Connect with us

Culture

അത്‌ലറ്റിക്കോയെ തരിപ്പണമാക്കി ഗോവ ; ബ്ലാസ്റ്റേഴ്‌സിന്റെ ചീട്ടു കീറി

Published

on

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യതാ ചീട്ടു ഗോവക്കാര്‍ കീറിയെറിഞ്ഞു. മല്‍സരത്തില്‍ ഗോവ 5-1ന് കൊല്‍ക്കത്തയെ തരിപ്പണമാക്കിയതോടെ ബ്ലാസ്റ്റേഴ്‌സിന്റെ നേരീയ സാധ്യതയും അവസാനിച്ചത്. ഇന്ന് ബ്ലാസ്‌റ്റേഴ്‌സ് ബംഗളരൂവിനെ നേരിടുകയാണ്. ഗോവയും ജാംഷഡ്പ്പൂരും തമ്മിലാണ് ഇനി പ്ലേ ഓഫിലെ അവസാന സ്ഥാനത്തിനായി മല്‍സരം.

അത്‌ലറ്റിക്കോക്കെതിരെ ജയിച്ചതോടെ ഗോവക്കാര്‍ 17 മല്‍സരങ്ങളില്‍ നിന്ന് 27 പോയന്റുമായി നാലാം സ്ഥാനത്തേക്ക് കയറി. ജാംഷഡ്പ്പൂരുമായി അവസാന മല്‍സരവുമുണ്ട്. ജാംഷഡ്പ്പൂരുകാര്‍ 17 മല്‍സരങ്ങളില്‍ നിന്ന് 26 പോയന്റുമായി അഞ്ചാമതാണ്. ഇത്രയും മല്‍സരം കളിച്ച ബ്ലാസ്റ്റേഴ്‌സിന് 25 പോയന്റാണുള്ളത്. ഇന്ന് കേരളം ജയിച്ചാല്‍ 28 പോയന്റാവും. പക്ഷേ ഗോവ-ജാംഷഡ്പ്പൂര്‍ മല്‍സരത്തിലെ വിജയികള്‍ക്ക് ഇതിലേറെ പോയന്റ് വരും. ഈ മല്‍സരം സമനിലയിലായാല്‍ മാത്രമാണ് കേരളത്തിന് കൊച്ചു പ്രതീക്ഷ.നാളെ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ ബംഗളൂരുവുമായി ഏറ്റുമുട്ടുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാന്‍ കഴിയില്ല.

നേരിയ സാധ്യത നിലനിര്‍ത്തണമെങ്കില്‍ ബംഗളൂരുവിനെ തോല്‍പ്പിച്ചാല്‍ മാത്രം പോര. ജംഷഡ്പൂരിന്റെയും ഗോവയുടേയും മത്സരഫലങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി വരണം. 17 മത്സരങ്ങളില്‍ 25 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ ആറാം സ്ഥാനത്താണിപ്പോള്‍. ബംഗളൂരുമായുള്ള മത്സരത്തില്‍ വിജയിച്ചാല്‍ അവര്‍ക്ക് 28 പോയിന്റ് ലഭിക്കും. നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള ജംഷഡ്പൂര്‍ അവരുടെ അവസാന മത്സരം ജയിച്ചാല്‍ 29 പോയിന്റോടെ സെമിയില്‍ സ്ഥാനം നേടും. ഗോവയുമായുള്ള ജംഷഡ്പ്പൂരിന്റെ മത്സരമായിരിക്കും കേരളത്തിന്റെ സെമി സാധ്യത നിര്‍ണ്ണയിക്കുക.

പട്ടികയില്‍ ഏറ്റവും മുകളിലുള്ള ബംഗളൂരുവിന് ഇന്നത്തെ മത്സരം പ്രത്യേകിച്ച് ഗുണമോ ദോഷമോ ഉണ്ടാക്കുന്നില്ല. വിജയിച്ചു കൊണ്ടിരിക്കുന്ന ടീമിന് ഒരു വിജയം കൂടി എന്നേ ഈ കളിയെ അവര്‍ കാണുന്നുള്ളൂ. ഈ കളി ജയിക്കാന്‍ ഞങ്ങള്‍ എല്ലാ അടവുകളും പ്രയോഗിക്കും. ജംഷെഡ്പൂരിന്റെയും ഗോവയുടേയും കരുണയിലാണ് ഞങ്ങളുടെ നിലനില്‍പ്പ്. പക്ഷെ അതൊന്നും ഞങ്ങള്‍ നോക്കുന്നില്ല-ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് പറഞ്ഞു. അവസാനം കളിച്ച അഞ്ചു മത്സരങ്ങളിലും കേരളത്തിന് തോല്‍വി അറിയേണ്ടി വന്നിട്ടില്ല. എന്നാല്‍ അവസാനത്തെ രണ്ട് മത്സരങ്ങളില്‍ സമനില വഴങ്ങേണ്ടി വന്നതാണ് അവര്‍ക്ക് വിനയായത്. കൊല്‍ക്കത്തയോടും ചെന്നൈയോടുമാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചത്. ഒരു ഗോളിന് വിജയിച്ചാലും അതേറെ വലുതാണെന്നാണ് ഡേവിഡ് ജെയിംസ് പറയുന്നത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.