Connect with us

Video Stories

തമിഴകത്തിന്റെ നെഞ്ചിലൂടെ വിലാപയാത്ര

Published

on

ജനസഞ്ചയത്തെ സാക്ഷിയാക്കി തമിഴകത്തിന്റെ അമ്മ മണ്ണോടുചേര്‍ന്നു. തങ്ങളുടെ പ്രിയ നേതാവിനെ യാത്രയാക്കാന്‍ പതിനായിരങ്ങളാണ് ചെന്നൈ മറീനാ ബീച്ചിലേക്ക് ഒഴുകിയെത്തിയത്. ദഹിപ്പിക്കുന്നതിന് പകരം ചന്ദനത്തില്‍ തീര്‍ത്ത പെട്ടിയില്‍ അടക്കി കല്ലറയില്‍ സംസ്‌കരിക്കുകയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട തലൈവിയെ കാണാന്‍ പുലര്‍ച്ചെ മുതല്‍ തന്നെ ആയിരങ്ങളാണ് രാജാജി ഹാളിലേക്ക് ഒഴുകിയെത്തിയത്. ദുഃഖം തളം കെട്ടിനില്‍ക്കുന്ന അന്തരീക്ഷത്തില്‍ മുഴുവന്‍ റോഡുകളും സംഗമിക്കുന്ന വേദിയായി രാജാജി ഹാള്‍ മാറി. പലരും സങ്കടം സഹിക്കാനാകാതെ വിതുമ്പി. ചിലര്‍ വാവിട്ട് നിലവിളിച്ചു. നിയന്ത്രണങ്ങളും ബാരിക്കേഡും ലംഘിച്ച് പലരും അമ്മയെ ഒരു നോക്കുകാണാന്‍ പൊലീസിനോട് കെഞ്ചി.

വൈകീട്ട് 4.15 ഓടെ പൊതുദര്‍ശനം അവസാനിപ്പിച്ച് ഭൗതികദേഹം സംസ്‌കാരത്തിനായി മറീന ബീച്ചിലേക്ക് എടുക്കുമ്പോഴും വന്‍ ജനാവലി രാജാജി ഹാള്‍ പരിസരത്ത് തമ്പടിച്ചിരുന്നു. ദേശീയപതാക പുതപ്പിച്ച് പ്രത്യേക പേടകത്തില്‍ കിടത്തിയ ഭൗതികദേഹം സൈനികരുടെ അകമ്പടിയോടെയാണ് വിലാപയാത്രയായി പുഷ്പാലംകൃത വാഹനത്തില്‍ കയറ്റിയത്. വാവിട്ട് കരഞ്ഞും നെഞ്ചത്തടിച്ച് നിലവിളിച്ചും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആബാലവൃദ്ധം ജനങ്ങള്‍ വാഹനത്തെ അനുഗമിച്ചു. ജനബാഹുല്യം കാരണം വാഹനത്തിന് പതുക്കെ മാത്രമേ നീങ്ങാനായുള്ളൂ. ശശികലക്കും മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനൊപ്പം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും വാഹനത്തില്‍ സ്ഥാനം പിടിച്ചു. മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനം കടന്നു പോകുന്ന റോഡിന്റെ ഇരുവശങ്ങളും അക്ഷരാര്‍ത്ഥത്തില്‍ ജനസമുദ്രമായി മാറി. പൊലീസ് നിര്‍ദേശം അനുസരിച്ച് ആദ്യം റോഡരികില്‍ നിലയുറപ്പിച്ചവര്‍ പിന്നീട് വാഹനത്തെ പൊതിഞ്ഞു. 4.20ന് തുടങ്ങിയ വിലാപയാത്ര ഒന്നര കിലോമീറ്റര്‍ പിന്നിട്ട് മറീന ബീച്ചില്‍ എത്തുമ്പോഴേക്കും അഞ്ചര മണി കഴിഞ്ഞിരുന്നു. ഇതിനകം തന്നെ മറീന ബീച്ച് പരിസരം ജനലക്ഷങ്ങളാല്‍ നിറഞ്ഞു.

