Culture
രാജ്യം ഇനി ഒറ്റ നികുതി; ജി.എസ്.ടിയും നികുതി ഘടനയും, വായിക്കാം
രാജ്യം ഇന്നുമുതല്‍ ജി.എസ്.ടി എന്ന പുതിയ നികുതി ഘടനയിലേക്ക് മാറിയിരിക്കുകയാണ്. കമ്പനി രൂപത്തില്‍ ജി.എസ്.ടി നെറ്റ്‌വര്‍ക്കിങ് എന്ന പേരിലാണ് സര്‍ക്കാര്‍ ജി.എസ്.ടി രൂപീകരിച്ചത്. ജി.എസ്.ടി കൗണ്‍സിലിനാണ് ഇതിന്റെ എല്ലാ അധികാരങ്ങളും. ഇതില്‍ കേന്ദ്ര ധനകാര്യ മന്ത്രിയും സംസ്ഥാന ധനകാര്യ മന്ത്രിമാരും അംഗങ്ങളായിരിക്കും. ഓരോ സാധനങ്ങളുടെയും നികുതി തീരുമാനിക്കുക ജി.എസ്.ടി കൗണ്‍സില്‍ ആയിരിക്കും. ഇതോടെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഉറ്റുനോക്കുന്ന സാധനങ്ങളുടെ വില കുറഞ്ഞവ കൂടിയവ എന്നീ സംവിധാനങ്ങള്‍ ഇല്ലാതാവും. ബജറ്റ് ചോര്‍ച്ചയും തടയാനാവും. ജി.എസ്.ടിയുടെ 51 ശതമാനം ഓഹരികള്‍ സ്വകാര്യ മേഖലയിലും ബാക്കി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പങ്കിടുകയും ചെയ്യും. വാറ്റ്, സെസ്സ് എന്നിവ ഇല്ലാതാവും.
ജി.എസ്.ടി മൂന്നു തരം നികുതികളായാണ് കണക്കാക്കുന്നത്. അന്തര്‍ സംസ്ഥാന ഇടപാടുകള്‍ക്ക് ഇന്റര്‍ഗ്രേറ്റഡ് ഗുഡ്‌സ് ആന്റ് സര്‍വീസ് ടാക്സും സംസ്ഥാനത്തിനുള്ളില്‍ നടക്കുന്ന ഇടപാടുകള്‍ക്കു സെന്‍ട്രല്‍ ജി.എസ്.ടി സ്റ്റേറ്റ് ജി.എസ്.ടി യും ആയാണ് കണക്കാക്കുന്നത്. സംസ്ഥാനത്തിനുള്ളില്‍ വില്‍പ്പന നടത്തുന്ന സാധനത്തിന്റെ നികുതി 10 ശതമാനം ആണെങ്കില്‍ സി.ജി.എസ്.ടി ഇനത്തില്‍ അഞ്ച് ശതമാനം കേന്ദ്ര സര്‍ക്കാരിനും എസ്.ജി.എസ്.ടി ഇനത്തില്‍ അഞ്ച് ശതമാനം സംസ്ഥാന സര്‍ക്കാരിനും ലഭിക്കും. ഇന്‍പുട്ട് നികുതി സംവിധാനം വളരെയധികം കാര്യക്ഷമമാവുന്നത് ജി.എസ്.ടിയുടെ പ്രേത്യകതയാണ്. ഡീലര്‍ അടച്ച നികുതി അയാള്‍ക്ക് ഇന്‍പുട്ട് നികുതിയായി ചെയ്യാന്‍ സാധിക്കുന്നു. ഈ സംവിധാനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ജി.എസ്.ടി കമ്പനി അതിന്റെ വെബ്‌സൈറ്റില്‍ കാര്യമായ സംവിധാനങ്ങള്‍ ചെയ്തിട്ടുണ്ട്.
വാറ്റില്‍ ഒരു മാസം ഒറ്റ റിട്ടേണ്‍ ഫയലിങ് ആയിരുന്ന സ്ഥാനത്തു ജി.എസ്.ടിയില്‍ മൂന്ന് തരം ഫയലിങ് ആണ്. ഒന്ന് ജി.എസ്.ടി ആര്‍ 1 – ഇതില്‍ ഔട്ട് വേര്‍ഡ് സപ്ലൈ ആണ് കാണിക്കേണ്ടത്. ഇത് എല്ലാ മാസവും പത്താം തിയ്യതിക്കുള്ളില്‍ ചെയ്തു തീര്‍ക്കണം. ഇതിന്റെ രണ്ടാം ഘട്ടം ജി.എസ്.ടി ആര്‍ 2 എന്ന പേരില്‍ അറിയപ്പെടും. ഇതില്‍ ഇന്‍വേഡ് സപ്ലൈ പരിശോധിക്കുകയും തെറ്റുണ്ടെങ്കില്‍ തിരുത്താനും കൂട്ടിച്ചേര്‍ക്കാനും സംവിധാനമുണ്ട്. ഇതിലൂടെ ഡീലര്‍ക്കു ലഭിക്കേണ്ട ഇന്‍പുട്ട് നികുതിയുടെ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.
