Connect with us

Video Stories

വര്‍ഗീയത തടയുന്നതിന് തടസ്സം ജാതീയത: ലിംബോളെ

Published

on

 

കെ.പി ജലീല്‍
പാലക്കാട്

രാജ്യം നേരിടുന്ന അതിഭീകരമായ വര്‍ഗീയതയെ നേരിടുന്നതിനും പരാജയപ്പെടുത്തുന്നതിനും ഇപ്പോഴും തടസ്സമായി നിലകൊള്ളുന്നത് ജാതീയതയാണെന്ന് പ്രമുഖ എഴുത്തുകാരനും ദലിത് ആക്ടിവിസ്റ്റുമായ ശരണ്‍കുമാര്‍ ലിംബോളെ. ജാതീയതയെ ഇല്ലാതാക്കുകയാണ് ഇന്നിന്റെ അടിയന്തിര ആവശ്യം. അതിലൂടെ മാത്രമേ യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദലിതര്‍ക്ക് സാമൂഹികനീതി കൈവരുത്താന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.
ചന്ദ്രികക്ക് അനുവദിച്ച പ്രത്യേകഅഭിമുഖത്തിലാണ് മറാത്തി എഴുത്തുകാരനും പ്രമുഖ നോവലായ അക്കര്‍മഷിയുടെ രചയിതാവുമായ അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
? രാജ്യം സ്വാതന്ത്ര്യം നേടി എഴുപത് വര്‍ഷം പിന്നിട്ടിട്ടും എന്തുകൊണ്ടാണ് ജാതീയതയെ നേരിടാന്‍ കഴിയാത്തത്.
= ജാതീയത പൂര്‍ണമായും ഇല്ലാതാക്കാന്‍ പെട്ടെന്നൊന്നും കഴിയില്ല. ഇന്ത്യയുടെ സാമൂഹികശരീരത്തില്‍ ആഴത്തില്‍ വേരിറങ്ങിയിട്ടുള്ള ഒന്നാണ് ജാതിവ്യവസ്ഥ. അതിന്റെ ചില അനാചാരങ്ങളൊക്കെ ഇല്ലാതാക്കാന്‍ നമുക്കായിട്ടില്ലെന്ന് പറഞ്ഞുകൂടാ. പണ്ടത്തെ പോലുള്ള തൊട്ടുകൂടായ്മ ഇന്ന് കാണാനില്ല. എങ്കിലും ദാരിദ്ര്യത്തിന് പ്രധാന കാരണം ജാതിവ്യവസ്ഥ തന്നെ.
? ജാതീയത നീക്കാനുള്ള തടസ്സമെന്തായിരിക്കാം.
= ഭയം തന്നെയാണ് പ്രധാനം. മറ്റുള്ളവരുടെ അധികാരം തന്റെ മേല്‍ അടിച്ചേല്‍പിക്കപ്പെടുന്നതിനെ നിസ്സഹായമായി നോക്കിനില്‍ക്കേണ്ട സ്ഥിതിയാണ് ദലിതര്‍ക്കുള്ളത്. മറിച്ച് അവര്‍ക്കുവേണ്ടി രാപ്പകല്‍ പണിയെടുക്കേണ്ട ഗതികേടും സംഭവിക്കുന്നു.
? ഇന്ത്യയിലെ മുസ്്‌ലിംകളും സമാനമായ സ്ഥിതിവിശേഷം അനുഭവിക്കുകയാണല്ലോ.
= അതെ. അതിനുകാരണവും ഉന്നതകുലജാതര്‍ക്ക് അവരുടെ സമ്പത്ത് വീതിച്ചുകൊടുക്കുന്നതിലുള്ള വിഷമം കൊണ്ടാണ്. മുസ്്‌ലിംകള്‍ സംഘപരിവാറുകാര്‍ പറയുന്നതുപോലെ എവിടെനിന്നും ഇന്ത്യയിലേക്ക് കുടിയേറി വന്നവരല്ല. അവര്‍ ഇവിടെതന്നെയുള്ള മുന്‍തലമുറകളില്‍ നിന്ന് മതം മാറിയവരാണ്. ഈ ജാതിസമ്പ്രദായം തന്നെയായിരുന്നു ആ മതം മാറ്റത്തിന് കാരണം.
? മുസ്്‌ലിംകളും ദലിതുകളും ഒരുമിച്ചൊരു മുന്നേറ്റം വര്‍ഗീയതക്കെതിരെ സാധ്യമാണോ.
= അതിനും സമയമെടുക്കും. ഇന്നും ദലിതുകള്‍ പലരും മുസ്്‌ലിംകളെ ഭയപ്പെടുന്നുണ്ട്. അടുക്കാനുള്ള ഒരു വിമ്മിട്ടം എവിടെയും കാണാം. പക്ഷേ അത് പെട്ടെന്ന് സാധ്യമാകില്ല. ഇരുവരുടെയും വേദന ഒന്നുതന്നെയാണ്.
? അംബേദ്കറെപോലുള്ളവര്‍ നടത്തിയ പോരാട്ടം ബുദ്ധമതത്തിലേക്ക് ചേക്കേറുന്നതിലാണ് ദലിതരെ ഒരു പരിധിവരെ എത്തിച്ചത്.
= ബുദ്ധനെ അതുകൊണ്ടുതന്നെ അവര്‍ തൊട്ടുകൂടാത്തവനാക്കി. (ചിരിക്കുന്നു. )സത്യത്തില്‍ ബുദ്ധന്‍ ക്ഷത്രിയജാതിയില്‍പെട്ടവനായിരുന്നു.
? ജിഗ്നേഷ് മേവാനിയെപോലുള്ളവര്‍..
= ജിഗ്നേഷ് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. പുതിയ തലമുറയോട് ജാതിവ്യവസ്ഥയെക്കുറിച്ച് പറഞ്ഞിട്ട് വിലപ്പോവില്ല. അവര്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. രാമനും ഖില്‍ജിയുമൊന്നും അവര്‍ക്ക് വേണ്ട. രാജ്യത്തെ ബഹുഭൂരിപക്ഷം യുവാക്കളാണ്. അവര്‍ക്ക് തൊഴില്‍ നല്‍കുകയാണ് അധികാരികള്‍ ചെയ്യേണ്ടത്.
1984ല്‍ രചിക്കപ്പെട്ട ആത്മകഥാംശമുള്ള അക്കര്‍മഷിയുടെ മലയാളത്തിലും ഇംഗ്ലീഷിലുമടക്കമുള്ള പരിഭാഷകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ദലിത്‌സാഹിത്യത്തിലെ സൗന്ദര്യശാസ്ത്രം എന്ന നിരൂപണഗ്രന്ഥമടക്കം ഏതാനും ഗ്രന്ഥങ്ങള്‍ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. പാലക്കാട് സാഹിത്യോല്‍സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയതായിരുന്നു ലിംബോളെ. കൊല്ലപ്പെട്ട മറാത്തി എഴുത്തുകാരായ ഗോവിന്ദ് പന്‍സാരെ, നരേന്ദ്രധാബോല്‍ക്കര്‍ എന്നിവരെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് മന:പൂര്‍വം അദ്ദേഹം ഒഴിഞ്ഞുമാറി.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.