Video Stories
ഫെഡറര്‍ വീണു നദാല്‍ സെമിയില്‍
ന്യൂയോര്‍ക്: യു.എസ് ഓപണ്‍ ടെന്നീസിന്റെ പുരുഷ വിഭാഗം സിംഗിള്‍സില്‍ ആദ്യമായി റോജര്‍ ഫെഡറര്‍-റാഫേല്‍ നദാല്‍ ക്ലാസിക് സെമി ഫൈനല്‍ പ്രതീക്ഷിച്ച ടെന്നീസ് പ്രേമികള്‍ക്ക് നിരാശ. രണ്ട് മണിക്കൂര്‍ 51 മിനിറ്റ് നീണ്ട ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിസ് താരം റോജര്‍ ഫെഡററെ അര്‍ജന്റീനക്കാരന്‍ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പൊട്രോ അട്ടിമറിച്ചു.
നാലു സെറ്റു നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു 24 കാരനായ അര്‍ജിന്റീനക്കാരന്‍ സ്വിസ് താരം ഫെഡററെ തറപറ്റിച്ചത്. സ്‌കോര്‍ 7-5, 3-6, 7-6, 6-4. ആദ്യ സെറ്റില്‍ നന്നായി പൊരുതി സെറ്റ് കൈവിട്ട ഫെഡറര്‍ രണ്ടാം സെറ്റില്‍ ഗംഭീര തിരിച്ചു വരവ് നടത്തിയെങ്കിലും മൂന്നും നാലും സെറ്റുകളില്‍ ഈ മികവ് പ്രകടിപ്പിക്കാനായില്ല. സീസണില്‍ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റുകളില്‍ 18-0ന്റെ റെക്കോര്‍ഡുമായാണ് ഫെഡറര്‍ ഡെല്‍പൊട്രോയ്‌ക്കെതിരെ കളിക്കാനിറങ്ങിയത്. എന്നാല്‍ പുറം വേദന മൂലം ബുദ്ധിമുട്ടുന്ന ഫെഡറര്‍ മത്സരത്തില്‍ രണ്ടാം സെറ്റൊഴികെ ഒരിക്കല്‍ പോലും തന്റെ ഫോമിന് അടുത്തെത്തിയില്ല.
2009ലെ യു.എസ് ഓപണ്‍ ജേതാവായ ഡെല്‍പൊട്രോയ്ക്ക് സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലാണ് എതിരാളി. നദാല്‍ ക്വാര്‍ട്ടറില്‍ റഷ്യയുടെ 19കാരന്‍ ആേ്രന്ദ റൂബലേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സെമിയിലെത്തിയത്. സ്‌കോര്‍ 6-1, 6-2, 6-2. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും നദാലിന് ഭീഷണി ഉയര്‍ത്താന്‍ റൂബലേവിന് കഴിഞ്ഞില്ല.
നദാല്‍ തനിക്ക് ചില പാഠങ്ങള്‍ പഠിപ്പിച്ചു തന്നുവെന്നായിരുന്നു തോല്‍വിയെ കുറിച്ച് റഷ്യന്‍ താരത്തിന്റെ പ്രതികരണം. വീണ്ടും കണ്ടു മുട്ടുമ്പോള്‍ കുറേക്കൂടി നന്നായി കളിക്കാന്‍ താന്‍ കഠിനമായ പരിശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 2001ല്‍ ആന്‍ഡി റോഡിക്ക് ക്വാര്‍ട്ടറിലെത്തിയതിനു ശേഷം യു.എസ് ഓപണ്‍ ക്വാര്‍ട്ടറിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് റൂബലേവ്. അതേ സമയം വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ചെക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവയെ അമേരിക്കയുടെ കൊകൊ വാന്‍ഡേവെഗെ അട്ടിമറിച്ചു.
സ്‌കോര്‍ 7-6, 6-3. കൊകൊ വാന്‍ഡേവെഗെ സെമിയിലെത്തിയതോടെ ഇത്തവണത്തെ വനിതാ വിഭാഗം സെമി ഫൈനല്‍ അമേരിക്കന്‍ താരങ്ങള്‍ തമ്മിലുള്ള മത്സരം മാത്രമായി മാറി. കാണികളുടെ അകമഴിഞ്ഞ പിന്തുണയോടെ മല്‍സരിച്ച കൊകൊക്കെതിരെ ആദ്യ സെറ്റില്‍ ഒപ്പത്തിനൊപ്പം പോരാടിയ പ്ലിസ്‌കോവ രണ്ടാം സെറ്റില്‍ കാര്യമായ വെല്ലുവിളികള്‍ കൂടാതെ കീഴടങ്ങി. മത്സരത്തിലുടനീളം താളം കണ്ടെത്താനാവാതെ ദേഷ്യം പിടിക്കുന്ന പ്ലിസ്‌കോവയെയാണ് കാണാനായത്.
കേവലം രണ്ട് എയ്‌സുകള്‍ മാത്രം ഉതിര്‍ത്ത പ്ലിസ്‌കോവ 21 അണ്‍ഫോഴ്‌സ്ഡ് എററുകളാണ് മത്സരത്തില്‍ വരുത്തിയത്. ഇതിലും നന്നായി കളിക്കാന്‍ തനിക്ക് ആവുമായിരുന്നു.
എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ താന്‍ കളിച്ചത് മോശം ഫോമിലാണെന്നായിരുന്നു മത്സര ശേഷം പ്ലിസ്‌കോവയുടെ പ്രതികരണം. തോല്‍വിയോടെ പ്ലിസ്‌കോവയെ പിന്തള്ളി സ്‌പെയിനിന്റെ ഗാര്‍ബൈന്‍ മുഗുരുസ ഒന്നാം റാങ്കിന് അര്‍ഹയാവുകയും ചെയ്തു. സെമിയില്‍ അമേരിക്കയുടെ തന്നെ മാഡിസണ്‍ കീയ്‌സാണ് കോകോയുടെ എതിരാളി.
എസ്‌തോണിയയുടെ കൈയ കനേപിയെ 6-3, 6-3 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് കീയ്‌സ് സെമി പ്രവേശം നേടിയത്. അമേരിക്കയുടെ തന്നെ വീനസ് വില്യംസും സ്ലോവേന്‍ സ്‌റ്റെഫാന്‍സണും നേരത്തെ തന്നെ സെമിയില്‍ സ്ഥാനം നേടിയിരുന്നു.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