Connect with us

Video Stories

ഉണരാന്‍ കരുത്തേകിയ രക്തസാക്ഷിത്വം

Published

on

എം. ജോണ്‍സണ്‍ റോച്ച്

മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയും സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് കൊലചെയ്യപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. പാവപ്പെട്ടവരുടെയും ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും പ്രശ്‌നങ്ങളെക്കുറിച്ച് എഴുതിയതിനും ഹിന്ദുത്വം എന്നാല്‍ എന്തെന്ന് വിശദീകരിക്കുകയും ഹിന്ദുവര്‍ഗീയ ഭീകരതയെ വിമര്‍ശിച്ചതിനുമാണ് ഗൗരി കൊല്ലപ്പെട്ടത്. അവരെ കൊല്ലാന്‍ നിയോഗിച്ചവര്‍ തിരശീലക്ക് പിറകിലാണെങ്കിലും ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകരായ പ്രവീണ്‍ ലിംകറും പരശുറാം വാക്‌മോറിയും കെ.ടി നവീന്‍കുമാറും പിടിയിലായിട്ടുണ്ട്. സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകര്‍ ഭ്രാന്തമായ മതാന്ധത ബാധിച്ചവരും ജനാധിപത്യത്തെക്കുറിച്ചും മനുഷ്യാവകാശത്തെ പറ്റിയും മനസ്സിലാക്കാത്തവരുമാണ്.
തീവ്രഹിന്ദുത്വ ഫാസിസത്തിനെതിരെ ‘ഗൗരി ലങ്കേഷ്’ പത്രികയില്‍ ശക്തമായ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചതാണ് അവരെ കൊല്ലാന്‍ പ്രധാന കാരണം. തീവ്ര ഹിന്ദുത്വത്തിനെതിരെ മനുഷ്യരുടെ ഉള്ളില്‍ തട്ടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ വിവരിച്ചിരുന്നു. ഇപ്പോഴും ഇന്ത്യയില്‍ ജാതി വ്യവസ്ഥ നിലനില്‍ക്കുന്നുവെന്നും അത് കൂടുതല്‍ ഉറപ്പിക്കാനാണ് തീവ്രഹിന്ദുവര്‍ഗീയത ശ്രമിക്കുന്നതെന്നും ‘ഗൗരി ലങ്കേഷ്’ പത്രികയിലൂടെ അവര്‍ തുറന്നെഴുതി. തെറ്റായ രീതിയില്‍ ഹിന്ദുധര്‍മ്മത്തെ വ്യാഖ്യാനിക്കപ്പെടുന്നതായി ഗൗരി ചൂണ്ടിക്കാണിച്ചു. മൂര്‍ച്ചയുള്ള ചോദ്യശരങ്ങളുമായി വാര്‍ത്താസമ്മേളനങ്ങളിലും ചാനലുകളിലും ഹിന്ദുവര്‍ഗീയവാദികളെ നേരിട്ടു. ഇത് തീവ്ര ഹിന്ദുത്വ ഭീകരവാദികള്‍ക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ഹിന്ദു വര്‍ഗീയവാദത്തെ അവര്‍ വിമര്‍ശിച്ചിട്ടില്ലായിരുന്നെങ്കില്‍ ഗൗരി ഇപ്പോഴും ജീവിക്കുമായിരുന്നു. യുക്തിബോധവും മതനിരപേക്ഷതയും പുലര്‍ത്തുന്നവരെ ജീവനൊടുക്കി നടത്തുന്ന കൊലവിളികള്‍ ഹിന്ദുത്വ തീവ്രവാദികളെ ഒറ്റപ്പെടുത്തുമെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. ഇത്തരം കൊലവിളികള്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും വെറുക്കുന്ന കാര്യമാണെന്നത് ഇവര്‍ വിസ്മരിക്കുന്നു.
