Connect with us

Video Stories

കാശ്മീരികളോട് വേണ്ടത് ഇങ്ങനെയോ ?

Published

on

നിങ്ങള്‍ ഞങ്ങളുടെ പട്ടാളക്കാരെ ആക്രമിക്കുമോ. വെറുതെ വിടില്ല’. കഴിഞ്ഞദിവസം രാജസ്ഥാനിലെ മേവാര്‍ സര്‍വകലാശാലാ വിദ്യാര്‍ഥികളായ കശ്മീരില്‍ നിന്നുള്ള പത്തോളം പേരെ ഒരുസംഘം അക്രമികള്‍ മര്‍ദിച്ചവശരാക്കിയത് ഇങ്ങനെ പറഞ്ഞായിരുന്നു. സംഭവത്തില്‍ ആറു യുവാക്കളെ പരിക്കുകളോടെ ചിറ്റോര്‍ഗഡ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേന്ദ്ര ഭരണ കക്ഷിയായ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരമൊരു സംഭവം അരങ്ങേറിയത് സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണെന്ന് പറയാനാവില്ലെങ്കിലും പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് കൂട്ടാക്കുന്നില്ല എന്നത് വലിയ ആശങ്കയുളവാക്കുന്നു. സംഭവമറിഞ്ഞിട്ടും പൊലീസ് സ്ഥലത്തെത്തിയില്ല എന്നതും ഞെട്ടലുളവാക്കുന്നതാണ്. പൊലീസ് സ്റ്റേഷനില്‍വെച്ച് വാദികള്‍ക്കുനേരെ തട്ടിക്കയറാനാണ് പൊലീസ് ശ്രമിച്ചതെന്ന വിവരവുമുണ്ട്.

