Connect with us

Culture

ജനവിധിക്ക് കാതോര്‍ത്ത് കന്നഡ മണ്ണ്

Published

on

സ്വന്തംലേഖകന്‍

ബംഗളൂരു: രാജ്യം കാതോര്‍ക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം. കര്‍ണാടകയില്‍ 30 ജില്ലകളാണുള്ളത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാല്‍ ആറു മേഖലകളായാണ് തിരിച്ചത്. 1.ഹൈദരാബാദ് കര്‍ണാടക, 2. ബോംബെ കര്‍ണാടക, 3. മധ്യകര്‍ണാടക, 4. തീരദേശ കര്‍ണാടക, 5. ദക്ഷിണ കര്‍ണാടക അഥവ പഴയ മൈസൂരു മേഖല, 6. ബംഗളൂരു മേഖല.
നിയമസഭാ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കര്‍ണാടകയുടെ വിവിധ മേഖലകള്‍ വ്യത്യസ്ഥ രീതിയിലാണ് നാളിതുവരെ വോട്ടു രേഖപ്പെടുത്തിയിട്ടുള്ളതെന്ന് മുതിര്‍ന്ന പത്ര പ്രവര്‍ത്തകനും ഉര്‍ദു സഹാറയുടെ ബംഗളൂരു ബ്യൂറോ ചീഫുമായ സിദ്ധീഖ് പറയുന്നു. ഇത്തവണയും പതിവ് തെറ്റിക്കില്ലെന്നാണ് അടിയന്തരാവസ്ഥക്കു ശേഷമുള്ള ഇന്ദിരാഗാന്ധിയുടെ ചിക്മംഗളൂര്‍ ഉപതെരഞ്ഞെടുപ്പ് മുതല്‍ രാഷ്ട്രീയ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്റെ അഭിപ്രായം.

കര്‍ണാടകയുടെ ആറുമേഖലകളുടെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ ചിത്രം ഇങ്ങനെ:

ഹൈദരാബാദ് കര്‍ണാടക

ഈ മേഖലയില്‍ 40 നിയമസഭാ സീറ്റുകളാണുള്ളത്. ലിംഗായത്ത്, ഒ.ബി.സി വിഭാഗക്കാര്‍ ഈ മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയാണ്. 2013ല്‍ കോണ്‍ഗ്രസിന് മേഖലയില്‍ നിന്നും 35 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ ബി.ജെ.പിക്ക് 17ഉം, ജെ.ഡി.എസിന് 16ഉം, കെ.ജെ.പിക്ക് 14 ശതമാനം വോട്ടുകളും ലഭിച്ചു. 2013ല്‍ ബി.ജെ.പി, കെ.ജെ.പി പാര്‍ട്ടികള്‍ നേടിയ വോട്ടുകള്‍ ചേര്‍ത്താല്‍ 31 ശതമാനം വരും. പക്ഷേ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ അവസ്ഥ നാടകീയമായി മാറിയിരുന്നു. യെദ്യൂരപ്പ കെ. ജെ.പി വിട്ട് ബി.ജെ.പിയിലേക്കു തന്നെ തിരിച്ചെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 47ശതമാനം വോട്ടുകളാണ് നേടിയത്. കോണ്‍ഗ്രസ് 45 ശതമാനം വോട്ടു നേടിയപ്പോള്‍ ജെ.ഡി.എസിന്റെ വോട്ടു വിഹിതം നിയമസഭാ തെരഞ്ഞെടുപ്പിലെ 16ല്‍ നിന്നും രണ്ട് ശതമാനമായി കൂപ്പുകുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മേഖലയില്‍ ബി.ജെ.പിക്ക് 23 മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് 17 മണ്ഡലങ്ങളിലും മേല്‍ക്കൈ ഉണ്ട്.

ബോംബെ കര്‍ണാടക

ഈ മേഖലയില്‍ 50 നിയമസഭാ മണ്ഡലങ്ങളാണുളളത്. 2013ല്‍ കോണ്‍ഗ്രസ് 30 ഇടങ്ങളില്‍ വിജയിച്ചപ്പോള്‍ 15ഇടത്തായിരുന്നു ബി.ജെ.പി വിജയിച്ചത്. ജെ.ഡി. എസ് ഒരിടത്തു മാത്രമാണ് വിജയിച്ചത്. ഒരു സീറ്റില്‍ യെദ്യൂരപ്പയുടെ കെ.ജെ.പിയും ജയിച്ചു. മറ്റുള്ളവര്‍ മൂന്നിടത്തും വിജയം നേടി. 38 ശതമാനം വോട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത്. ബി. ജെ.പി 27, ജെ.ഡി.എസ് 11, കെ.ജെ. പി 10 ശതമാനം എന്നിങ്ങനെയായിരുന്നു മറ്റു പാര്‍ട്ടികള്‍ നേടിയ വോട്ട്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കാണ് മേഖലയില്‍ മുന്‍തൂക്കം. 51 ശതമാനം വോട്ടുകള്‍ ബി.ജെ. പി നേടിയപ്പോള്‍ കോണ്‍ഗ്രസ് 43 ശതമാനവും നേടി. ലോകസഭാ തെരഞ്ഞെടുപ്പ് അടിസഥാനത്തില്‍ ബി.ജെ. പിക്ക് 39 മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് 11 ഇടത്തുമാണ് ലീഡ്.

