Connect with us

Video Stories

ഉലയുന്ന സമ്പദ്‌രംഗം

Published

on

രാജ്യം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ച ഒരു വാഗ്ദാനം 2024ല്‍ ഇന്ത്യ അഞ്ച് ട്രില്ല്യണ്‍ സമ്പദ്‌വ്യവസ്ഥയാകുമെന്നാണ്. തെരഞ്ഞെടുപ്പ് വേളകളില്‍ മാത്രമല്ല, അധികാരമേറ്റ ശേഷവും പ്രധാനമന്ത്രി ഈ അവകാശവാദം തുടര്‍ച്ചയായി ഉന്നയിച്ചുവരികയായിരുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ നേരിടുന്ന അതിഗുരുതരമായ പ്രതിസന്ധികളെ മറച്ചുവെച്ചു കൊണ്ടാണ് പ്രധാനമന്ത്രി വലിയ അവകാശ വാദങ്ങള്‍ നടത്തുന്നതെന്നാണ് രാജീവ് കുമാറിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമായിരിക്കുന്നത്.
നോട്ട് നിരോധനവും ജി.എസ്.ടിയും അടക്കമുള്ള സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് ഏല്‍പിച്ച ആഘാതം സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നതെന്നാണ് രാജീവ് കുമാര്‍ പറയുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഗുരുതര പ്രതിസന്ധിയിലേക്ക് നയിച്ച മൂന്ന് പരിഷ്‌കരണ നടപടികള്‍-നോട്ട് നിരോധനം, ജി.എസ്.ടി, പാപ്പര്‍ നിയമം- ഇവ ആലോചനകളോ, മുന്‍കരുതലുകളോ ഇല്ലാതെ നടപ്പാക്കിയതിന്റെ അനന്തരഫലമാണ് ഇന്ത്യ ഇപ്പോള്‍ നേരിടുന്നത്. നോട്ട് നിരോധനം നടപ്പാക്കിയപ്പോള്‍ തന്നെ മുന്‍ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിങ് അതിന്റെ അനന്തര ഫലങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പണ ലഭ്യത ഗണ്യമായി കുറഞ്ഞതോടെ സാമ്പത്തിക മാന്ദ്യം സാധാരണ ജനങ്ങള്‍ക്ക് പോലും അനുഭവവേദ്യമായിരിക്കുകയാണ്. വന്‍കിട കമ്പനികള്‍ കൂട്ട പിരിച്ചുവിടല്‍ നടത്തുകയാണ്. ഓട്ടോമൊബൈല്‍ മേഖല കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഈ മേഖല കടന്നു പോകുന്നത്. 2.30 ലക്ഷം തൊഴിലവസരങ്ങള്‍ ഈ വര്‍ഷം ഈ മേഖലയില്‍ ഇല്ലാതായത്. തുടര്‍ച്ചയായ പത്താം മാസവും വാഹന വില്‍പന കുറയുന്നു. ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്‌സിന്റെ കണക്കുപ്രകാരം ജൂലൈ മാസത്തില്‍ കാര്‍ വില്‍പനയില്‍ 30.9 ശതമാനത്തിന്റെ കുറവാണുണ്ടായത്. മോട്ടോര്‍ സൈക്കിളിന്റെയും സ്‌കൂട്ടറുകളുടെയും വില്‍പനയില്‍ 16.8 ശതമാനത്തിന്റെ കുറവാണുണ്ടായത്. വാഹനങ്ങളുടെ 300 ഡീലര്‍മാരെങ്കിലും പ്രവര്‍ത്തനം അവസാനപ്പിച്ചതായാണ് വ്യവസായ മേഖല തന്നെ പുറത്തുവിടുന്ന കണക്ക്.
വന്‍കിട വ്യവസായങ്ങള്‍ നേരിടുന്നതിനേക്കാള്‍ രൂക്ഷമാണ് ചെറുകിട വ്യവസായങ്ങളുടെ സ്ഥിതി. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ 30 ശതമാനത്തോളം ചെറുകിട വ്യവസായങ്ങള്‍ അടച്ചുപൂട്ടപ്പെട്ടു. ലക്ഷങ്ങള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യവും ചെറുകിട വ്യവസായികളെയും കച്ചവടക്കാരെയും തന്നെയാകും ഏറ്റവും കൂടുതല്‍ ബാധിക്കുക. നോട്ട് നിരോധനത്തിലൂടെ തകര്‍ന്നടിഞ്ഞ ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ ഇപ്പോഴുളള പ്രതിസന്ധി മറികടക്കാന്‍ ലളിതമായ പരിഹാര ക്രിയകളേ വേണ്ടിവരുമായിരുന്നുള്ളൂ. എന്നാല്‍ വിദേശ നിക്ഷേപം കൊണ്ട് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചുനിര്‍ത്താമെന്ന മിഥ്യാധാരണ സൃഷ്ടിച്ചതാണ് ഇപ്പോഴത്തെ രൂക്ഷ പ്രതിസന്ധി. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പൊടുന്നനെ തകരുന്നതിന് കാരണവും ഇതാണ്.
