Connect with us

main stories

അംബാനിക്കും മീതെ; 2020ല്‍ ഒരു ദിവസം 449 കോടിയുടെ വളര്‍ച്ച- മോദിക്കാലത്ത് കുതികുതിച്ച് അദാനി

മോദി അധികാരത്തില്‍ എത്തിയ ശേഷം മാത്രം അദാനിയുടെ ആസ്തിയില്‍ 230 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത് എന്നാണ് കണക്കുകള്‍.

Published

on

ന്യൂഡല്‍ഹി: 2020 ല്‍ സമ്പത്തിന്റെ വളര്‍ച്ചയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ കടത്തി വെട്ടി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സില്‍ ഈ വര്‍ഷം 19.1 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചയാണ് അദാനിക്കുണ്ടായത്. മുകേഷ് അംബാനക്ക് 16.4 ബില്യണ്‍ ഡോളര്‍ വളര്‍ച്ചയും.

2010ലെ ആദ്യ പത്തര മാസത്തില്‍ അദാനി സ്വന്തം ആസ്തിയിലേക്ക് കൂട്ടിച്ചേര്‍ത്തത് 1.41 ലക്ഷം കോടി രൂപയാണ്. അഥവാ, ദിനംപ്രതി 449 കോടി രൂപ! ഈ വര്‍ഷത്തേത് അടക്കം അദാനിയുടെ മൊത്തം ആസ്തി 30.4 ബില്യണ്‍ ഡോളറാണ്. മുകേഷ് അംബാനിയുടേത് 75 ബില്യണ്‍ ഡോളറും. ബ്ലൂംബര്‍ഗ് സൂചിക പ്രകാരം ആഗോള തലത്തില്‍ അതിസമ്പന്നരുടെ പട്ടികയില്‍ നാല്‍പ്പതാമതാണ് അദാനി. മുകേഷ് അംബാനി പത്താമതും.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗൗതം അദാനിയും

ടെസ്‌ലയുടെ ഇലന്‍ മസ്‌കാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സമ്പത്തുണ്ടാക്കിയത്. 92 ബില്യണ്‍ യുഎസ് ഡോളറാണ് മസ്‌ക് സമ്പാദിച്ചത്. ആമസോണ്‍ സിഇഒ ജെഫ് ബെസോസിന്റെ സമ്പത്തില്‍ 68 ബില്യണിന്റെയും ചൈനീസ് ബീവറേജ് കമ്പനി നോങ്ഫു സ്പ്രിങ് മേധാവി ഴോങ് ഷാന്‍ഷാന്റെ ആസ്തിയില്‍ 57 ബില്യണിന്റെയും വര്‍ധനയുണ്ടായി.

അദാനി ഗ്രീന്‍, അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ ഓഹരിവിലയിലുണ്ടായ വര്‍ധനയാണ് ഗൗതം അദാനിയുടെ സമ്പത്ത് വര്‍ധിക്കാനുണ്ടായ കാരണം. ഈ വര്‍ഷം അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരിയില്‍ 551 ശതമാനം വര്‍ധനയാണ് ഉണ്ടായിരുന്നത്. അദാനി ഗ്യാസിന്റെ ഓഹരി 103 ശതമാനവും അദാനി എന്റര്‍പ്രൈസിന്റെ ഓഹരി 85 ശതമാനവും വര്‍ധിച്ചു. എന്നാല്‍ അദാനി പവറിന്റെ ഓഹരിയില്‍ ഇടിവു രേഖപ്പെടുത്തി; 38 ശതമാനം.

മുകേഷ് അംബാനി

1988ല്‍ ചരക്കു വ്യാപാരി മാത്രമായിരുന്ന ഗൗതം അദാനിക്ക് ഇപ്പോള്‍ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഊര്‍ജം, ലോജിസ്റ്റിക്, അഗ്രിബിസിനസ്, റിയല്‍ എസ്‌റ്റേറ്റ്, ഫൈനാന്‍ഷ്യല്‍ സര്‍വീസ്, ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍, പ്രതിരോധം തുടങ്ങിയ മേഖലയില്‍ എല്ലാം വന്‍കിട നിക്ഷേപം ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുപ്പക്കാരനായാണ് അദാനി അറിയപ്പെടുന്നത്. മോദി അധികാരത്തില്‍ എത്തിയ ശേഷം മാത്രം അദാനിയുടെ ആസ്തിയില്‍ 230 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത് എന്നാണ് കണക്കുകള്‍.

main stories

മങ്കിപോക്‌സ് ആഗോള പകര്‍ച്ചവ്യാധി: ഡബ്ല്യു.എച്ച്.ഒ

മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ).

Published

on

ജനീവ: മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). അന്താരാഷ്ട്രതലത്തില്‍ പൊതുജന ആശങ്കയായി രോഗം വളര്‍ന്നിരിക്കുകയാണെന്ന് സംഘടനയുടെ അടിയന്തര യോഗത്തിന് ശേഷം ഡബ്ല്യു.എച്ച്.ഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചതില്‍ 70 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണെന്ന് സംഘടന പറഞ്ഞു. 2020 ജനുവരി 30ന് കോവിഡിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോള്‍ ചൈനക്ക് പുറത്ത് 82 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വ്യാപനത്തിന്റെ വേഗതയും തോതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിയന്തര പ്രാധാന്യവും കണക്കിലെടുത്താണ് ഒരു രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നത്.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

india

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Published

on

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ദു വര്‍മയുടെ ചുവടുമാറ്റം. മുന്‍ ബി.ജെ.പി എം.എല്‍.എ രാകേഷ് വര്‍മയുടെ ഭാര്യയാണ് ഇന്ദു വര്‍മ. 20 വര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ദു വര്‍മയുടെ കോണ്‍ഗ്രസ് പ്രവേശനം വരുന്ന ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സഹായകരമായി മാറുമെന്ന് ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശ് മുന്‍ പ്രസിഡന്റ് ഖിമി റാമും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.