Video Stories
അവസാനക്കാര്‍ മുഖാമുഖം

മൂന്നാഴ്ച്ച നീണ്ട ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്സ് സ്വന്തം ഗ്രൗണ്ടില്‍ വീണ്ടും പന്തു തട്ടുന്നു. സീസണിലെ ഒമ്പതാം മത്സരത്തില്‍ ഗോവ എഫ്.സിയാണ് ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. വൈകിട്ട് ഏഴിന് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് അവസാന സ്ഥാനക്കാരുടെ അങ്കം. അവസാന മത്സരത്തില്‍ ഡല്‍ഹിയോട് തോറ്റെങ്കിലും ആദ്യ പാദത്തില്‍ ഗോവക്കെതിരെ അവരുടെ തട്ടകത്തില്‍ നേടിയ വിജയമാണ് ബ്ലാസ്റ്റേഴ്സിന്റെ ഊര്‍ജ്ജം. അവസാന മത്സരത്തില്‍ പൂനെയോട് ജയിച്ചു കയറിയ ഗോവക്ക് ഇനി തോല്‍ക്കാനാവില്ല, നിലവില്‍ ഏറ്റവും ഒടുവിലാണ് ഗോവയുടെ സ്ഥാനം.
ഏഴാം സ്ഥാനക്കാരാണ് ബ്ലാസ്റ്റേഴ്സ്. അതിനാല്‍ ജയം ഇരുടീമിനും അനിവാര്യം. അല്ലെങ്കില്‍ മുന്നോട്ടുള്ള വഴി കൂടുതല്‍ ദുര്‍ഘടമാകും. ഇന്ന് ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് കൊല്‍ക്കത്തയോടൊപ്പം മൂന്നാം സ്ഥാനം പങ്കിടാം. ഗോവ, അഞ്ചാം സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനൊപ്പവും എത്തും. മാര്‍ക്വിതാരം ആരോണ്‍ ഹ്യൂസില്ലാതെയാണ് ഇന്ന് ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. ഹെയ്തി താരം നാസോണും കളിക്കില്ല. പരിക്കേറ്റതിനാല്‍ ജൂലിയോ സീസര്‍, ലൂസിയാനോ, റെയ്നാള്‍ഡോ, ജോഫ്രെ തുടങ്ങിയ നാല് പ്രമുഖ താരങ്ങള്‍ ഗോവന്‍ നിരയില്‍ ഉണ്ടാവില്ലെന്നാണ് ടീം ക്യാമ്പില്‍ നിന്നുള്ള സൂചന.
ഹ്യൂസില്ല; കോപ്പല്‍ നിരാശന്‍
പ്രധാന താരത്തിന്റെ അഭാവത്തില്‍ നിരാശനാണ് പരിശീലകന് സ്റ്റീവ് കോപ്പല്‍, മത്സരത്തിന് മുന്നോടിയായി ഇന്നലെ നടത്തിയ പത്രസമ്മേളനത്തിനിടെ അദ്ദേഹം അത് പ്രകടിപ്പിക്കുകയും ചെയ്തു. 11ന് നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തില്‍ വടക്കന്‍ അയര്‍ലാന്റിനായി കളിക്കുന്നതിനാണ് മാര്‍ക്വിതാരം ആരോണ്‍ ഹ്യൂസ് നാട്ടിലേക്ക് തിരിച്ചത്.ഇത് കാരണത്താല്‍ ഹെയ്തി താരം ഡക്കന്‍സ് നാസോണും നാട്ടിലേക്ക് മടങ്ങി. ഹ്യൂസിന്റെ അഭാവം ടീമിനു കനത്ത തിരിച്ചടിയാണെന്ന് കോപ്പല്‍ സൂചിപ്പിച്ചു. എ.എഫ്.സി ഫൈനലിന് ശേഷം ഇന്ന് കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മലയാളി താരങ്ങളായ സി.കെ വിനീതും റിനോ ആന്റോയും ഇതുവരെ ടീമിനൊപ്പം ചേരാത്തതിലും കോപ്പലിന് അനിഷ്ടമുണ്ട്. ദോഹയില്‍ നിന്ന് തിരിച്ചെത്തിയ ഇരുവരും ഇന്ന് ടീമിനൊപ്പം ചേരുമെന്നാണ് ഇന്നലെ രാത്രി മാനേജ്മെന്റ് അറിയിച്ചത്.