രണ്ടാംഘട്ടം എല്ലാ മാസവും 15ാം തിയ്യതിക്കുള്ളില്‍ ചെയ്തുതീര്‍ക്കണം. മൂന്നാം ഘട്ടം ജി.എസ്.ടി ആര്‍ 3 എന്ന പേരില്‍ അറിയപ്പെടും. ഇതില്‍ ഡീലറുടെ നികുതി കണക്കാക്കുന്ന സംവിധാനമാണ്. ഇന്‍പുട്ട് നികുതി കഴിച്ചതിനു ശേഷം എത്ര നികുതി അടക്കാനുണ്ടെന്നു പരിശോധിച്ചു റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന നടപടികള്‍ പൂര്‍ത്തീകരിക്കാവുന്നതാണ്. ഇത് എല്ലാ മാസവും ഇരുപതിനുള്ളില്‍ ചെയ്യേണ്ടതാണ്. റിട്ടേന്‍ ഫയലിങ് വൈകിയാല്‍ ഒരു ദിവസത്തിനു 100 രൂപ പിഴയും കൂടിയത് 5000 രൂപ വരെ ചുമത്താന്‍ അധികാരമുണ്ട്. ഇതില്‍ റീഫണ്ട് ഇല്ല.
ഡീലര്‍ക്കു നല്‍കുന്ന പോര്‍ട്ടലില്‍ മൂന്നു ലെഡ്ജര്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 1, ഇലക്ട്രോണിക് ക്രെഡിറ്റ് ലെഡ്ജര്‍ 2, ഇലക്ട്രോണിക് ക്യാഷ് ലെഡ്ജര്‍ 3, ഇലക്ട്രോണിക് ലൈബിലിറ്റി ലെഡ്ജര്‍. ഡീലറുടെ ബാധ്യത ഉള്‍പ്പെടെയുള്ള നികുതി ഫൈന്‍ എന്നീ വിവരങ്ങള്‍ ലഭ്യമാവും. ഈ ലെഡ്ജര്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കും തുടര്‍ന്നുകൊണ്ടേയിരിക്കും. ക്രെഡിറ്റ് ലെഡ്ജര്‍ ഡീലര്‍ അടക്കേണ്ടതും ക്യാഷ് ലെഡ്ജര്‍ ഡീലര്‍ക്കു കിട്ടേണ്ടതും ലയബിലിറ്റി ലെഡ്ജറില്‍ ഇവ തമ്മിലുള്ള വ്യത്യാസവും കണക്കാക്കും. ഇതില്‍ നിന്നും ഡീലര്‍ക്കുള്ള ബാധ്യത മനസ്സിലാക്കാവുന്നതാണ്. ജി.എസ്.ടി ആര്‍ 3 ചെയ്യുമ്പോള്‍ തന്നെ ഇതില്‍ നിന്നും ഡീലര്‍ അടക്കേണ്ട തുകയുടെ ചലാന്‍ ജനറേറ്റ് ചെയ്യാവുന്നതാണ്.
ഇത് ബാങ്ക് വഴിയോ നെറ്റ്ബാങ്കിങ് വഴിയോ അടക്കാവുന്നതാണ്. ജി.എസ്.ടിയുടെ മറ്റൊരു പ്രത്യേകത വാറ്റില്‍ വാര്‍ഷിക ഫയലിങ് മെയ് 31 ന് അവസാനിക്കുമ്പോള്‍ ജി.എസ്.ടിയില്‍ ഡിസംബര്‍ 31 നേ അവസാനിക്കുകള്ളൂ. അതോടൊപ്പം വാര്‍ഷിക ഓഡിറ്റ് വിവരങ്ങളും കൂടി നല്‍കേണ്ടതാണ്. ഒരു ബിസിനസ് അവസാനിപ്പിക്കുമ്പോള്‍ ജി.എസ്.ടി ആര്‍ 9 ഉപയോഗിച്ചു ഫയലിങ് ചെയ്യാവുന്നതാണ്. ജി.എസ്.ടി ആര്‍ 4 ക്വാര്‍ട്ടര്‍ ഫയലിങ് ചെയ്യുന്നവര്‍ക്ക് ഉപയോഗിക്കാം. ഇത് പതിനെട്ടാം തിയ്യതിക്കുള്ളില്‍ സമര്‍പ്പിക്കണം. ജി.എസ്.ടി ആര്‍ 7 വരുന്നത് 2.5 ലക്ഷത്തിന് മുകളിലുള്ള കോണ്‍ട്രാക്ട് വര്‍ക്ക് പോലെയുള്ളവയുടെ ഫയലിങ് ആണ്. ജി.എസ്.ടി ആര്‍ 8 ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഇ കോമേഴ്‌സ് ബിസിനസ് നടത്തുന്നവര്‍ ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്യുകയും നികുതി അടക്കുകയും വേണം. ജി.എസ്.ടി ആര്‍ 8 ഇതിനു വേണ്ടി ഉപയോഗിക്കുന്നു.
ജി.എസ്.ടി ആര്‍ 5 ഉം 6 ഉം വരുന്നത് വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ നടത്തുന്ന ബിസിനസിനും മറ്റുമുള്ളതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന വലിയ ബിസിനസ് സര്‍വീസ് പോലെയുള്ളവക്കു അവരുടെ ബിസിനസ് ബ്രാഞ്ചുകളില്‍ വെച്ചു ഇന്‍പുട്ട് ടാക്സ് ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുന്നു. 20 ലക്ഷം വിറ്റുവരവുള്ളവരാണ് ജി.എസ്.ടി രജിസ്റ്റര്‍ ചെയ്യേണ്ടത്. അന്തര്‍ സംസ്ഥാന വ്യാപാരങ്ങള്‍ക്ക് ഈ പരിധി ബാധകമല്ല.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