Connect with us

Culture

ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ആശ്വാസം; നികുതി ഇനി തറവിസ്തീര്‍ണം നോക്കി

Published

on

തിരുവനന്തപുരം: ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ആശ്വാസമായി റവന്യൂവകുപ്പിന്റെ ഉത്തരവ്. ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ കെട്ടിട നികുതി അടക്കുന്നത് തറവിസ്തീര്‍ണമനുസരിച്ച് മതിയെന്നാണ് നിര്‍ദേശം. ഫ്‌ളാറ്റുകളിലെയും കെട്ടിട സമുച്ചയങ്ങളിലെയും കെട്ടിടനികുതി നിര്‍ണയിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടുന്ന സുപ്രീംകോടതി വിധിക്ക് അനുസൃതമായാണ് പുതിയ ഉത്തരവിറക്കിയത്.
ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉടമ വ്യക്തികള്‍ക്ക് ഫ്‌ളാറ്റുകള്‍ വിറ്റുകഴിഞ്ഞാല്‍ വാങ്ങുന്നവര്‍ ഉടമകളായി മാറുകയാണ്. ഈ സാഹചര്യത്തില്‍ നേരത്തെ ഫ്‌ളാറ്റ് ഉടമയായിരുന്ന വ്യക്തിയില്‍ നിന്ന് നികുതി പിരിക്കാന്‍ പറ്റില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതനുസരിച്ച് ഒരു കെട്ടിട സമുച്ചയത്തില്‍ നിരവധി താമസക്കാരുണ്ടെങ്കില്‍ ഓരോരുത്തരെയും പ്രത്യേകം താമസക്കാരായി കണക്കാക്കി നികുതി നിര്‍ണയിക്കാം. ഇങ്ങനെ വരുമ്പോള്‍ ഇവര്‍ സാധാരണഗതിയിലുള്ള കെട്ടിട നികുതി കൊടുക്കണമെന്നതല്ലാതെ ആഢംബര നികുതി നല്‍കേണ്ടിവരില്ല. നിലവില്‍ സമുച്ചയത്തിലെ ഫ്‌ളാറ്റുകളുടെ മൊത്തം തറവിസ്തീര്‍ണം കണക്കാക്കിയാണ് നികുതി നിര്‍ണയിക്കുന്നത്.
250 ചതുരശ്ര മീറ്ററില്‍ കൂടിയാല്‍ കൂടുന്ന ഓരോ 10 ചതുരശ്ര മീറ്ററിനും 1500 രൂപ വീതം നല്‍കേണ്ടിയിരുന്നു. ഇതോടെ സ്വന്തം ഫ്‌ളാറ്റിന്റെ വലിപ്പം 200 ചതുരശ്ര മീറ്റര്‍ മാത്രമേ ഉള്ളുവെങ്കിലും വലിയ തുക കെട്ടിട നികുതിയായി നല്‍കേണ്ടിവരുമായിരുന്നു. 20 ഫ്‌ളാറ്റുകളുള്ളതോ 25 ഉള്ളതോ ആയ ഫ്‌ളാറ്റ് സമുച്ചയത്തില്‍ താമസിക്കുന്നവര്‍ എല്ലാവരും ചേര്‍ന്ന് മൊത്തം തുക വീതിച്ചെടുത്താലും ഓരോരുത്തരും 25,000 രൂപയും 30,000 രൂപയുമൊക്കെ പ്രതിവര്‍ഷം അടക്കേണ്ടിവരുമായിരുന്നു. ഈ ബു്ദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് പുതിയ ഉത്തരവിറക്കിയത്.
ഓരോ ഫ്‌ളാറ്റും പ്രത്യേകം കണക്കാക്കി കെട്ടിട നികുതി നിര്‍ണയിക്കണമെന്ന് റവന്യൂവകുപ്പിന്റെ പുതിയ ഉത്തരവില്‍ പറയുന്നു. അതേസമയം, സ്റ്റെയര്‍ കേസ്, ജനറേറ്റര്‍ റൂം, വരാന്ത, ലിഫ്റ്റ് ഏരിയ, സെക്യൂരിറ്റി ഏരിയ തുടങ്ങിയ പൊതുവായി ഉപയോഗിക്കുന്ന കെട്ടിടഭാഗങ്ങളുടെ വിസ്തീര്‍ണം കണക്കാക്കി അതിന്റെ നിശ്ചിത അനുപാതം ഫ്‌ളാറ്റിനോട് ചേര്‍ത്ത് നികുതി ഈടാക്കണം. നേരത്തെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉടമ ആഢംബര നികുതി അടച്ചശേഷം ഫ്‌ളാറ്റുകളുടെ ഉടമസ്ഥര്‍ അത് വീതിച്ചു നല്‍കുകയായിരുന്നു. ഫ്‌ളാറ്റുകളിലെ ആഢംബര നികുതി സംബന്ധിച്ചും തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. ഇതിനിടെ, ഫ്‌ളാറ്റ് ഉടമകളില്‍ നിന്ന് വാങ്ങിയ പണം ഉപയോഗിച്ചാണ് ഫ്‌ളാറ്റ് സമുച്ചയ ഉടമ കെട്ടിട സമുച്ചയം ഉണ്ടാക്കിയതെന്ന് കാണിച്ചാല്‍ ഓരോ ഫ്‌ളാറ്റിനും തറ വിസ്തീര്‍ണത്തിനനുസരിച്ച് നികുതി നല്‍കിയാല്‍ മതിയെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നു. പക്ഷെ, ഇതുസംബന്ധിച്ച എല്ലാ ബാങ്കിടപാടുകളും കരാറുകളും വ്യക്തമാക്കണമെന്ന നിബന്ധന കാരണം ഇത് അപ്രായോഗികമായി മാറി.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.