ഇന്ത്യ മതങ്ങളുടെയും മതനിരപേക്ഷതയുടെയും ബഹുസ്വരതയുടെയും യുക്തിചിന്തയുടെയും നാടാണ്. അതിലൂന്നി നിന്നാണ് ഗൗരി എന്നും മുന്നോട്ട്‌പോയിരുന്നത്. ഇന്ത്യന്‍ ഭരണ ഘടനയുടെയും നീതിന്യായ വ്യവസ്ഥയുടെയും ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടാണ് മനുവാദത്തിനെതിരെ അവര്‍ പോരാടിയത്. മതേതരത്വത്തോടും ജനാധിപത്യത്തോടും ഭരണഘടനയോടും എന്നും അവര്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ത്യ ഹിന്ദുക്കളുടെ മാത്രമാണെന്ന വാദത്തിനെതിരെ അവര്‍ നിരന്തരം ശബ്ദം ഉയര്‍ത്തിക്കൊണ്ടിരുന്നതിനാലാണ് അവരെ ഹിന്ദുത്വ തീവ്രവാദി സംഘടനയില്‍പെട്ട സനാതന്‍ സന്‍സ്ത പ്രവര്‍ത്തകര്‍ വെടിവച്ചുകൊന്നത്. ആശയങ്ങളെ ആശയങ്ങള്‍കൊണ്ട് നേരിടാനാവാതെ ഒരു സ്ത്രീയെ കൊല്ലാന്‍ വെടിയുണ്ടകളെ ആശ്രയിച്ചത് ഭീരുത്വമാണ്.
ഗൗരി ചാനല്‍ ചര്‍ച്ചകളിലൂടെ ജാതി ഉന്മൂലനത്തിനും സമത്വാധിഷ്ഠിത സമൂഹത്തിനും ലിംഗസമത്വത്തിനും വേണ്ടി വാദിച്ചു. ചാതുര്‍വര്‍ണ്യവ്യവസ്ഥയെ ചൂണ്ടിക്കാണിച്ച് ലേഖനങ്ങളെഴുതുകയും പ്രസംഗിക്കുകയും ചെയ്തു. സാമൂഹിക തിന്മകളെയും അതിക്രമങ്ങളെയും തന്റെ ശബ്ദത്തിലൂടെയും തൂലിക പടവാളാക്കിയും അവര്‍ തുറന്നുകാട്ടി. ഇതിനായി മുഴുവന്‍ കരുത്തും സര്‍ഗാത്മകതയും സമര്‍പ്പിച്ചു. ദുരിതമനുഭവിക്കുന്നവരുടെ പക്ഷത്തുനിന്നുകൊണ്ട് ജാതി-മതം എന്നതിനപ്പുറമുള്ള സമൂഹത്തെക്കുറിച്ച് എഴുതുകയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിനാലാണ് സനാതന്‍ സന്‍സ്തയുടെ കൊലക്കത്തിക്ക് അവര്‍ ഇരയായത്.
സര്‍ഗാത്മകത പ്രകടിപ്പിക്കുന്നവരുടെ നേരെ കടന്നാക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. കേരളത്തിലെ സമുന്നത എഴുത്തുകാരന്‍ എം.ടിക്കു നേരെയും മികച്ച ചലച്ചിത്ര സംവിധായകന്‍ കമലിനു നേരെയും ആക്രോശം നടത്തി. പെരുമാള്‍ മുരുകനെ വധിച്ചു. എം.എഫ് ഹുസൈന് സ്വന്തം നാട് വിടേണ്ടി വന്നു. ഗുലാം മാലിക്കിന് ഇന്ത്യയില്‍ ഗസല്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സങ്കുചിതത്വം പറഞ്ഞു. ധബോല്‍ക്കറെയും ഗോവിന്ദപന്‍സാരെയും കല്‍ബുഗിയെയും കൊലപ്പെടുത്താനുപയോഗിച്ച അതേ രീതിയും കാരണവുമാണ് ഗൗരി ലങ്കേഷിന്റെ ജീവനെടുക്കാനും സ്വീകരിച്ചത്. ഇവരെല്ലാം ഹിന്ദുത്വ ഫാസിസത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ എഴുതുകയും ചിന്തിക്കുകയും ചെയ്തിരുന്നവരായിരുന്നു. ഹിന്ദുവര്‍ഗീയ ഭീകരതയെ വിമര്‍ശിച്ച് എഴുതുന്നവര്‍ക്ക് ജീവഹാനി സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നത് ഒരു വസ്തുതയായി മാറിയിരിക്കുന്നു. ആശയങ്ങളെ ആശയങ്ങള്‍കൊണ്ട് നേരിടാനായില്ലെങ്കില്‍ അവരെ കൊല്ലുക എന്ന രീതിയാണ് മത തീവ്രവാദികള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ആശയങ്ങളെ തോക്കുകൊണ്ട് ഇല്ലാതാക്കാമെന്ന അവരുടെചിന്ത വ്യാമോഹം മാത്രമാണ്. എഴുത്തിലൂടെയും വാക്കുകളിലൂടെയും ഹിന്ദു ഫാസിസ്റ്റുകളുമായി നിരന്തരം കലഹിച്ച ഗൗരിലങ്കേഷിന്റെ അഭിപ്രായപോരാട്ടത്തിന് കൊലപാതകമാണ് ശിക്ഷയെന്ന് വിധിച്ചത് മനുഷ്യകുലത്തിന്റെ പ്രാകൃത കാലഘട്ടത്തെ പോലും ലജ്ജിപ്പിക്കുന്നതാണ്.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തോടെ ആ ശബ്ദം എന്നെന്നേക്കുമായി അമര്‍ത്തിക്കളയാമെന്ന് കണക്കുകൂട്ടിയവര്‍ക്ക് ആ രക്തസാക്ഷിത്വം തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുന്നു. ജീവിച്ചിരിക്കുന്ന ഗൗരിയേക്കാള്‍ വധിക്കപ്പെട്ട ഗൗരിയാണ് ഹിന്ദു തീവ്രവാദികളുടെ മുന്നില്‍ അപകടകാരിയായി മാറിയിരിക്കുന്നത്. ഗൗരി പുരോഗമന ചിന്തകളെ മുന്നോട്ടു നയിക്കാനുള്ള കരുത്തായി മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന് ആവേശവും പ്രചോദനവുമായി അവര്‍ മാറുന്നു. ഗൗരിയുടെ രക്തസാക്ഷിത്വത്തിനു ഒരു വര്‍ഷം പിന്നിടുമ്പോള്‍ അതില്‍നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് സമൂഹം ഉണരുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ബഹുസ്വരതയും ജനാധിപത്യവും അടിസ്ഥാനപ്പെടുത്തിയുള്ള സമൂഹ പുനഃസൃഷ്ടിക്കായി ഗൗരിയുടെ രക്തസാക്ഷിത്വം കരുത്തേകുന്നു.
സര്‍ഗാത്മക മനസ്സുകളെയും യുക്തിചിന്തയെയും ഭയപ്പെടുത്തിയും ആക്രമിച്ചും നിശ്ബദമാക്കാനാവില്ല. ഗൗരി ലങ്കേഷിന്റെ ശബ്ദം അവര്‍ ജീവിച്ചിരുന്ന കാലത്തേക്കാള്‍ ഇപ്പോള്‍ മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. തീവ്ര ഹിന്ദു മത മൗലികവാദികള്‍ പ്രതീക്ഷിച്ചതില്‍ നിന്ന് കടകവിരുദ്ധമായ ഫലമാണ് കൊല്ലപ്പെട്ട ഗൗരിലങ്കേഷില്‍ നിന്നും ഇവര്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ കൊടും കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനക്കാരെയും പുറത്തുകൊണ്ടുവരികയും അവരെയും നിയമത്തിനുമുന്നില്‍ നിര്‍ത്തുകയും വേണം. അതിലൂടെ സത്യത്തെ നിശബ്ദമാക്കാന്‍ കഴിയില്ലെന്ന് നിയമവ്യവസ്ഥ തെളിയിക്കുകയാണ് വേണ്ടത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.