Connect with us

Video Stories

യുവജനയാത്ര സമാപന സമ്മേളനം; പ്രവർത്തകർക്കുള്ള വാഹന ക്രമീകരണ നിർദ്ദേശങ്ങൾ

Published

on

യുവജന യാത്രയുടെ സമാപന സമ്മേളനത്തിന് എത്തുന്ന പ്രവർത്തകർക്കുള്ള വാഹന ക്രമീകരണ നിർദ്ദേശങ്ങൾ

പ്രവർത്തകരുമായി മലപ്പുറം ജില്ലയിൽ നിന്നും വരുന്ന വാഹനങ്ങൾ എൻ.എച്ച്‌ റോഡ്‌ -ശ്രീകാര്യം-ഉള്ളൂർ-കേശവദാസപുരം-പട്ടം(ലെഫ്റ്റ്‌)-കുറവങ്കോണം-കവടിയാർ-വെള്ളയമ്പലംറോഡിലൂടെ മ്യൂസിയം ജംഗ്ഷനിൽ എത്തി മ്യൂസിയം പോലീസ്‌ സ്റ്റേഷന്റെ കിഴക്ക്‌ വശം കനകനഗർ റോഡിൽ ആളെ ഇറക്കിയ ശേഷം വാഹനങ്ങൾ യൂണിവേഴ്സിറ്റി ഹോസ്റ്റൽ -എൽ.ബി.എസ്‌ -ബേക്കർ ഫ്ലൈ ഓവർ-പനവിള-തമ്പാനൂർ-കിള്ളിപ്പാലം വഴി ആറ്റുകാൽ പാർക്കിംഗ്‌ ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്യുക.

കോഴിക്കോട്‌,കണ്ണൂർ,കാസർഗ്ഗോഡ്‌,വയനാട്‌,പാലക്കാട്‌,തൃശൂർ ജില്ലകളിൽ നിന്നും പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ എൻ.എച്ച്‌ റോഡ്‌-ശ്രീകാര്യം-ഉള്ളൂർ-കേശവദാസപുരം-പട്ടം(ലെഫ്റ്റ്‌)-കുറവൻ കോണം-കവടിയാർ-വെള്ളയമ്പലം-മ്യൂസിയം ലെഫ്റ്റ്‌ വഴി നന്ദാവനം റോഡിലെ പാണക്കാട്‌ ഹാൾ മുതൽ ഡി.സി.സി ഓഫീസ്‌ വരെയുള്ള റോഡിൽ ആളുകളെ ഇറക്കി വാഹനങ്ങൾ ബേക്കറി ജംഗ്ഷൻ-പനവിള-സംഗീതം കോളേജ്‌-മേട്ടുക്കട-തമ്പനൂർ ഫ്ലൈ ഓവർ-കിള്ളിപ്പാലം വശ്ഗി ആറ്റുകാൽ പാർക്കിംഗ്‌ ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്യുക

എറുണാകുളം,ആലപ്പുഴ,കൊല്ലം ജില്ലകളിൽ നിന്നും വരുന്ന വാഹനങ്ങൾ എൻ.എച്ച്‌ റോഡ്‌-ശ്രീകാര്യം-ഉള്ളൊാ-കേശവദാസപുരം-പട്ടം(ലെഫ്റ്റ്‌)-കുറവൻ കോണം-കവടിയാർ-വെള്ളയമ്പലം വഴി മ്യൂസിയത്തിനു മുൻപിൽ ആളെ ഇറക്കി വാഹനങ്ങൾ പാളയം-വി.ജെ.ടി (റൈറ്റ്‌)-ആശാൻ സ്ഖ്വയർ-പാറ്റൂർ-പേട്ട-ചാക്ക വഴി ശംഖുമുഖം റോഡിൽ പാർക്ക്‌ ചെയ്യുക.

കൊല്ലം,ഇടുക്കി-പത്തനംതിട്ട ജില്ലകളിൽ നിന്നും വരുന്ന വാഹനങ്ങൾ എം.സി റോഡ്‌ വഴി പട്ടം-പി.എം.ജി-എൽ.എം.എസ്‌ റോഡിലൂടേ മ്യൂസിയം ജംഗ്ഷനു മുൻപിൽ എത്തി കനകകുന്നിനു മുൻപിൽ ആളെ ഇറക്കി വാഹനങ്ങൾ വെല്ലയമ്പലം ജംഗ്ഷൻ-ആൽത്തറ ജംഗ്ഷൻ വഴി ടാഗോർ തിയേറ്റർ പാർക്കിംഗ്‌ ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്യുക(ടഗോർ തിയറ്റർ പാർക്കിംഗ്‌ ഗ്രൗണ്ട്‌ ലഭ്യമാകാത്ത ലക്ഷം വാഹനങ്ങൾ ശംഖുമുഖം റോഡിൽ പാർക്ക്‌ ചെയ്യുക.

തിരുവനന്തൽപുരം ജില്ലയിലെ പാറശാല-നെയ്യാറ്റികര-നേമം-കോവളം-മണ്ഡലങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ വഴുതക്കാട്‌ വഴി മാനവീയം റോഡിലെത്തി ആളെ ഇറക്കിയ ശേഷം വാഹനങ്ങൾ മ്യൂസിയം-നന്ദാവനം-ബേക്കറി-പനവിള-തമ്പാനൂർ-ഓവർ ബ്രിഡ്ജ്‌ വഴി പുത്തിരികണ്ടത്ത്‌ പാർക്ക്‌ ചെയ്യേണ്ടതാണ്.

കാട്ടാകട-അരുവിക്കര മണ്ഡലങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പൂജപ്പുര-വഴുതക്കാട്‌-മാനവീയം റോഡിൽ ആളെ ഇറക്കി ശേഷം തിരികെ വെള്ളറ്റമ്പലം-വഴുതക്കാട്‌ വഴി വാഹനങ്ങൾ പൂജപ്പുര ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്യേണ്ടതാണ്.

നെടുംങ്ങാട്‌,വാമനപുരം മണ്ഡലങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പേരൂക്കട-കവടിയാർ-വെള്ളയമ്പലം റോഡ്‌ വഴി-മാനവീയം റോഡിൽ ആലെ ഇറക്കി ശേഷം വാഹനങ്ങൾ പൂജപ്പുര ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്യുക.

ആറ്റിങ്ങൾ-വർക്കല-ചിറയിൻ കീഴ്‌-കഴക്കൂട്ടം മണ്ഡലങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ എൻ.എച്ച്‌ ബൈപ്പാസ്‌ റോഡ്‌ വഴി ചാക്കയിൽ എത്തി ഇടത്തോട്ട്‌ തിരിഞ്ഞ്‌ പേട്ട-പാറ്റൂർ-ആശാൻ സ്ക്വയർ-എൽ.എം.എസ്‌-മ്യൂസിയം- വഴി മാനവീയം റോഡ്‌ ആളെ ഇറക്കി വാഹനങ്ങൾ പൂജപ്പുര ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്യുക.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.