Connect with us

Culture

റഷ്യന്‍ ലോകകപ്പില്‍ റെഡ് കാര്‍ഡുകളുടെ എണ്ണം വര്‍ധിക്കും; കാരണം…

Published

on

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ റെഡ് കാര്‍ഡുകളുടെ എണ്ണം വര്‍ധിക്കുമെന്ന് പഠനം. ഫുട്‌ബോളിലെ പുതിയ സാങ്കേതികവിദ്യയായ വിഎആര്‍( വീഡിയോ അസിസ്റ്റ് റഫറിങ് ) ആദ്യമായി ഉപയോഗിക്കുന്ന ലോകകപ്പാണ് റഷ്യയിലേത്. കളിക്കളത്തിലെ തത്സമയ സംഭവങ്ങള്‍ സ്ലോ മോഷനില്‍ നിരീക്ഷിച്ച ശേഷം കളി നിയന്ത്രിക്കുന്ന റഫറിക്ക് കൃത്യമായ തീരുമാനം എടുക്കാനുള്ള സന്ദേശം നല്‍കുന്ന രീതിയാണ് വിഎആര്‍. ഫൗളുകള്‍ സ്ലോ മോഷനില്‍ കാണുമ്പോള്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കാനുള്ള പ്രവണത റഫറിമാരില്‍ വര്‍ധിക്കു
മെന്നാണ് പഠനത്തില്‍ പറയുന്നത്.

കളിക്കിടയിലുണ്ടാവുന്ന ഫൗളുകളും മറ്റു സംശയകരമായ സംഭവങ്ങളിലും റഫറിമാര്‍ പല തെറ്റായ തീരുമാനങ്ങള്‍ എടുക്കാറുണ്ട്. ഇത് കളിയുടെ ഫലത്തില്‍ നിര്‍ണായകമാവാറുമുണ്ട് പലപ്പോഴും. എന്നാല്‍ വിഎആര്‍ ഉപയോഗിക്കുന്നതോടെ റഷ്യയിലെ റഫറിങ് കൂടുതല്‍ കുറ്റമറ്റതാവുമെന്നാണ് പ്രതീക്ഷ.

കളിക്കാരുടെ ഫൗളുകള്‍ സംബന്ധിച്ചാണ് പ്രധാനമായും റഫറിമാരുടെ തീരുമാനങ്ങള്‍ തെറ്റാവാറ്. എന്നാല്‍ ഇതില്‍ മാറ്റം വരുമെന്ന് പഠനത്തില്‍ പറയുന്നു. നിലവില്‍ ഫൗളുകള്‍ സംബന്ധിച്ച റഫറിമാരുടെ തീരുമാനങ്ങളില്‍ 61 ശതമാനം മാത്രമാണ് ശരിയാവാറ്. എന്നാല്‍ വിഎആറിന്റെ വരവോടെ അത് 63 ശതമാനമായി ഉയരും. പ്രത്യേകിച്ച് കളിക്കാരുടെ ഫൗള്‍ മനഃപൂര്‍വ്വമാണോ അല്ലയോ എന്ന് സ്ലോമോഷനിലൂടെ കൃത്യമായി തിരിച്ചറിയാനാവും. ഇതോടെ മനപൂര്‍വ്വമായി ഫൗള്‍ ചെയുന്ന കളിക്കാര്‍ക്കും ഫൗള്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കും കാര്‍ഡു ലഭിക്കുമെന്നാണ് പഠനം പറയുന്നത്. ജേണല്‍ കോഗ്‌നിറ്റീവ് റിസേര്‍ച്ചിലാണ് പ്രിന്‍സിപ്പിള്‍സ് ആന്‍ഡ് ഇംപ്ലിക്കേഷന്‍സ് എന്ന പേരില്‍ പഠനം പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിന്റെ മുഹമ്മദ് സലാഹിനെ റയല്‍ മാഡ്രിഡിന്റെ നായകന്‍ സെര്‍ജിയോ റാമോസ് മാരകമായി ഫൗള്‍ ചെയ്തിരുന്നു. ഫൗളിനെ തുടര്‍ന്ന് തോളിന് പരിക്കേറ്റ സലാഹ് കളി മതിയാക്കി പുറത്തുപോവുകയായിരുന്നു. എന്നാല്‍ കളി നിയന്ത്രിച്ച റഫറി സംഭവം കൃത്യമായ കാണാത്തതിനാല്‍ റാമോസിന് കാര്‍ഡ് ഒന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ മനഃപൂര്‍വ്വമാണ് റാമോസ് സലാഹിനെ ഫൗള്‍ ചെയ്തതെന്നും സലാഹിന്റെ പുറത്തായതാണ്
റയലിന് കളി അനുകൂലമായതെന്നും അല്ലായെന്നുമുള്ള വാദം ശക്തമായി ഇപ്പോഴും നിലനില്‍ക്കുകയാണ് ഫുട്‌ബോള്‍ ലോകത്ത്.

2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഫ്രാങ്ക് ലാംപാര്‍ഡ് പ്രീ-ക്വാര്‍ട്ടറില്‍ ജര്‍മനിക്കെതിരെ തൊടുത്ത ഷോര്‍ട്ട് ഗോള്‍വര കടന്നെങ്കിലും ലൈന്‍സ്മാന്‍ ഗോള്‍ അനുവദിച്ചിരുന്നില്ല. ടിവി റിപ്ലേയില്‍ പന്ത് ഗോള്‍വര കടന്നുവെന്ന് വ്യക്തമാക്കിയെങ്കിലും റഫറിങ് പിഴവ് മൂലം അര്‍ഹിച്ച ഗോള്‍ നഷ്ടമാവുകയായിരുന്നു ഇംഗ്ലണ്ടിന്. വിഎആര്‍ സിസ്റ്റം വരുന്നതോടെ ഇത്തരം സംഭവങ്ങളില്‍ കൂടുതല്‍ ഉചിതമായ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ റഫറിമാര്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.