ജമ്മു-കശ്മീര്‍ സംസ്ഥാനം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. നാഴികക്ക് നാല്‍പതുവട്ടം അതാവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ തന്നെയാണ് കശ്മീരി വിദ്യാര്‍ഥികള്‍ക്കുനേരെ ആക്രമണം നടത്തുന്നതെന്നത് കൗതുകകരംതന്നെ. കശ്മീരികള്‍ എല്ലാപൗരന്മാരെ പോലെയാണെന്നും മുഖ്യമന്ത്രിമാര്‍ കശ്മീരി വിദ്യാര്‍ഥികള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തണമെന്നും കേന്ദ്രആഭ്യന്തര വകുപ്പു മന്ത്രി രാജ്‌നാഥ്‌സിങ് പറഞ്ഞത് ശുഭോദര്‍ക്കമാണെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെല്ലാമുണ്ടെന്നത് മറക്കരുത്. കശ്മീരിലെ ബഡ്ഗാം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.ആര്‍.പി.എഫ് ജവാന്മാരും സിവിലിയന്മാരുമായുണ്ടായ ഏറ്റുമുട്ടല്‍ ഏറെ ചര്‍ച്ചാവിധേയമായിരുന്നു. അതിനിടെയാണ് ഏപ്രില്‍ ഒന്‍പതിന് പട്ടാള വാഹനത്തില്‍ ഒരു കശ്മീരി യുവാവിനെ പിടിച്ചുകെട്ടി മനുഷ്യ കവചമാക്കിയ ഹീന സംഭവവും നടന്നത്. ഇരുപത്താറുകാരനായ ഫാറൂഖ് ധറിനെയാണ് സൈന്യം ഇങ്ങനെ അക്രമികള്‍ക്കെതിരായ കവചമാക്കിയത്. മുന്‍മുഖ്യമന്ത്രി ഉമര്‍അബ്ദുല്ലയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യം ട്വിറ്ററിലൂടെ പരസ്യപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം മധ്യപ്രദേശിലും തെലുങ്കാനയിലും കശ്മീരി യുവാക്കള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഉത്തര്‍പ്രദേശില്‍ കശ്മീരികള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് അടുത്തിടെയാണ് പ്രത്യക്ഷപ്പെട്ടത്.
ജമ്മു-കശ്മീര്‍ സംസ്ഥാനത്തിന് അതിന്റേതായ നിരവധി പ്രാദേശികമായ പ്രത്യേകതകളുണ്ടെങ്കിലും എല്ലാറ്റിനുമുപരി ആ സംസ്ഥാനം നിലകൊള്ളുന്നത് പാക്കിസ്താന്‍ അതിര്‍ത്തിയിലാണ് എന്നതാണ്. 1.25 കോടി ജനസംഖ്യയില്‍ 68.31 ശതമാനം മുസ്‌ലിംകളും (85.67 ലക്ഷം). പാക്കിസ്താനില്‍ നിന്നുള്ള വൈകാരികവും സായുധവുമായ പിന്തുണ പലപ്പോഴും ഈ കൊച്ചുസംസ്ഥാനത്തിന് ലഭിക്കുന്നുണ്ടെന്നത് തീര്‍ച്ചയാണ്. ഇന്ത്യയിലേക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം എല്ലായ്‌പോഴും നമ്മുടെ പട്ടാളത്തിന്റെയും അതിര്‍ത്തി രക്ഷാസേനയുടെയും കേന്ദ്ര റിസര്‍വ് പൊലീസിന്റെയുമൊക്കെ സൈ്വര്യം കെടുത്തുന്നു. പാക് യുവാക്കളില്‍ പാക്കിസ്താനനുകൂലവും ഇന്ത്യക്കെതിരുമായ വികാരം കുത്തിവെപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നതും അവര്‍ക്ക് ആളും അര്‍ത്ഥവും നല്‍കി അക്രമത്തിന് പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്നതും സുവിദിതമാണ്. എന്നാല്‍ സ്വന്തം പൗരന്മാരെ സംരക്ഷിക്കുകയും അവര്‍ക്ക് വേണ്ട ജീവിത സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നതിന് പകരം അവരെ ശത്രുക്കളായി കരുതുന്നത് ഏത് ദേശ സ്‌നേഹത്തിന്റെ പേരിലാണ്. അവിടുത്തെ വളരെ ചെറിയ ശതമാനം പേര്‍ മാത്രമാണ് അക്രമികളെന്നത് മറക്കരുത്. മുസ്‌ലിംകള്‍ക്കെതിരെ പല സംസ്ഥാനങ്ങളിലും നടന്നുവരുന്ന കൊള്ളയും കൊലയും രാജ്യത്തെക്കുറിച്ചുള്ള ആശങ്കയുയര്‍ത്തുന്നു. ഇന്ത്യക്കകത്തുതന്നെ ഇന്ത്യക്കാര്‍ക്ക് രക്ഷയില്ലാതെ വരിക എന്നത് അതിശയകരമായകാര്യമാണ്. അടുത്തിടെയാണ് ഒരു ബി.