Connect with us

Culture

സി.പി.എം കൊലപാതകം നിറുത്തണം; എ.കെ.ജിയുടെ പഴയ സാരഥി മൊയ്തുവും സമരപ്പന്തലില്‍

Published

on

കണ്ണൂര്‍: പാവങ്ങള്‍ക്ക് വേണ്ടിയാണ് എ.കെ.ജി പ്രവര്‍ത്തിച്ചത്. ഇന്ന് ഇപ്പോള്‍ എന്താ അവസ്ഥ?.. എ.കെ.ജി പാവങ്ങളുടെ പടത്തലവനായിരുന്നുവെങ്കില്‍ പിണറായി വിജയന്‍ പണക്കാരുടെ പടത്തലവനായി മാറുന്ന സ്ഥിതിയല്ലേയെന്നും മൊയ്തു ചോദിക്കുന്നു.

വര്‍ഷങ്ങളോളം എ.കെ.ജിയുടെ നിഴലായി ഒപ്പം സഞ്ചരിച്ച ചെറുതാഴം മണ്ടൂരിലെ മുണ്ടയാട് പുരയില്‍ മൊയ്തു സി.പി.എമ്മിന്റെ ഇന്നത്തെ പോക്കിനെ കുറിച്ച് പറയുമ്പോള്‍ പാര്‍ട്ടിക്കാരും സമ്മതിക്കും. മനുഷ്യരെ പച്ചക്ക് കൊല്ലുന്ന, കുടുംബങ്ങളെ അനാഥമാക്കുന്ന കൊലപാതക രാഷ്ട്രീയത്തില്‍ നിന്ന് സി.പി.എം പിന്‍മാറണമെന്നാണ് മൊയ്തുവിന്റെ ആവശ്യം. സി.പി.എം കൊലകത്തി താഴെ വെക്കാന്‍ തയ്യാറായില്ലെങ്കില്‍ ജനങ്ങള്‍ പാര്‍ട്ടിയെ കൈവിടുമെന്നും ഈ 81കാരന്‍ പറയുന്നു.

കണ്ണൂരില്‍ കെ.സുധാകരന്റെ സമര പന്തലിലെത്തിയതതായിരുന്നു മൊയ്തു. അക്രമത്തിനെതിരെ സുധാകരന്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യമറിയിക്കുന്നതിനാണ് ഇവിടെ എത്തിയത്. മനുഷ്യനെ ഇല്ലാതാക്കുന്ന രാഷ്ട്രീയത്തോട് യോജിക്കാനാകില്ല. 14 വര്‍ഷം എ.കെ.ജിയുടെ ഡ്രൈവറായി അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതി കണ്ടറിഞ്ഞയാളാണ് മൊയ്തു. 1963 മുതല്‍ ഡ്രൈവറായി എ.കെ.ജിക്കൊപ്പമുണ്ടായിരുന്നു. കെ.എല്‍.പി-6008 ജീപ്പില്‍ ജില്ലയ്ക്ക് പുറത്ത് വരെ എ.കെ.ജിയെയും കൂട്ടി പോയിട്ടുണ്ട്. മാടായി കോ-ഓപ്പ് ബാങ്കാണ് ജീപ്പ് വാങ്ങിയത്.

എ.കെ.ജിയുടെ മരണ ശേഷം കാഞ്ഞങ്ങാട് പി. സ്മാരകത്തില്‍ സംവിധായകന്‍ ഷാജി.എന്‍ കരുണ്‍ വിളിച്ച യോഗത്തിലാണ് എ.കെ.ജിയുടെ സാരഥി എന്ന ബഹുമതി ചാര്‍ത്തികിട്ടിയത്. സിനിമക്ക് വേണ്ടി എ.കെ.ജിയെ അടുത്ത് അറിയുന്നവരെല്ലാം എത്തണമെന്ന ഷാജി.എന്‍ കരുണിന്റെ അഭ്യര്‍ത്ഥന മാനിച്ച് എത്തിയ മൊയ്തു എ.കെ.ജിയോടൊപ്പം ഉണ്ടായ കാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. 18-ാം വയസില്‍ ചെറുതാഴം വില്ലേജ് കമ്മിറ്റിയിലൂടെ സി.പി.എം അംഗമായ മൊയ്തു ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു. പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയില്‍ മനംമടുത്ത് 1978ലാണ് അംഗത്വം ഉപേക്ഷിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വര്‍ഗ്ഗീയ മുഖം തിരിച്ചറിഞ്ഞതും പാര്‍ട്ടി വിടാന്‍ കാരണമായി. പ്രാദേശിക പ്രവര്‍ത്തനത്തില്‍ ഒഴിച്ച് നിറുത്തുന്നത് പതിവായപ്പോള്‍ മനം മടുത്ത് പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു.

വി.എസ് അച്യുതാനന്ദനുമായി അടുപ്പം വെച്ച് പുലര്‍ത്തുന്ന മൊയ്തു വി.എസുമായുള്ള മുഹൂര്‍ത്തം കൂടി ഓര്‍ത്തെടുക്കുന്നു. 63ല്‍ വി.എസ് ചടയന്‍ ഗോവിന്ദനെ കാണാന്‍ പാര്‍ട്ടി ഓഫീസില്‍ എത്തി. ചീമേനിയില്‍ 40000 ഏക്കര്‍ എസ്റ്റേറ്റ് കാണാനാണ് വി.എസ് എത്തിയത്. എസ്റ്റേറ്റ് ഉടമക്കെതിരെ ആരോപണമുയര്‍ത്തിയായിരുന്നു വരവ്. ചടയന്‍ ഗോവിന്ദന്റെ ആവശ്യപ്രകാരം വി.എസിനെ ജീപ്പില്‍ ചീമേനി എസ്റ്റേറ്റിലെത്തിച്ചു. വി.എസിന്റെ നന്ദിവാക്ക് മറക്കാനാകില്ല. ആ ബന്ധം ഇപ്പോഴുമുണ്ട്. കഴിഞ്ഞ ദിവസം വി.എസിനെ കണ്ടതായും മൊയ്തു പറഞ്ഞു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.