ഥിര വരുമാനമുണ്ടാവാൻ പാർട്ടി ആലോചിക്കുകയാണ്.

പ്രിയ സഹോദരങ്ങളെ
പാർട്ടി തീരുമാനം വന്നാൽ ആ നിമിഷം തന്നെ മുഹമ്മദലിയുടെ കണ്ണുകളായി ആദ്യം മാറേണ്ടത് നമ്മൾ സൈബർ ലോകത്തെ പ്രവർത്തകരാണ്.

കല്ലെറിഞ്ഞും കൊന്നും മർദ്ദിച്ചും
ഞങ്ങളുടെ ലീഗ് രാഷ്ടീയത്തെ തകർക്കാൻ ഇരുട്ടിന്റെ സന്തതികൾക്ക് കഴിയില്ല. പട്ടേലും ഗാമയും നിജ ലിംഗപ്പയും ഉറഞ്ഞു തുള്ളിയ കാലത്ത് ഉയർന്നുപൊങ്ങിയതാണ് ഞങ്ങളുടെ ഹരിത ധ്വജം.ഷുക്കുറും അസ്ലമും അൻവറും നസറുവും കത്തി മുനയിൽ പിടഞ്ഞു വീണത് മുസ്ലിം ലീഗ് സിന്ദാബാദ് എന്ന് വിളിച്ചതു കൊണ്ടാണ്. ആ ഞങ്ങളെ ഓല പാമ്പു കാട്ടി ഭയപ്പെടുത്തരുത് .

“ഓരോ കർബല കൾക്ക് ശേഷവും ഇസ്ലാം ശക്‌തിപ്പെടുന്നു.ഓരോ പ്രതിസന്ധികൾക്ക് ശേഷവും മുസ്ലിം ലീഗും ശക്തിപ്പെടുന്നു ”

കുറ്റവാളികൾ എത്ര ഇരുളിന്റെ മറവിൽ മറഞ്ഞാലും CCTV ക്യാമറകൾ കണ്ണു തുറന്നിരുന്നുവെന്ന് വിസ്മരിക്കണ്ട……

ഞങ്ങളുടെ സഹോദരന് വേണ്ടി പ്രാർത്ഥനയാണ് മനം നിറയെ

 

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.