Connect with us

Sports

ക്രിക്കറ്റ് മാന്യന്‍മാരുടെ കളി

Published

on

ലോഡ്‌സ്: ഒരു ആതിഥേയ ടീം ലോകകപ്പ് നേടുമ്പോള്‍ ഉണ്ടാകുന്ന ആരവങ്ങളും അഘോഷങ്ങളും ചെറുതാവില്ല. വലിയ വാഹനങ്ങള്‍ കൊടിതോരണങ്ങള്‍, റോഡ് നിറയെ യുവാക്കള്‍ ഇതെല്ലാം ഒരു പതിവ് കാഴ്ചയാണ്. ആതിഥേയരായ ഇംഗ്ലണ്ട് കിവീസിനെ തകര്‍ത്ത് കിരീടം സ്വന്തമാക്കിയപ്പോള്‍ ആ പതിവ് കാഴ്ച നമ്മുക്ക് ഇംഗ്ലണ്ടിലെ ഒരു തെരുവുകളിലും കാണാന്‍ സാധിച്ചില്ല. കളി കാണാനെത്തിയ ആരാധകര്‍ മത്സര ശേഷം മാന്യമായി എഴുന്നേറ്റ് നിന്നു കൈയ്യടിക്കുകയും ചെയ്തു. പുറത്തിറങ്ങിയാല്‍ കാണുന്ന കാഴ്ച കുറച്ച് യുവാക്കള്‍ ചെറിയ രീതിയില്‍ മാത്രം ആഘോഷിക്കുന്നുണ്ട്. അവര്‍ക്കൊപ്പം പാകിസ്താന്റെ കൊടികള്‍ പാറുന്നുണ്ട് ഇന്ത്യയുടെ കൊടി പാറുന്നുണ്ട് ക്യാപ്റ്റന്‍ കോലിക്കായി ജയ് വിളിക്കുന്നുണ്ട്. അതിനെല്ലാം പുറമെ നമുക്ക് കാണാന്‍ സാധിക്കുന്ന അപൂര്‍വം കാഴ്ചകളിലൊന്നാണ് പലതരത്തിലുള്ള പ്രതിഷേധ ബോര്‍ഡുകള്‍. ഫലസ്തീന്‍ വിഷയം മുതല്‍ ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ വരെ ആ പ്രതിഷേധത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നു.

എന്നാലും ലോകകപ്പ് ഫൈനലിലെ ഇംഗ്ലീഷ് പാരമ്പര്യമാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാര്യം. കാത്ത് കാത്തിരുന്ന ലോകകപ്പ്, എന്നും ചരിത്രം കൈവിട്ട ലോകകപ്പ്, 1987 മുതല്‍ നിര്‍ഭാഗ്യം മാത്രം കൂടെയുള്ള ഇംഗ്ലണ്ട്. ഫുട്‌ബോള്‍ എടുത്താലും സമാന സ്ഥിതി. റഷ്യയില്‍ നടന്ന ലോകകപ്പില്‍ ഒരുപിടി യുവതാരങ്ങളുമായി എത്തിയ ഇംഗ്ലണ്ട് സെമിയില്‍ കലമുടച്ചു. ഇവിടെ ലോകകപ്പ് വന്നപ്പോള്‍ അവര്‍ മനസ്സിലുറപ്പിച്ചിരുന്നു. ഇതിലും നല്ല അവസരം അവര്‍ക്ക് കിട്ടാനില്ലെന്ന്്. ബാറ്റിങ്ങിലായാലും ബൗളിങ്ങിലായാലും മികച്ച ടീമായിരുന്നു ഇംഗ്ലണ്ട്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ മികച്ച രീതിയില്‍ കളിക്കുന്നു ഒരു ഇടവേളയില്‍ അല്‍പം നിറം മങ്ങിയെങ്കിലും വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തി കിരീടം നേടുന്നു. അവര്‍ ഒരിക്കലും വീരവാതം മുഴക്കുന്നില്ല. പക്ഷെ അവര്‍ പറയാതെ മൈതാനത്ത് കാണിച്ചു തന്ന ചിത്രമുണ്ട്. ഞങ്ങള്‍ ഈ ലോകകപ്പിന് യോഗ്യരാണ്. ഫൈനലിലേക്ക് വരുമ്പോള്‍ ഫൈനലില്‍ പ്രവേശിച്ച രണ്ട് ടീമുകള്‍ മാത്രമാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനോടും സെമിയില്‍ കിവീസിനോടും ഇന്ത്യ തോറ്റിട്ടുണ്ട്. എന്നാല്‍ ഈ രണ്ട് ടീമിനെയും തോല്‍പ്പിച്ച പാകിസ്താന് സെമിയിലേക്ക് പോലും യോഗ്യത നേടാന്‍ സാധിച്ചിട്ടില്ല.

അങ്ങിനെ ഒരു പാട് രസകരമായ കാര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അമ്പയറിങ്ങില്‍ പല ടീമുകളും പരാതിയുമായി കളംനിറഞ്ഞു. മഴ ചില മത്സരങ്ങള്‍ തടസ്സപ്പെടുത്തിയെങ്കിലും ടൂര്‍ണമെന്റ് മനോഹരമായി പുരോഗമിച്ചു. ഈ ലോകകപ്പിലെ മികച്ച ഓള്‍ റൗണ്ടര്‍ അത് ഷാക്കിബ് തന്നെയാണ്. 600 റണ്‍സിനോടൊപ്പം നിരവധി വിക്കറ്റും ഈ താരം നേടിയിട്ടുണ്ട്. ഫൈനലിന്റെ മനോഹാരിത സ്‌റ്റോക്‌സിന്റെ ഇന്നിംങ്‌സായിരുന്നു. പൊട്ടിതെറിക്കുന്ന സ്റ്റോക്‌സ് നിര്‍ണായക സമയത്ത് ആ പൊട്ടിത്തെറി മറന്ന് മികച്ച ഇന്നിങ്‌സ് പടുത്തുയര്‍ത്തി. എന്തൊക്കെ പറഞ്ഞാലും ഈ ലോകകപ്പ് എന്നും മനസ്സില്‍ നിലനില്‍ക്കും. അതിന്റെ കാരണം അത് അവരുടെ ജെന്റില്‍മാനിസം തന്നെയാണ്.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.