തീരദേശ കര്‍ണാടക

19നിയമസഭാ മണ്ഡലങ്ങളാണ് കോസ്റ്റല്‍ കര്‍ണാടക മേഖലയിലുള്ളത്. 2013ല്‍ കോണ്‍ഗ്രസ് 13 സീറ്റുകള്‍ നേടിയപ്പോള്‍, ബി.ജെ. പിക്ക് മൂന്നു സീറ്റുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് 43 ശതമാനം വോട്ടും ബി.ജെ.പി 34 ശതമാനം വോട്ടും നേടി. ജെ.ഡി.എസിന് ഒമ്പത് ശതമാനം വോട്ടാണ് മേഖലയില്‍ നിന്നും ലഭിച്ചത്. കെ.ജെ. പി മൂന്നു ശതമാനവും നേടി. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 55 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് 41 ശതമാനത്തിലേക്കുതാണു. ജെ.ഡി.എസ് 0.3 ശതമാനമായി ദുര്‍ബലമായി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രീതി അനുസരിച്ച് ബി.ജെ.പിക്ക് 17 ഇടത്തും കോണ്‍ഗ്രസിന് രണ്ടിടത്തുമാണ് ലീഡ്.

മധ്യ കര്‍ണാടക

26 മണ്ഡലങ്ങളാണ് മധ്യകര്‍ണാടകയില്‍ ഉള്‍പ്പെടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി. ജെ.പി 46 ശതമാനം വോട്ടും കോണ്‍ഗ്രസ് 37 ശതമാനം വോട്ടുമാണ് നേടിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കെ.ജെ. പി പാര്‍ട്ടികള്‍ നേടിയത് 33 ശതമാനമാണ്. 2013ല്‍ കോണ്‍ഗ്രസ് 15 മണ്ഡലങ്ങളില്‍ വിജയിച്ചപ്പോള്‍ ജെ.ഡി.എസ് ആറും, ബി.ജെ.പി നാലും സീറ്റാണ് നേടിയത്. ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കിയതു വഴി മേഖലയില്‍ ബി.ജെ.പി വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കു കൂട്ടുന്നത്.

ദക്ഷിണ കര്‍ണാടക

ഏറ്റവും കൂടുതല്‍ മണ്ഡലങ്ങള്‍ ഈ മേഖലയിലാണുള്ളത്. 57 എണ്ണം. 2013ല്‍ കോണ്‍ഗ്രസ് 26ഉം, ജെ.ഡി.എസ് 25 ഉം ബി.ജെ.പി മൂന്ന് സീറ്റുകളുമാണ് നേടിയത്. 38 ശതമാനം വോട്ട് കോണ്‍ഗ്രസിനും 34 ശതമാനം ജെ.ഡി.എസിനും ലഭിച്ചപ്പോള്‍, ബി.ജെ.പിക്ക് എട്ടു ശതമാനം വോട്ടാണ് ലഭിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തി 42 ശതമാനം വോട്ട് നേടി. ലോക്‌സഭാ വോട്ടിങിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന് 34 ഇടത്ത് ലീഡുണ്ട്. ബി.ജെ. പിക്ക് കാര്യമായ സ്വാധീനമില്ലാത്ത മേഖലയായ പഴയ മൈസൂരു വില്‍ ജെ.ഡി.എസ് ബി.ജെ.പിയുടെ പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിക്കുന്ന ചാമുണ്ഡേശ്വരി ഉള്‍പ്പെടെ ബി.ജെ.പി-ജെ. ഡി.എസ് സഖ്യം പരസ്യമായ രഹസ്യമാണ്.

ബംഗളൂരു മേഖല

32 സീറ്റുകളാണ് ബംഗളൂരു മേഖലയിലുള്ളത്. ബംഗളൂരു അര്‍ബന്‍, ബംഗളൂരു റൂറല്‍, ബ്രിഹന്‍ ബംഗളൂരു മെട്രോപൊളിറ്റന്‍ (ബി.ബി.എം.പി) നോര്‍ത്ത്, ബി. ബി.എം.പി സൗത്ത്, ബി.ബി.എം. പി സെന്‍ട്രല്‍ എന്നിങ്ങനെ വ്യാപിച്ചു കിടക്കുകയാണ്. ലോക്‌സഭാ യിലേക്ക്ബി.ജെ.പിയെ സഹായിക്കുന്നതാണ് പതിവ് രീതി. 2014ല്‍ 53 ശതമാനം വോട്ടു നേടി ബി. ജെ.പി മേഖലയില്‍ ഒന്നാമതെത്തിയിരുന്നു. 24 മണ്ഡലങ്ങളില്‍ ബി. ജെ.പിക്കാണ് ലീഡ്. കോണ്‍ഗ്രസിന് എട്ടിടത്തും. 6 ശതമാനം വോട്ടു നേടിയ ജെ.ഡി.എസിന് ഒരു മണ്ഡലത്തിലും ലീഡില്ല. കഴിഞ്ഞ തവണ 15 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു. ബി.ജെ.പി 12 ഇടത്തും ജെ.ഡി.എസ് അഞ്ചിടത്തും ജയിച്ചു. ചിക്‌പേട്ട് പോലുള്ള മണ്ഡലങ്ങളില്‍ എസ്.ഡി.പി.ഐ മത്സര രംഗത്തുള്ളത് ബി.ജെ.പിക്ക് സഹായകരമാവും. കോണ്‍ഗ്രസിനുള്ള ന്യൂനപക്ഷ വോട്ടുകള്‍ മാത്രമാണ് എസ്.ഡി. പി.ഐക്ക് ഇവിടെ സമാഹരിക്കാന്‍ കഴിയുക.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.