ജെ.പി നേതാവ് തെക്കേ ഇന്ത്യക്കാര്‍ കറുത്തവരായിട്ടും ഞങ്ങള്‍ സഹിക്കുന്നുണ്ടല്ലോ എന്ന വംശീയ വിദ്വേഷ പ്രസ്താവന നടത്തിയത്. അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും നാം അതിശക്തമായി എതിര്‍ത്തുവരുന്ന സമയമാണിതെന്നോര്‍ക്കണം. കേരളത്തിലടക്കം പല സംസ്ഥാനങ്ങളിലേക്കും പഠിക്കാനായി കശ്മീരില്‍ നിന്നുള്ള യുവാക്കളെത്തുന്നത് അവിടെ അതിനുതക്ക സംവിധാനങ്ങളും സൗകര്യങ്ങളുമില്ലാത്തതിനാലാവുമല്ലോ. ആഫ്രിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും അധികമായി ഇന്ത്യയിലേക്ക് പഠനത്തിനായി എത്തുന്നുണ്ട്. ആഫ്രിക്കക്കാര്‍ക്കെതിരെ അവരുടെ നിറത്തിന്റെ പേരില്‍ വംശീയ വെറിയും അക്രമവും പ്രകടിപ്പിച്ച സംഭവങ്ങള്‍ നമ്മുടെ രാജ്യത്തുണ്ടായിട്ടുണ്ട്.
കശ്മീരില്‍ അടുത്തിടെയായി നടന്നുവരുന്ന സിവിലിയന്മാരുടെ നേര്‍ക്കുള്ള അര്‍ധ സൈനികരുടെ ആക്രമണവും തിരിച്ചുള്ള കല്ലേറും വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സമയമാണിത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഹിസ്ബുല്‍ നേതാവായ 21കാരന്‍ ബുര്‍ഹാന്‍വാനി സൈനികരാല്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് ആരംഭിച്ച തെരുവു യുദ്ധമാണ് ഇപ്പോഴും തുടരുന്നത്. ജനങ്ങളുടെ നേര്‍ക്ക് ആയുധവുമായി ചെല്ലുന്ന പട്ടാളക്കാര്‍ക്കുനേരെ മരണ ഭയമില്ലാതെ കല്ലെറിയുന്ന കശ്മീരി യുവാക്കളുടെ കാഴ്ച ഭീതിപ്പെടുത്തുന്നതാണ്. സംസ്ഥാനം സന്ദര്‍ശിച്ച ബി.ജെ.പി നേതാവ് യശ്വന്ത്‌സിന്‍ഹയുടെ നേതൃത്വത്തിലുള്ള സംഘം വിഘടിത തീവ്രവാദ ഗ്രൂപ്പുകളുമായി കേന്ദ്രം ചര്‍ച്ച നടത്തണമെന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. ഇത് ഇതുവരെയും നടപ്പിലായിട്ടില്ലെന്നു മാത്രമല്ല, അക്രമം തുടരുകയും ചെയ്യുന്നു. അക്രമികള്‍ക്ക് പാക്കിസ്താന്‍ വഴി സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന വിവരവുമുണ്ട്. പട്ടാളക്കാരായാലും ജീവന്‍ ത്യജിച്ച് രാജ്യം കാക്കാന്‍ ചെല്ലുന്നവര്‍ക്കു നേരെയുണ്ടാകുന്ന അക്രമങ്ങള്‍ ദേശ സ്‌നേഹികളുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടുള്ളതല്ല. എന്നാല്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കു പകരം സൈന്യത്തെ ഉപയോഗിക്കുന്നതുകൊണ്ട് വെളുക്കാന്‍ തേച്ചത് പാണ്ടാകുന്ന അനുഭവങ്ങളാണ് കാണാറുള്ളത്. കശ്മീരിന്റെ കാര്യത്തില്‍ ചരിത്രം നല്‍കുന്ന പാഠവും അതുതന്നെ. കശ്മീരികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്ന് ആണയിടുന്ന മോദി സര്‍ക്കാരിന് ഇത്തരം സംഭവങ്ങള്‍ കയ്യുംകെട്ടി നോക്കിയിരിക്കാനാവില്ല. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാക്കിസ്താനു വടി നല്‍കുകയാവും ഇത്തരം ഹീനകൃത്യങ്ങളിലൂടെ നമുക്കുണ്ടാവുക. രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും കുറിച്ച് ആണയിടുന്നവര്‍ രാഷ്ട്ര ശരീരത്തില്‍ രക്തം പോലെ അലിഞ്ഞുകിടക്കുന്ന പതിനാലു ശതമാനത്തെ തള്ളിമാറ്റി അത് സാധിക്കുമെന്ന് കരുതുന്നുണ്ടെങ്കില്‍ തികഞ്ഞ മൗഢ്യമല്ലാതെന്താണ് ?

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.