Connect with us

Sports

വില്യംസന്‍, നിങ്ങളല്ലാതെ ആരാണ് ഹീറോ

Published

on

കമാല്‍ വരദൂര്‍

ഈ ലോകകപ്പ് ആരുടെ പേരിലായിരിക്കും അറിയപ്പെടാന്‍ പോകുന്നത്. ബെന്‍ സ്‌റ്റോക്‌സിന്റെ പേരിലാണോ? ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്റെ പേരിലാണോ?. 1966 ല്‍ ലോകകപ്പ് ഫുട്‌ബോളില്‍ നേടിയ കിരീടമായിരുന്നു ചരിത്രത്തില്‍ ഇതുവരെ അവര്‍ നേടിയ വലിയ കിരീടം. ഇന്നലെയാണ് ആ ചരിത്രത്തിലേക്ക് ക്രിക്കറ്റ് ലോകകപ്പ് എത്തിയത്. ഇവിടെ ജയിച്ചത് ഇംഗ്ലണ്ട് മാത്രമല്ല അവരുടെ മാന്യതയും കൂടിയാണ്. നമ്മളെല്ലാം വായിച്ച് അറിഞ്ഞത് ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയാണ്. ഈ ലോകകപ്പ് അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് നല്‍ക്കുന്ന ചിത്രം വലുതാണ്. ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ഏറ്റവും മനോഹരമായി തോന്നിയ ദിവസം ഇന്നലെയായിരുന്നു. ആദ്യ മത്സരം സമനിലയാകുന്നു.പിന്നീട് സൂപ്പര്‍ ഓവര്‍ ആ ചന്തമുള്ള നിമിശം നേരിട്ട് കാണ്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. ഇവിടെ എല്ലാവരും ആ ഫൈനലിനെ വിളിക്കുന്നത് ദി ബസ്റ്റ് ഓഫ് ഫൈനല്‍ എന്നാണ്. ആ വിസ്മയ നിമിശത്തിലും ഏറ്റവും മനോഹരമായി മനസ്സില്‍ തങ്ങി നില്‍ക്കുന്നത് ക്രിക്കറ്റിലെ ജന്റില്‍മാനിസമാണ്. അതില്‍ ഒന്നാം സ്ഥാനം നല്‍ക്കേണ്ടത് കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനാണ്. ചാമ്പ്യന്‍ഷിപ്പില്‍ ഉടനീളം അദ്ദേഹം കാണിച്ച മാന്യത ലോക ക്രിക്കറ്റന് അഭിമാനമാണ്. ദക്ഷിണാഫ്രിക്കക്കെതിരെ മാത്രമാണ് അദ്ദേഹം ക്ഷുഭിതനായത്. പക്ഷെ അതെല്ലാം നമുക്ക് മറക്കാവുന്നതാണ്. ഫൈനലില്‍ മത്സരം കിവീസിന്റെ കൈകളിലേക്ക് എത്തിനില്‍ക്കെ അവസാന ഓവറില്‍ ഇംഗ്ലീഷ് താരം സ്റ്റോക്‌സ് ആദ്യം ഒരു സിക്‌സര്‍ നേടുന്നുണ്ട്. പിന്നീട് ഒരു ഡബിളിന് ശ്രമിക്കവെ സ്റ്റോക്‌സിന്റെ ദേഹത്ത് തട്ടി നിര്‍ണായക സമയത്ത് ഫോറായിയെങ്കിലും അമ്പയറോട് തര്‍ക്കിക്കാനോ വാക്ക് തര്‍ക്കത്തിലേര്‍െപ്പടാനോ വില്യംസ് തുനിഞ്ഞില്ല. വേറെ ഏതൊരു ക്യാപ്റ്റനില്‍ നിന്നും നമുക്ക് കാണാന്‍ സാധിക്കാത്തതാണ് ഫൈനലില്‍ കണ്ടത്. സൂപ്പര്‍ ഓവറില്‍ പൊരുതി തോറ്റ ശേഷം അദ്ദേഹം ഇംഗ്ലീഷ് താരങ്ങളെ അഭിനന്ദിക്കാനും മറന്നില്ല. മത്സര ശേഷം വാര്‍ത്താ സമ്മേളനങ്ങളില്‍ പല മാധ്യമ പ്രവര്‍ത്തകരും ആ ബൗണ്ടറിയെ പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി അത് കളിയുടെ ഭാഗമാണ് എന്നായിരുന്നു. അതില്‍ പരാതിയില്ല. കോപ്പ അമേരിക്ക ഫുട്‌ബോളില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി പോലും റഫറിയോട് തര്‍ക്കിക്കുന്നുണ്ട് വാക്ക് തര്‍ക്കത്തിലേര്‍പ്പടുന്നത് നാം കണ്ടതാണ് ആ സാഹചര്യത്തിലാണ് വില്യംസിനെ നാ ം ഓര്‍ത്ത് പോകുന്നത്. തുടര്‍ച്ചയായി രണ്ട് തവണ ഫൈനലില്‍ പ്രവേശിച്ച് ഫൈനലില്‍ മത്സരം കൈപിടിയിലെത്തി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ പോലും അദ്ദേഹം ക്ഷുഭിതനായില്ലെങ്കില്‍ അദ്ദേഹം ഒരു പ്രതിഭയാണ്. എല്ലാവരും മാതൃകയാക്കേണ്ട താരമാണ്. ലോകകപ്പില്‍ പത്ത് ടീമുകള്‍ പങ്കെടുക്കുന്നു. മഴ വില്ലനാവുന്നു ചരിത്രം തിരുത്തി ഇംഗ്ലണ്ട് കിരീടം നേടുന്നു എന്നാല്‍ പോലും ഈ ലോകകപ്പിലെ ഹൈലൈറ്റ് തീര്‍ച്ചയായും കെയ്ന്‍ വില്യംസനാണ്. ഫൈനലില്‍ ഇന്ത്യയില്ലെന്നതില്‍ നമുക്കെല്ലാം സങ്കടമുണ്ടായിരുന്നെങ്കിലും ഇന്നലെ ഈ ലോകകപ്പ് തന്ന ഓര്‍മ്മ എന്നും മനസ്സില്‍ നിലനില്‍ക്കും.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.