പ്രധാനമന്ത്രി അവകാശപ്പെടുംപോലെ 2024ല്‍ അഞ്ച് ട്രില്ല്യണ്‍ സമ്പദ് വ്യവസ്ഥയിലേക്ക് ഇന്ത്യ വളരണമെങ്കില്‍ പ്രതിവര്‍ഷം ശരാശരി 12 ശതമാനം വളര്‍ച്ച നേടണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജി.ഡി.പി വളര്‍ച്ച 6.8 ശതമാനമായിരൂന്നു. ഇപ്പോഴത് 5.8 ശതമാനമായി താഴ്ന്നിരിക്കുന്നു. ഇപ്പോഴത്തെ നിലക്ക് ജി.ഡി.പി വളര്‍ച്ച താഴേക്ക് പോകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2008ലും 2009ലും ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിച്ചിരൂന്നില്ല. 1930 കളിലെ ഗ്രേറ്റ് ഡിപ്രഷന് ശേഷമുള്ള ഏറ്റവും രൂക്ഷമായ ആഗോള മാന്ദ്യമായിരുന്നു ലോകം നേരിട്ടതെന്ന് കൂടി പരിഗണിക്കേണ്ടതുണ്ട്. തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ ആഗോള ജി.ഡി.പി രണ്ട് ശതമാനത്തിന് താഴെയായിരുന്നു. ആഗോള മാന്ദ്യം പ്രതികൂലമായല്ല, അനുകൂലമായാണ് ഇന്ത്യയെ അന്ന് ബാധിച്ചത്. 2003-11 കാലയളവില്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച ശരാശരി 8.4 ശതമാനമായിരുന്നു. സ്ഥിരതയുള്ള വളര്‍ച്ചാ നിരക്ക് ഇന്ത്യന്‍ വിപണിയിലേക്ക് വിദേശ മൂല്യത്തിന്റെ കുത്തൊഴുക്കിന് ഇടയാക്കി. പ്രധാനമന്ത്രി അഞ്ച് ട്രില്ല്യന്‍ സമ്പദ് വ്യവസ്ഥ പ്രതീക്ഷിക്കുന്നത് സ്ഥിരതയാര്‍ന്ന ഈ വളര്‍ച്ചാ നിരക്ക് 12 ശതമാനത്തിലേക്ക് ഉയരുമെന്ന കണക്കുകൂട്ടലിലാണ്. നോട്ടു നിരോധനവും ജി.എസ്.ടി.യും വളര്‍ച്ചാ നിരക്കിനെ പ്രതികുലമായി ബാധിച്ചത്. ജി.എസ്.ടി വളര്‍ച്ചാ നിരക്ക് ഇപ്പോള്‍ കീഴ്‌പ്പോട്ടാണ് നീങ്ങുന്നത്. എണ്ണ വിലയിലുണ്ടാകുന്ന വര്‍ധനവ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകളുണ്ടായില്ലെങ്കില്‍ സാമ്പത്തിക മാന്ദ്യത്തെ നേരിടാനുള്ള ത്രാണി പോലും ഇല്ലാത്തവരായി നമ്മള്‍ മാറും.
സാമ്പത്തിക രംഗത്തെ അനിശ്ചിതാവസ്ഥ തൊഴിലില്ലായ്മയും തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയും രൂക്ഷമാക്കുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചു കഴിഞ്ഞു. രാജീവ് കൂമാറിന്റെ വെളിപ്പെടുത്തലിന് തൊട്ടു പിന്നാലെ സമ്പദ് വ്യവസ്ഥയെ ഉത്തേചിപ്പിക്കാനായി ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. മിക്കവയും കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച വിഡ്ഢിത്തപരമായ നിലപാടുകളില്‍ നിന്നുള്ള പിന്മാറ്റമാണ്. ജനങ്ങള്‍ വീടും വസ്തുകളും വില്‍ക്കുമ്പോള്‍ ഉള്ള സര്‍ചാര്‍ജ്ജ് ഒഴിവാക്കും, 2020 മാര്‍ച്ച് 20 വരെ വില്‍ക്കുന്ന ബിഎസ് 4 വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ തീരുന്നത് വരെ നിരത്തില്‍ ഓടിക്കാം, ഭവന വായ്പയുടെ പലിശ നിരക്കില്‍ കുറവ് വരുത്തും, പൊതുമേഖല ബാങ്കുകള്‍ക്ക് 70,000 കോടി രൂപ, ഒക്ടോബര്‍ ഒന്ന് മുതല്‍ ആദായ നികുതി നോട്ടീസുകള്‍ ഇനി ഏകീകൃത രൂപത്തില്‍, ജിഎസ്ടി നികുതി പിരിവ് കൂടുതല്‍ ലളിതമാക്കും തുടങ്ങിയ പ്രഖ്യാപനങ്ങള്‍ സ്വാഗതാര്‍ഹം തന്നെയാണ്. എന്നാല്‍ തകര്‍ന്നു കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയെ കരകയറ്റാന്‍ കൂടുതല്‍ പ്രയത്‌നം വേണ്ടിവരും. പ്രത്യേകിച്ചും കയറ്റുമതി മേഖല ശുഷ്‌കമായ ഇന്ത്യന്‍ വിപണിയെ മുന്നില്‍ വെച്ച് അഞ്ച് ട്രില്ല്യന്‍ സമ്പദ്‌വ്യവസ്ഥ സ്വപ്‌നം കാണുമ്പോള്‍.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.