Connect with us

Culture

നഗരങ്ങളിലെ വീടുകളില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നു: ഋഷിരാജ് സിങ്ങ്

Published

on

കൊച്ചി: ലഹരി ഉപയോഗത്തിനുള്ള കഞ്ചാവ് ചെടികള്‍ പ്രധാന സിറ്റികളില്‍ വീടുകളില്‍ പോലും വളര്‍ത്തുകയാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനധികൃത ലഹരി ഉപയോഗം വര്‍ദ്ധിച്ചുവരുന്നു. 2536 കഞ്ചാവ് ചെടികള്‍ വെട്ടി നശിപ്പിച്ചു കേസെടുത്തു. ഇടുക്കി കാടുകളില്‍ മാത്രമാണ് കഞ്ചാവ് കൃഷി എന്ന ധാരണ തിരുത്തണം. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കാസള്‍ഗോഡ്, പാലക്കാട് എന്നിവിടങ്ങളിലെ നഗരപ്രദേശങ്ങളില്‍ വീട്ടുവളപ്പില്‍ വളര്‍ത്തിവന്നിരുന്ന ചെടികളാണ് നശിപ്പിച്ചത്. 2014 കിലോഗ്രാം കഞ്ചാവും പിടികൂടി.

23 കോടി ജനങ്ങളുള്ള ഉത്തര്‍പ്രദേശിനേക്കാള്‍ എത്രയോ അധികം ലഹരി വേട്ടകേസുകളാണ് മൂന്നേകാല്‍ കോടി ജനങ്ങളുള്ള കേരളത്തില്‍ പിടികൂടപ്പെടുന്നത്. അവിടങ്ങളില്‍ കേരളത്തിലേതിനേക്കാള്‍ അനധികൃത ലഹരി വ്യാപാരം നടക്കുന്നുണ്ടാകാം. പല കാരണങ്ങളില്‍ അവ പിടിക്കപ്പെടുന്നില്ല. കേരളത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനകം 2,33,645 റെയ്ഡ് നടത്തി. 43,868 പേരെ അറസ്റ്റ് ചെയ്തു. അബ്കാരി കേസുകള്‍ 39,000, മയക്കുമരുന്ന് കേസുകള്‍ 8508, പാന്‍പരാഗ് കേസുകള്‍ 1,19,744 കേസുകളും രജിസ്റ്റര്‍ ചെയ്തു.9500 ലിറ്റര്‍ സ്പിരിറ്റും, 6800 ലിറ്റര്‍ ചാരായവും, 2500 ലിറ്റര്‍ വ്യാജ മദ്യവും, 18000 ലിറ്റര്‍ അന്യസംസ്ഥാന മദ്യവും, 27000 ലിറ്റര്‍ കള്ളും പിടികൂടി.

മയക്കുമരുന്നായി ഉപയോഗിക്കുന്ന 30,000 ലിറ്റര്‍ അരിഷ്ടവും, 9567 ലിറ്റര്‍ ബിയറും, 35000 ലിറ്റര്‍ കോടയും പിടിച്ചു. ഹെറോയിന്‍ 518 ഗ്രാമും, ബ്രൗണ്‍ഷുഗര്‍ 300 ഗ്രാമും കൊക്കെയിന്‍ 11 ഗ്രാമും, ചരസ് 450 ഗ്രാമും, ഒപ്പിയം 4818 ഗ്രാമും, മാജിക് മഷ്‌റൂം 79 ഗ്രാമും പിടിച്ചെടുത്തു.മെഡിക്കല്‍ ഷോപ്പുകള്‍ വഴി മയക്കുമരുന്ന് ഉല്‍പന്നങ്ങള്‍ അനധികൃതമായി വില്‍ക്കുന്നുണ്ട്. 38,295 ടാബ്‌ലറ്റുകളും 143 ആംപ്യൂളുകളും ഇക്കാലയളവില്‍ പിടികൂടി. താന്‍ ചാര്‍ജ് എടുത്ത 2016 ജൂണ്‍ മുതല്‍ 2018 ജനുവരി വരെയുള്ള കാലയളവില്‍ നടത്തിയ റെയ്ഡുകളുടെ കണക്കാണ് എക്‌സൈസ് കമ്മീഷണര്‍ വിവരിച്ചത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.