Connect with us

Culture

ഗുര്‍മീത് റാം കേസ്: അന്വേഷണം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ടായി: സി.ബി.ഐ ഓഫീസര്‍

Published

on

ന്യൂഡല്‍ഹി: ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിങിനെതിരെ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിന്റെ അന്വേഷണം തുടക്കത്തില്‍ തന്നെ അവസാനിപ്പിക്കാന്‍ പല കോണുകളില്‍നിന്ന് സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്ന് കേസ് അന്വേഷിച്ച സി.ബി.ഐ ഓഫീസര്‍. റിട്ട. ഡി.ഐ.ജി മുലിന്‍ജ നാരായണന്റേതാണ് വെളിപ്പെടുത്തല്‍. കേസ് യുക്തിസഹമായ അന്ത്യത്തില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

2002ലാണ് റാം റഹിം സിങിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ അഞ്ചു വര്‍ഷം ഇതിന്മേല്‍ ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ 2007ല്‍ പഞ്ചാബ് ഹരിയാനാ ഹൈക്കോടതി കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു. സ്വാധീനങ്ങള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. എന്നാല്‍ അന്വേഷണ ചുമതല ഏല്‍പ്പിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ മേലുദ്യോഗസ്ഥന്‍ തന്നെ സമീപിച്ച് കേസ് അവസാനിപ്പിക്കണമെന്ന് നിര്‍ദേശിച്ചു. അന്വേഷണവുമായി മുന്നോട്ടു പോകുമെന്നും ഉത്തരവ് പാലിക്കാന്‍ നിര്‍വാഹമില്ലെന്നുമാണ് താന്‍ മേലുദ്യോഗസ്ഥനെ അറിയിച്ചത്. തൊട്ടു പിന്നാലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍നിന്ന് വിളി വരാന്‍ തുടങ്ങി. പാര്‍ലമെന്റംഗങ്ങള്‍ ഉള്‍പ്പെടെ പലരും തന്നെ നേരില്‍ വിളിച്ച് അന്വേഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഹൈക്കോടതി നേരിട്ട് അന്വേഷണം ഏല്‍പ്പിച്ചതിനാല്‍ കോടതി നിലപാട് വലിയ അളവില്‍ സഹായമായി.
ഇതിനിടെ ദേരാ സച്ചാ അനുയായികളില്‍നിന്ന് പലതരത്തിലുള്ള ഭീഷണികളും വരാന്‍ തുടങ്ങി. പരാതിക്കാരുടെ പ്രത്യക്ഷ അഭാവം പ്രാരംഭത്തില്‍ വലിയ വെല്ലുവിളിയായിരുന്നു. ലൈംഗിക പീഡനം നേരിട്ടുവെന്ന് പറയുന്ന യുവതി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കും പഞ്ചാബ്- ഹരിയാനാ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരുടെ പേരോ മറ്റു വിവരങ്ങളോ കത്തില്‍ വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ പരാതിക്കാരിയെ ആദ്യം കണ്ടെത്തേണ്ടിയിരുന്നു. പീഡനം നടന്നുവെന്ന് പറയപ്പെടുന്ന റാം റഹിമിന്റെ വീട് കണ്ടെത്തലും വെല്ലുവിളിയായി. അധികമാര്‍ക്കും പ്രവേശനമില്ലാത്ത ഭൂഗര്‍ഭ വസതിയിലായിരുന്നു റാം റഹിമിന്റെ താമസം.
പഞ്ചാബിലെ ഹോഷിപൂര്‍ സ്വദേശനിയാണ് പരാതിക്കാരിയെന്ന് അന്വേഷിച്ച് കണ്ടെത്തി. എന്നാല്‍ റാം റഹിമിനെതിരെ പ്രത്യക്ഷത്തില്‍ പരാതി നല്‍കാന്‍ ഇവര്‍ക്ക് ഭയമായിരുന്നു. യുവതിയേയും കുടുംബത്തേയും പലതവണ സംസാരിച്ച് ബോധ്യപ്പെടുത്തിയ ശേഷമാണ് സി.ആര്‍.പി.സി 164 പ്രകാരം മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി രേഖപ്പെടുത്തിയത്. ഇതോടെ യുവതിക്കും കുടുംബത്തിനും നേരെ ദേരാ സച്ചാ അനുയായികളുടെ ഭീഷണിയുണ്ടായി.
റാം റഹിം സിങിനെ ചോദ്യം ചെയ്യുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. പലതവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഏറ്റവും ഒടുവില്‍ അര മണിക്കൂര്‍ ചോദ്യം ചെയ്യാമെന്ന ഉപാധിയോടെ അദ്ദേഹം അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി. എന്നാല്‍ തുടര്‍ച്ചയായ രണ്ടര മണിക്കൂര്‍ അദ്ദേഹത്തെ അന്വേഷണ സംഘം ചോദ്യംചെയ്തു. ആരോപണങ്ങളെല്ലാം നിഷേധിച്ചെങ്കിലും മൊഴിയിലെ വൈരുധ്യങ്ങള്‍ അദ്ദേഹത്തിന് വിനയായി. ഇത് കേസിനെ ബലപ്പെടുത്തിയെന്നും മുലിന്‍ജ നാരായണന്‍ പറഞ്ഞു. ഡി.ഐ.ജിയായി പ്രമോഷന്‍ ലഭിച്ച മുലിന്‍ജ 2009ലാണ് സര്‍വീസില്‍നിന്ന് റിട്ടയര്‍ ചെയ്തത്. റാം റഹിമിനെതിരായ രണ്ട് കൊലപാതകക്കേസുകളും ഇതേ രീതിയില്‍ യുക്തിസഹമായ അന്ത്യത്തില്‍ എത്തുമെന്ന പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.