Video Stories
ഐഎസ്എല്ലില്‍ ഇന്ന് മരണയങ്കം

ചെന്നൈ: ഹീറോ ഇന്ത്യന്‍ സൂപ്പ്രര്‍ ലീഗില്‍ ചെന്നൈയിലെ മരീന അരീനയില്‍ ഇന്ന് ആതിഥേയരായ ചെന്നൈയിന്‍ എഫ്.സിക്കും സന്ദര്‍ശകരായ പുനെ സിറ്റി എഫ്.സിക്കും ജീവന്മരണ പോരാട്ടം. രണ്ടു ടീമുകള്‍ക്കും ഇത് പത്താം പോരാട്ടം. ശേഷിക്കുന്നത് നാല് മത്സരങ്ങള്‍ മാത്രം. ഈ അവസാന നാല് മത്സരങ്ങളായിരിക്കും ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഈ സീസണിന്റെ വിധിനിര്‍ണയിക്കുകയെന്ന് പുനെ സിറ്റി പരിശീലകന്‍ ആന്റോണിയോ ഹബാസ് പറഞ്ഞു. സെമിഫൈനിലിലേക്കു കയറണമെങ്കില്‍ പൂനെക്കും ചെന്നൈയിന്‍ എഫ്.സിക്കും ഇന്ന് ജയിച്ചേ തീരൂ. അഞ്ചാം സ്ഥാനക്കാരായ പൂനെ സിറ്റിക്ക് 12 പോയിന്റും ഏഴാം സ്ഥാനക്കാരായ ചെന്നൈയിന്‍ എഫ്.സിക്ക് 10 പോയിന്റും വീതമാണ്.
ആദ്യനാല് സ്ഥാനക്കാരാണ് സെമിഫൈനല്‍ പ്ലേ ഓഫിനു അര്‍ഹത നേടുക. ആദ്യ സ്ഥാനക്കാരായ ഡല്‍ഹി ഡൈനാമോസിന് 17 ുപോയിന്റും രണ്ടാം സ്ഥാനക്കാരായ കേരള ബ്ലാസറ്റേ്‌ഴ്‌സിനു 15 പോയിന്റുമാണ് ലഭിച്ചിട്ടുള്ളത്. 20 പോയിന്റ് മറികടക്കാനായാല്‍ സെമി ഫൈനല്‍ എകദേശം ഉറപ്പാണ്.
നിലവിലുള്ള ചാമ്പ്യന്മാര്‍ എന്ന പദവി കൂടിയുള്ള ചെന്നൈയിന്‍ എഫ്.സിക്ക് സെമിഫൈനല്‍ കാണാതെ മടങ്ങേണ്ടിവന്നാല്‍ നാണക്കേടാകും. അവസാന സ്ഥാനക്കാരായ ഗോവ പോലൂം പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു. അടുത്ത് മത്സരങ്ങള്‍ കണക്കിലെടുത്താല്‍ സെമി ഫൈനലിനു മികച്ച സാധ്യത കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ 14 ഗോളുകളാണ് ചെന്നൈയിന്‍ എഫ്.സിക്കു വാങ്ങിക്കൂട്ടിയിരിക്കുന്നത്. അവസാന സ്ഥാനക്കാരായ ഗോവയും ചെന്നൈയുമാണ് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ വഴങ്ങിയ ടീ്മുകള്‍.
കൊച്ചിയിലെ മത്സരത്തിനെത്തിയ ഗ്യാലറി തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിനെ കണ്ട ത്രില്ലിലാണ് മറ്റെരാസി. ഇന്ന് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലേക്ക് ചെന്നൈയിന്‍ എഫ്.സിയുടെ ആരാധകര്‍ കൂട്ടത്തോടെ എത്തണമെന്നാണ് മറ്റെരാസിയുടെ ആഗ്രഹം. 30,000ത്തോളം വരുന്ന സ്വന്തം ഫുട്‌ബോള്‍ ആരാധകരുടെ മുന്നില്‍ കളിക്കാനാണ് ടീം ആഗ്രഹിക്കുന്നത്. ഈ മോശം സന്ദര്‍ഭത്തില്‍ ഗ്യാലറയില്‍ ചെന്നൈയിന്‍ ആരാധകരുടെ പൂര്‍ണ പിന്തുണയാണ് വേണ്ടെതന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പം മുതല്‍ ഫുട്‌ബോളിന്റെ ഭയങ്കര ആരാധാകനായിരുന്നു താനെന്നും മറ്റെരാസി ഓര്‍മ്മിച്ചു.
പുനെ സിറ്റി എഫ്.സിയ്ക്കും ഈ സീസണ്‍ അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ പൂനെ സിറ്റിക്ക് തിരിച്ചുവരവിന്റെ പ്രതീക്ഷ നല്‍കിയിട്ടുണ്ട്. കരുത്തരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ 2-1നും മുംബൈ സിറ്റിയെ 1-0നും തോല്‍പ്പിച്ചതോടെ പൂനെ സിറ്റി തിരിച്ചുവരവിന്റെ പാതയിലാണ്.
സെമിഫൈനല്‍ പ്ലേ ഓഫാണ് എല്ലാ ടീമുകളുടെയും ലക്ഷ്യമെന്നും അതുകൊണ്ടു തന്നെ ഇനിയുള്ള മത്സരങ്ങള്‍ അതിവ ദുഷ്‌കരമാകുമെന്നു വ്യക്തമാക്കിയ കോച്ച് ഹബാസ് ചെന്നൈയിന്‍ എഫ്.സി വളരെ ശക്തമായ ടീമാണെന്നും പറഞ്ഞു.ഈ സീസണില്‍ എവേ മത്സരങ്ങളില്‍ തോല്‍വി അറിയാത്ത ഏക ടീം പൂനെ സിറ്റിയാണ്. രണ്ട് എവേ മത്സരങ്ങള്‍ ജയിച്ചു.മൂന്നെണ്ണം സമനിലയിലും കലാശിച്ചു. അതുകൊണ്ടു തന്നെ ഈ സീസണില്‍ സെമി ഫൈനല്‍ സാധ്യതയുള്ള ഒരു ടീമായി പൂനെ സിറ്റിയെ കണക്കിലെടുത്തേ മതിയാകൂ.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