Connect with us

Culture

കേരളം തളരുന്നു: കടം രണ്ടു ലക്ഷം കോടി

Published

on

സിനു എസ്.പി കുറുപ്പ്
തിരുവനന്തപുരം

സംസ്ഥാന വരുമാനത്തിന്റെ വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടായതായും കടം കൂടുന്നതായും 2017 ലെ സാമ്പത്തികാവലോകനരേഖ വ്യക്തമാക്കുന്നു. മുന്‍കാലത്തെ അപേക്ഷിച്ച് 2016-17 ല്‍ വളരെയധികം കുറഞ്ഞ് 9.53 ശതമാനത്തിലെത്തി. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തരോല്‍പാദനത്തിലും കുറവുണ്ടായെന്ന് വ്യക്തമാക്കുന്ന സാമ്പത്തികാവലോകനരേഖ ധനമന്ത്രി തോമസ് ഐസക്  നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് സാമ്പത്തികാവലോകന രേഖ സമര്‍പ്പിച്ചത്.

കടത്തിന്റെ വളര്‍ച്ചാ നിരക്കും കൂടുകയാണ്. 2015-16 ല്‍ 157,370.33 കോടി രൂപയായിരുന്ന സംസ്ഥാനത്തിന്റെ കടം തൊട്ടടുത്ത വര്‍ഷം രണ്ട് ശതമാനത്തിലേറെ വര്‍ധിച്ച് 186,453 കോടിയായി. നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള കണക്ക് അനുസരിച്ച് പൊതുകടം 207,026.81 കോടി രൂപയാണ്. ആഭ്യന്തര കടം മുന്‍വര്‍ഷത്തെ 118268.72 കോടിയില്‍ നിന്നും നടപ്പുസാമ്പത്തിക വര്‍ഷം ഇതുവരെയുള്ള കണക്ക് അനുസരിച്ച് 1,39,636.01 കോടിയായി വര്‍ധിച്ചു. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ വളര്‍ച്ചയും കുറയുന്ന പ്രവണതയാണ് രേഖപ്പെടുത്തുന്നത്. 2015-16ല്‍ 12.37 ശതമാനമായിരുന്ന ആഭ്യന്തര ഉല്‍പാദന നിരക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.25 ആയി കുറഞ്ഞു.

അതേ സമയം സംഖ്യാപരമായി വരുമാനം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധിക്കാറുണ്ടെങ്കിലും നിരക്ക് അടിസ്ഥാനത്തിലെ കണക്ക് പരിശോധിച്ചാല്‍ എല്ലാ മേഖലകളിലും കുറവാണ് സൂചിപ്പിക്കുന്നത്.നികുതിയിതര വരുമാനത്തിന്റെ വളര്‍ച്ചയും കുറയുകയാണ്. മുന്‍കാലങ്ങളിലെ കണക്കിനെ അപേക്ഷിച്ച് നികുതിവരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം പകുതിയായി കുറഞ്ഞു.

വരുമാനത്തിലെ വളര്‍ച്ചാ നിരക്ക് കുറയുന്നതിനൊപ്പം സംസ്ഥാനത്തിന്റെ ചെലവ് അനുദിനം കുതിച്ചുയരുന്നത് ആശങ്കാജനകമാണ്. 2015-16 ല്‍ 78,689.47 കോടി രൂപ ചെലവായത് തൊട്ടടുത്ത വര്‍ഷം 15 ശതമാനത്തോളം വര്‍ധിച്ച് 91, 096.31 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം ചെലവില്‍ 30.69 ശതമാനവും ചെലവിട്ടത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണ്. 16.77 ശതമാനം തുക പെന്‍ഷന്‍ വിതരണത്തിനും 13.30 ശതമാനം വായ്പകള്‍ക്കുള്ള പലിശ ഒടുക്കുന്നതിനും ചെലവാക്കി. തദ്ദേശസ്ഥാപനങ്ങള്‍ക്ക് 6.65 ശതമാനം തുകയും അനുവദിച്ചതായും സാമ്പത്തികാവലോകന രേഖയില്‍ വ്യക്തമാക്കുന്നു.

സംഖ്യാപരമായ കണക്കുകളില്‍ മാത്രമാണ് സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിക്കുന്നത്. നികുതിയിനത്തില്‍ നിന്നാണ് സംസ്ഥാനവരുമാനത്തിന്റെ 55.78 ശതമാനവും ലഭിക്കുന്നത്. മൂല്യവര്‍ധിത നികുതി, വില്‍പ്പനനികുതി, എക്‌സൈസ് ഡ്യൂട്ടി, ഭൂനികുതി, റജിസ്‌ട്രേഷന്‍ ഫീസ്, മോട്ടോര്‍ വാഹന നികുതി എന്നിവയാണ് സംസ്ഥാനത്തിന്റെ പ്രധാന നികുതി സ്രോതസുകള്‍. 2016-17 ല്‍ നികുതി വരുമാനമായി ഖജനാവിലെത്തിയത് 42176.38 കോടി രൂപയാണ്. നികുതിയിതര വരുമാനമായി 9698.98 കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ നികുതി-ഗ്രാന്റ് ഇനങ്ങളിലായി 23735.36 കോടി രൂപയും സംസ്ഥാനത്തിന് ലഭിച്ചു.

2016-17 ലെ വാറ്റ്-വില്‍പ്പന നികുതിയിനത്തില്‍ 33453.49 കോടി രൂപയും വാഹനനികുതിയായി3107.23 കോടിയും സ്്റ്റാമ്പ് ഡ്യൂട്ടി-റജിസ്‌ട്രേഷന്‍ ഫീസായി 3006.59 കോടിയും എക്‌സൈസ് ഡ്യൂട്ടിയായി 2019.30 കോടിയും ഭൂനികുതിയായി 124.15 കോടിയും ഖജനാവിലെത്തി. കേന്ദ്രസര്‍ക്കാറില്‍ നിന്ന് 2016-17 കാലയളവില്‍ 23,735.37 കോടി രൂപ നികുതിവിഹിതമായും ഗ്രാന്റായും ലഭിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.82 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്തിന്റെ റവന്യുച്ചെലവ് 78,689.47 കോടിയില്‍ നിന്നും 15.76 ശതമാനം വര്‍ധിച്ച് 91,096.31 കോടിയായെന്ന് വ്യക്തമാക്കുന്ന 2016-17 ലെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടും ഇന്നലെ നിയമസഭയില്‍ വെച്ചു. മൂലധനച്ചെലവ് 35.29 ശതമാനം കൂടി 11286.24 കോടിയിലെത്തി. ആഭ്യന്തര ഉല്‍പാദന-റവന്യുകമ്മി നിരക്ക്് സര്‍ക്കാറിന്റെ സാമ്പത്തികനയത്തില്‍ ലക്ഷ്യമിട്ടിരുന്നതിനേക്കാള്‍ കുറയ്ക്കാനായി. അതേസമയം ധനകമ്മി 3.51 ശതമാനമെന്ന പരിധി മറികടന്ന് 4.04 ശതമാനമായി. കടം 26.82 ശതമാനമെന്ന പരിധിയില്‍ നിലനിര്‍ത്താനായിരുന്നു ലക്ഷ്യമെങ്കിലും നേരിയ തോതില്‍ വര്‍ധിച്ച് 28.96 ശതമാനമായി.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.