മൃതദേഹം ചില്ലുപേടകത്തില്‍ നിന്ന് പുറത്തെടുത്തതോടെ ജനസാഗരം വാവിട്ടു കരഞ്ഞു. കര, വ്യോമ, നാവിക സേനകള്‍ പ്രത്യേകമായി സല്യൂട്ട് ചെയ്ത് ബ്യൂഗിള്‍ മുഴക്കിയതോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് ഒരു മിനിറ്റ് മൗനാചരണം. കറുത്ത വസ്ത്രമണിഞ്ഞ് നിറകണ്ണുകളോടെ തോഴി ശശികല എല്ലാറ്റിനും സാക്ഷിയായി അരികെ നിന്നു. 30 അടി അകലെ നിന്നാണ് ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിരുന്നത്. മുഖ്യമന്ത്രി പനീര്‍ ശെല്‍വവും പിന്നാലെ മറ്റു മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും മൃതദേഹത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു, കേന്ദ്രമന്ത്രി വെങ്കയ്യനായിഡു, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഗുലാംനബി ആസാദ് എന്നിവരും അന്ത്യപ്രണാമം അര്‍പ്പിച്ചു.
മറീന ബിച്ചിലെ അണ്ണാദുരൈയുടേയും എം.ജി.ആറിന്റേയും സ്്മൃതി മണ്ഡപത്തിനു സമീപം പ്രത്യേകം തയാറാക്കിയ സ്ഥലത്താണ് ജയയ്ക്ക് അന്ത്യ വിശ്രമം ഒരുക്കിയത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ജയയുടെ സംസ്‌കാരം. ഹിന്ദു ആചാരപ്രകാരം സ്വന്തമായി മക്കളില്ലാത്തതിനാല്‍ ദഹിപ്പിക്കുന്നതിന് പകരം ചന്ദനത്തില്‍ തീര്‍ത്ത പെട്ടിയില്‍ അടക്കി കല്ലറയില്‍ സംസ്‌കരിക്കുകയായിരുന്നു. തോഴി ശശികലയും ഇളവരശിയുടെ മകന്‍ വിവേകും അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ചന്ദനത്തടിയില്‍ തീര്‍ത്ത പേടകത്തില്‍ ജയയുടെ ഭൗതിക ശരീരം കുഴിമാടത്തിലേക്കിറക്കുമ്പോള്‍ ചിലര്‍ വാവിട്ടു നിലവിളിച്ചു. സങ്കടം ഒതുക്കിവെക്കാനാവാതെ വിതുമ്പി. എങ്കിലും തങ്ങളുടെ പ്രിയ അമ്മ ഇനി ഇല്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനും അതിവൈകാരികതയിലേക്കു കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാനും അണ്ണാഡി.എം.കെ പ്രവര്‍ത്തകര്‍ ശ്രദ്ധ ചെലുത്തി. 4.15 ഓടെ പൊതു ദര്‍ശനം കഴിഞ്ഞ് ജയലളിതയുടെ ഭൗതിക ശരീരം സംസ്‌കാരത്തിനായി രാജാജി ഹാളില്‍ നിന്നും പുഷ്പാലങ്കൃതമായ വാഹനത്തില്‍ കൊണ്ടു പോകുമ്പോഴേക്കും വന്‍ ജനാവലി മറീന ബീച്ചില്‍ തമ്പടിച്ചിരുന്നു. വിവിധ ഇടങ്ങളില്‍ നിന്നും കൊണ്ടു വന്ന രണ്ട് ടണ്‍ പൂക്കള്‍ 40 പേര്‍ ചേര്‍ന്ന് പത്ത് മണിക്കൂര്‍ പണിയെടുത്താണ് സേനയുടെ ട്രക്ക് മൃതദേഹം കൊണ്ടു പോകുന്നതിനായി അലങ്കരിച്ചത്.

എം.ജി.ആറിന്റെ മൃതദേഹം സംസ്‌കരിച്ച അണ്ണാ സ്‌ക്വയറില്‍ തന്നെ തന്റെ മൃതദേഹവും അടക്കം ചെയ്യണമെന്ന ജയലളിതയുടെ ആഗ്രഹപ്രകാരമാണ് ഇവിടെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ നിശ്ചയിച്ചത്. നേരത്തെ തങ്ങളുടെ പ്രിയപ്പെട്ട ‘അമ്മയെ’ അവസാനമായി ഒരു നോക്കു കാണാനെത്തിയ ജനസഞ്ചയം കൊണ്ട് പൊതു ദര്‍ശനത്തിനു വെച്ച രാജാജി ഹാളും സംസ്‌കാര ചടങ്ങുകള്‍ നടന്ന മറീന ബീച്ചും നിറഞ്ഞു കവിഞ്ഞു. പുലര്‍ച്ചെ മുതല്‍ രാജാജി ഹാളിലേക്ക് ഒഴുകിയ ജന സഹ്രസങ്ങള്‍ക്കു പുറമെ രാഷ്ട്രപതി, പ്രധാനമന്ത്രി, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ വിവിധ കക്ഷി നേതാക്കള്‍ മന്ത്രിമാര്‍ സിനിമ, സാംസ്‌കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളും അന്തിമോപചാരമര്‍പ്പിച്ചു. ജയലളിതയുടെ വിയോഗത്തില്‍ അനുശോചിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചിരുന്നു. ദേശീയ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടി.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.