19ന് മുംബൈയില്‍ നടക്കുന്ന മത്സരത്തിനേ ഇരുവരുടെയും സേവനം ലഭിക്കുകയുള്ളുവെന്നാണ് സൂചന. ഹ്യൂസും നാസോണും ഡല്‍ഹിക്കെതിരായ മത്സരത്തിലും കളിച്ചിരുന്നില്ല. അതിനാല്‍ ഗോവക്കെതിരെ കഴിഞ്ഞ ടീമില്‍ നിന്ന് കാര്യമായ മാറ്റങ്ങളുണ്ടാവാന്‍ സാധ്യതയില്ല. 21 ദിവസം നീണ്ട എവേ പര്യടനത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഹോം മത്സരത്തിനിറങ്ങുന്നത്. നീണ്ട യാത്രകള്‍ക്ക് പുറമെ മറ്റു വേദികളില്‍ പരിശീലന സൗകര്യം വേണ്ട വിധം ലഭിച്ചില്ലെന്ന് കോപ്പല്‍ പരാതിപ്പെട്ടു. നാലു എവേ മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായിരുന്നത്. ഒരെണ്ണം തോറ്റു, രണ്ടെണ്ണം സമനിലയില്‍ കലാശിച്ചു.
ഗ്രൗണ്ട് നല്‍കിയില്ല; സീക്കോയ്ക്ക് പരാതി
പരിശീലനത്തിനായി കലൂരിലെ പ്രധാന സ്റ്റേഡിയം വിട്ടുനല്‍കാത്തത് ശരിയായില്ലെന്ന നിലപാടിലാണ് ഗോവ എഫ്.സി കോച്ച് സീക്കോ. കൊച്ചിയിലെ കഴിഞ്ഞ മൂന്ന് മത്സരങ്ങള്‍ക്കും ഒരു ടീമിനും സ്റ്റേഡിയത്തില്‍ പരിശീലിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ മറ്റു ടീമുകളുടെ സ്റ്റേഡിയങ്ങളില്‍ അതാത് ഗ്രൗണ്ടുകളിലാണ് പരിശീലനം നടത്താറ്. ഇതാണ് സീക്കോയെ ചൊടിപ്പിച്ചത്. ബ്ലാസ്റ്റേഴ്സ് തൃപ്പൂണിത്തുറയിലെ സ്വകാര്യ സ്കൂള്‍ ഗ്രൗണ്ടിലാണ് ഇന്നലെയും പരിശീലിച്ചത്. ആദ്യപാദത്തില്‍ ഗോവക്കെതിരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു കേരളത്തിന്റെ വിജയം.
പക്ഷേ ഗോവക്ക് അതിനേക്കാള്‍ ആത്മവിശ്വാസം നല്കുന്ന ഒരു റെക്കോഡ് കൊച്ചിയിലുണ്ട്. കഴിഞ്ഞ സീസണില്‍ ഇരുടീമുകളും കണ്ടുമുട്ടിയപ്പോള്‍ ഗോവ ആതിഥേയരെ തകര്‍ത്തത് ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക്. ലീഡെടുത്ത ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ അതിദയനീയ തോല്‍വി. അന്ന് ഹാട്രിക് നേടിയ റെയ്നാള്‍ഡോയും ആദ്യ ഗോള്‍ നേടിയ ജോഫ്രെയും പരിക്കിന്റെ പിടിയിലാണെന്നത് കേരളത്തിന് ആശ്വാസമാണ്. മുമ്പ് അഞ്ചു തവണ മത്സരിച്ചപ്പോള്‍ മൂന്നിലും ഗോവക്കായിരുന്നു ജയം. രണ്ടെണ്ണത്തില്‍ ബ്ലാസ്റ്റേഴ്സ് വിജയം കണ്ടു.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