Connect with us

Video Stories

ഫലസ്തീനികളുടെ പോരാട്ടത്തെ പിന്തുണക്കുന്ന ജൂതസംഘടനയുടെ അക്കൗണ്ട് ജര്‍മനിയിലെ ബാങ്ക് റദ്ദാക്കി

Published

on

കൊളോണ്‍: ഫലസ്തീനികളുടെ അതിജീവന പോരാട്ടത്തെ പിന്തുണച്ച ജൂത സംഘടനയുടെ അക്കൗണ്ട് ജര്‍മനിയിലെ ബാങ്ക് റദ്ദാക്കി. ‘ജൂയിഷ് വോയിസ് ഫോര്‍ ജസ്റ്റ് പീസ്’ (ജെ.വി.ജെ.പി) സംഘടനയുടെ അക്കൗണ്ടാണ് കൊളോണിലെ ബാങ്ക് ഫോര്‍ സോഷ്യല്‍ എക്കണോമി പൂട്ടിയത്.

ഫലസ്തീനികള്‍ക്കു നേരെ അക്രമം നടത്തുന്ന ഇസ്രാഈലിനെ ബഹിഷ്‌കരിക്കാനും തുറന്നുകാട്ടാനും ഉപരോധിക്കാനും ആവശ്യപ്പെടുന്ന ‘ബി.ഡി.എസ്’ പ്രസ്ഥാനത്തെ പിന്തുണച്ചതാണ് ഈ നീക്കത്തിനു കാരണമെന്ന് ബാങ്ക് വ്യക്തമാക്കി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇതാദ്യമായാണ് ജര്‍മനിയില്‍ ഒരു ജൂത സംഘടനയുടെ അക്കൗണ്ട് പൂട്ടുന്നത്.

jewish-logo

ഫലസ്തീനികള്‍ക്കു നേരെ കടുത്ത മനുഷ്യാവകാശ ലംഘനം നടത്തുന്ന ഇസ്രാഈലിനെതിരെ ആഗോള തലത്തില്‍ പ്രതികരിക്കുന്ന പ്രസ്ഥാനമാണ് ബി.ഡി.എസ്. മനുഷ്യാവകാശ പ്രവര്‍ത്തകരും അക്കാദമീഷ്യന്മാരുമടക്കം നിരവധി പേര്‍ ഇതില്‍ സജീവ പങ്കാളികളാണ്. സമാധാനപരമായ പ്രതിഷേധങ്ങളും പ്രചരണങ്ങളുമാണ് ബി.ഡി.എസ് നടത്താറുള്ളത്.

സമാധാന പ്രിയരായ ജൂതമത വിശ്വാസികളുടെ സംഘടനയായ ജെ.വി.ജെ.പിക്ക് അമേരിക്കയടക്കം നിരവധി രാജ്യങ്ങളില്‍ ശാഖകളുണ്ട്. ജൂതമതത്തിന്റെ പേരിലുള്ള ഇസ്രാഈല്‍ അതിക്രമങ്ങളെ ഇവര്‍ തുറന്നെതിര്‍ക്കുന്നുണ്ട്. രണ്ട് വര്‍ഷത്തിലധികമായി ജര്‍മനിയില്‍ ജെ.വി.ജെ.പി നടത്തിവരുന്ന സമാധാനപരമായ പ്രതികരണങ്ങള്‍ക്കെതിരെ ജറൂസലം പോസ്റ്റ് പത്രം വ്യാപക പ്രചരണമാണ് അഴിച്ചുവിട്ടിരുന്നത്. ജെ.വി.ജെ.പി ഹമാസ് അനുകൂല സംഘടനയാണെന്നും ജൂതവിരോധികളാണെന്നും ജറൂസലം പോസ്റ്റ് ലേഖകന്‍ ബെന്‍യാമിന്‍ വീന്‍താല്‍ തുടര്‍ച്ചയായി ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണത്തിന് തക്ക തെളിവുകള്‍ നിരത്താന്‍ വീന്‍താലിന് കഴിഞ്ഞിരുന്നില്ല. ബി.ഡി.എസ് പ്രസ്ഥാനത്തിന് യൂറോപ്യന്‍ യൂണിയനില്‍ വിലക്കില്ലെന്ന് ഇ.യു വിദേശകാര്യ വക്താവ് ഫെഡറിക്ക മോഗറിനി വ്യക്തമാക്കിയിരുന്നു.

ബഹിഷ്‌കരണ പ്രസ്ഥാനം ഇസ്രാഈല്‍ രാജ്യത്തെ തകര്‍ക്കാന്‍ ഉതകുന്നതാണെന്നും അതില്‍ പങ്കാളികളായതു കൊണ്ടാണ് അക്കൗണ്ട് പൂട്ടുന്നതും ജെ.വി.ജെ.പിക്ക് നല്‍കിയ വിശദീകരണത്തില്‍ ബാങ്ക് വ്യക്തമാക്കുന്നു. സംഘടനക്ക് തങ്ങളുടെ നിലപാട് വിശദീകരിക്കാന്‍ അവസരം നല്‍കാതെയായിരുന്നു അക്കൗണ്ട് പൂട്ടല്‍ നടപടി.

പാക്‌സ് ക്രിസ്തി, ആണവ യുദ്ധത്തിനെതിരായ അന്താരാഷ്ട്ര ഫിസിഷ്യന്മാരുടെ സംഘടന, അന്താരാഷ്ട്ര മനുഷ്യാവകാശ ലീഗ് തുടങ്ങിയ സംഘടനകള്‍ ബാങ്കിന്റെ നടപടിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.