Connect with us

Video Stories

കര്‍ണാടക വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്, ബെല്ലാരി പിടിക്കാന്‍ കോണ്‍ഗ്രസ്; പോരാട്ടം പൊടിപാറും

Published

on

സി.പി സദക്കത്തുള്ള

ബംഗളൂരു: രണ്ട് നിയമസഭാ മണ്ഡലങ്ങകളിലേക്കും മൂന്നു പാര്‍ലമെന്റ് സീറ്റുകളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടും ചൂരുമേറി. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യമന്ത്രി കുമാരസ്വാമിയുമായി തോളോട് തോള്‍ ചേര്‍ന്ന് പ്രചാരണ രംഗത്ത് സജീവമായത് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി. പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി സിദ്ധരാമയ്യയും മന്ത്രി ഡി.കെ.ശിവകുമാറും ദള്‍ നേതാവ് ദേവഗൗഡയും കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.

നിയമസഭാ മണ്ഡലമായ രാമ നഗരയില്‍ കുമാരസ്വാമിയുടെ ഭാര്യ അനിതയും ജംക്കണ്ടിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആനന്ദ് ന്യമ ഗൗഡയുമാണ് കോണ്‍ഗ്രസ്-ദള്‍ സഖ്യസ്ഥാനാര്‍ത്ഥികള്‍. ബെല്ലാരി ഷീമോഗ, മണ്ടിയ എന്നീ പാര്‍ലമെന്റ് മണ്ഡലങ്ങളിലും പ്രചരണം കൊഴുത്തു.
ഖനി പ്രമാണിമാരായ റെഡ്ഢി സഹോദരങ്ങളുടെ ശക്തി കേന്ദ്രമായ ബെല്ലാരിയില്‍ മുന്‍ എം.പി.യും കര്‍ണാടക ബി.ജെ.പി യുടെ കിംഗ് മേക്കറുമായി മാറിയ ഖനി വ്യവസായി ശ്രീരാമുലുവിന്റെ സഹോദരി ജെ.ശാന്തയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. മുന്‍ മുഖ്യ മന്ത്രിയും സഖ്യകക്ഷി കോര്‍ഡിനേഷന്‍ ചെയര്‍മാനുമായ സിദ്ധാരാമയ്യയുടെ അടുത്തയാളുമായ വി.എസ്.ഉഗ്രപ്പയെയാണ് ബെല്ലാരി പിടിക്കാന്‍ കോണ്‍ഗ്രസ്സ് രംഗത്തിറക്കിയിരിക്കുന്നത്.

ഒട്ടേറെ ചരിത്ര പ്രാധാന്യമുള്ള മണ്ഡലമാണ് ബെല്ലാരി. 1999 ല്‍ സോണിയ ഗാന്ധി രണ്ടാം മണ്ഡലമായി മത്സരിച്ചു 56100 വോട്ടിനു വിജയിച്ച മണ്ഡലം പിന്നീട് ബിജെപിയുടെ കയ്യിലമരുകയായിരുന്നു. അന്ന് സുഷമ സ്വരാജിനെയാണ് സോണിയയ്‌ക്കെതിരെ ബിജെപി കളത്തിലിറക്കിയത്.
മൂന്നു മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ മത്സര രംഗത്തുള്ള ഷീമോഗയില്‍ മത്സരം കടുത്തതായി മാറിക്കഴിഞ്ഞു. ബിജെപി ക്കു വേണ്ടി യദിയൂരപ്പയുടെ മകന്‍ രാഘവേന്ദ്ര മത്സരിക്കുമ്പോള്‍ ദള്‍ കോണ്‍ഗ്രസ് സഖ്യസ്ഥാനാര്‍ഥിയായി ദള്‍ ചിഹ്നത്തില്‍ മുന്‍ മുഖ്യമന്ത്രി ബങ്കാരപ്പയുടെ പുത്രന്‍ മധു ബങ്കാരപ്പ കനത്ത വെല്ലുവിളിയാണ് ബിജെപി ക്ക് ഉയര്‍ത്തുന്നത്. മറ്റൊരു മുന്‍മുഖ്യ മന്ത്രി ജെ.എഛ്.പാട്ടീലിന്റെ മകന്‍ മഹിമ പാട്ടീല്‍ ജനതദള്‍ യു സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ട് . മാണ്ട്യയില്‍ ദള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജനത ദളിലെ എല്‍.ആര്‍.ശിവരാമ ഗൗഡ ബിജെപി സ്ഥാനാര്‍ഥി എല്‍.ചന്ദ്രശേഖറേ ക്കാള്‍ പ്രചാരണത്തില്‍ ഏറെ മുന്നേറി കഴിഞ്ഞു. കന്നഡ സിനിമ താരം അംബരീഷ് കോണ്‍ഗ്രസിനായി നിരവധി തവണ വിജയിച്ച ഇവിടെ സീറ്റ് ജനത ദളിന്ന് വിട്ടുകൊടുക്കുകയാണുണ്ടായത് .

വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായാണ് ഇരു വിഭാഗവും ഉപതിരഞ്ഞെടുപ്പുകളെ നോക്കി കാണുന്നത്. ഒപ്പം സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാരിന്റെ കെട്ടുറപ്പും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നതിനാല്‍ ശക്തമായ പ്രചാരമാണ് മണ്ഡലങ്ങളില്‍ നടക്കുന്നത് .എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ ശക്തമായ നിരീക്ഷണത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് . മുന്‍ പ്രധാന മന്ത്രി ദേവ ഗൗഡ, മകനും മുഖ്യമന്ത്രിയുമായ കുമാരസ്വാമി, മുതിര്‍ന്ന നേതാക്കളായ മുന്‍ മുഖ്യ മന്ത്രി സിദ്ധരാമയ്യ കെ.പി.സി.സി അധ്യക്ഷന്‍ കൃഷ്ണ ഭൈരഗൗഡ, പ്രിയങ്ക് കാര്‍ഗെ, ഉപമുഖ്യമന്ത്രി ജി.പരമേശ്വര മന്ത്രി ഡി.കെ.ശിവകുമാര്‍ എന്നിവരാണ് സഖ്യമുന്നണി പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.

വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കളും കര്‍ണാടകയില്‍ എത്തിച്ചേരും. മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പ. ശ്രീരാമുലു,ശോഭ കരന്തലജെ ,സ്.ടി. രവി ,വി.സോമണ്ണ എന്നിവരാണ് ബിജെപിക്കായി പ്രചാരണം നയിക്കുന്നത് .
മുന്‍ തിരഞ്ഞെടുപ്പുകളില്‍ വലിയതോതില്‍ കള്ളപ്പണം പിടിച്ചെടുത്ത സാഹചര്യത്തില്‍ പഴുതടച്ചുള്ള നിരീക്ഷണമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്. ബസ് യാത്രക്കാരനില്‍ നിന്നും കണക്കില്‍ പെടാത്ത പതിനൊന്നു ലക്ഷം കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌കോട് ബെല്ലാരി മേഖലയില്‍ നിന്നും പിടിച്ചെടുത്തിരുന്നു .

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.