Connect with us

india

മെയ്ക്ക് ഇന്‍ ഇന്ത്യ വെറും പൊള്ളയാണ്; ജിഡിപിയിലെ വ്യവസായ ഓഹരി 20 വര്‍ഷത്തെ താഴ്ന്ന നിരക്കില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി കടലാസില്‍ മാത്രമേ ഉള്ളൂ എന്ന് തെളിയിക്കുന്നതാണ് കണക്കുകള്‍.

Published

on

ന്യൂഡല്‍ഹി: 2019ല്‍ രാജ്യത്തിന്റെ ആഭ്യന്തര വളര്‍ച്ചയില്‍ (ജിഡിപി) വ്യവസായ മേഖലയുടെ ഓഹരി 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെന്ന് ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും കണക്കുകള്‍. 27.5 ശതമാനം മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വ്യവസായ മേഖലയില്‍ നിന്നുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി കടലാസില്‍ മാത്രമേ ഉള്ളൂ എന്ന് തെളിയിക്കുന്നതാണ് കണക്കുകള്‍.

വ്യവസായ മേഖലയില്‍ ഏഷ്യയില്‍ തന്നെ ഏറ്റവും മോശം പ്രകടനം കാഴ്ച വച്ച നാലാമത്തെ രാഷ്ട്രമാണ് ഇന്ത്യ. മ്യാന്മാര്‍, നേപ്പാള്‍, പാകിസ്താന്‍ രാഷ്ട്രങ്ങളാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളത്. അഞ്ചു വര്‍ഷത്തിനിടെ ജിഡിപിയിലെ വ്യവസായ-ഉത്പാദന ഓഹരി 250 ബേസിസ് പോയിന്റാണ് കുറഞ്ഞത്. മൂന്നു വര്‍ഷം മുമ്പ് വ്യവസായ സെക്ടറിന്റെ ഓഹരി 29.3 ശതമാനമായിരുന്നു. 2014ല്‍ മുപ്പത് ശതമാനവും. ഏഷ്യയില്‍ ഉടനീളം രാജ്യങ്ങളുടെ ജിഡിപിയില്‍ വ്യവസായ മേഖലുടെ പങ്ക് ശരാശരി 30.8 ശതമാനമാണ്.

ദക്ഷിണേഷ്യയില്‍ ബംഗ്ലാദേശും ശ്രീലങ്കയും ഇന്ത്യയേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചിട്ടുള്ളത് എന്ന് ഏഷ്യന്‍ ഡവല്പ്‌മെന്റ് ബാങ്കിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2019 വര്‍ഷത്തില്‍ ബംഗ്ലാദേശ് ജിഡിപിയുടെ 31.2 ശതമാനമാണ് വ്യവസായ മേഖലയില്‍ നിന്നുള്ളത്. തൊട്ടു മുമ്പിലുള്ള അഞ്ചു വര്‍ഷത്തേക്കാള്‍ 350 ബേസിസ് പോയിന്റ് കൂടുതല്‍. വിയറ്റ്‌നാമില്‍ ഇത് 38.3 ശതമാനമാണ്. 140 ബേസിസ് പോയിന്റിന്റെ വളര്‍ച്ച.

വന്‍ശക്തിയായ ചൈനയുടെ വ്യവസായ ഓഹരി 39.2 ശതമാനമാണ്. ചൈനയില്‍ 410 ബേസിസ് പോയിന്റിന്റെ കുറവാണ് രേഖപ്പെടുത്തിയത്. അഞ്ചു വര്‍ഷത്തിനിടെ ഏഷ്യയില്‍ ഉടനീളം ശരാശരി 20 ബേസിസ് പോയിന്റിന്റെ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായത്.

കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യയുടെ വ്യവസായ ഉല്‍പ്പാദനം-നിര്‍മാണം, ഖനനം, മാനുഫാക്ചറിങ്, വൈദ്യുതി- 17 ശതമാനം മാത്രമാണ് വര്‍ധിച്ചത്. എന്നാല്‍ ഇതേ വേളയില്‍ ബംഗ്ലാദേശിന്റെ വ്യാവസായിക ഉല്‍പാദനം 48 ശതമാനവും വിയറ്റ്‌നാമിന്റേത് 29 ശതമാനവും വര്‍ധിച്ചു. 29 ശതമാനമാണ് ചൈനയുടെ വളര്‍ച്ച.

നേരത്തെ പ്രതിവര്‍ഷം വ്യാവസായി ഉല്‍പ്പാദന സൂചിക (ഇന്‍ഡക്‌സ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍-ഐഐപി) 8-9 ശതമാനം വരെ വളര്‍ന്നിരുന്നു. ഇപ്പോള്‍ മൂന്ന് ശതമാനത്തിന് മേലെ വളര്‍ന്നാല്‍ വലിയ കാര്യമായി. 2014ന് ശേഷം ഐഐപി നാലു ശതമാനത്തിന് മുകളില്‍ വളര്‍ന്നിട്ടില്ല’ –

മദന്‍ സബ്‌നാവിസ്
ധനകാര്യ സ്ഥാപനമായ കെയര്‍ റേറ്റിങ്‌സിലെ സാമ്പത്തിക ശാസ്ത്രജ്ഞന്‍

കൂടുതല്‍ തൊഴില്‍ അവസരങ്ങളും ജീവിത നിലവാരവും മെച്ചപ്പെടുത്താന്‍ വ്യവസായിക ഉല്‍പ്പാദനം വര്‍ധിക്കേണ്ടതുണ്ടെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.