Connect with us

Video Stories

സഞ്ചാരികളുടെ വരവില്‍ വന്‍ വര്‍ധന; കഴിഞ്ഞ വര്‍ഷം കേരളം സന്ദര്‍ശിച്ചത് 1.57 കോടി വിനോദ സഞ്ചാരികള്‍

Published

on

തിരുവനന്തപുരം: കേരളം സന്ദര്‍ശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 15.54 ലക്ഷം വിദേശ-ആഭ്യന്തര ടൂറിസ്റ്റുകളാണ് മുന്‍ വര്‍ഷത്തെക്കാള്‍ അധികമായി 2017ല്‍ കേരളത്തിലെത്തിയത്. 2016ല്‍ 1,42,10,954 സഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 1,57,65,390 ആയി ഉയര്‍ന്നു. അതായത് 10.94 ശതമാനത്തിന്റെ വര്‍ധന.
ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 11.39 ശതമാനം വളര്‍ച്ചയും വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 5.15 ശതമാനം വര്‍ദ്ധനവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ ഏറ്റവുമധികം ആഭ്യന്തര ടൂറിസ്റ്റുകള്‍ വന്നതും കഴിഞ്ഞ വര്‍ഷമാണ്. 1,46,73,520 ആഭ്യന്തര സഞ്ചാരികളാണ് 2017ല്‍ കേരളത്തിലെത്തിയത്. ഇവരില്‍ ഏറ്റവുമധികം പേരും സന്ദര്‍ശിച്ചത് കൊച്ചിയാണ്. സമീപത്തുള്ള ഫോര്‍ട്ട് കൊച്ചി (2,02,535), മരട് (98,047) എന്നിവിടങ്ങളിലും ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവില്‍ ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ആഭ്യന്തര ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രങ്ങളില്‍ ക്ഷേത്ര നഗരമായ ഗുരുവായൂര്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ തിരുവനന്തപുരം നഗരം മൂന്നാം സ്ഥാനത്താണ്. കോവളത്തിന് നാലാംസ്ഥാനവും കോഴിക്കോട് നഗരത്തിന് അഞ്ചാം സ്ഥാനവും നേടി. വയനാട്, മൂന്നാര്‍, കുമരകം എന്നീ സ്ഥലങ്ങള്‍ ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളിലും ആലപ്പുഴ ഒന്‍പതും തേക്കടി പത്തും സ്ഥാനങ്ങള്‍ നേടി.
മൂന്നാര്‍ സന്ദര്‍ശിക്കുന്ന ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. 2013ല്‍ 3,68,816 ആയിരുന്നു മൂന്നാര്‍ സന്ദര്‍ശിച്ചതെങ്കില്‍ 2017ല്‍ ഇത് 6,28,427 ആയി ഉയര്‍ന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മുന്നാറിലേക്കുള്ള ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവില്‍ 70.39 ശതമാനം വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.
10,91,870 വിദേശ ടൂറിസ്റ്റുകളാണ് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ എത്തിയത്. 2016ല്‍ 10,38,419 ആയിരുന്നു വിദേശ ടൂറിസ്റ്റുകളുടെ എണ്ണം. വിദേശ ടൂറിസ്റ്റുകള്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ എത്തിയത്. ആലപ്പുഴ, മൂന്നാര്‍, വയനാട് എന്നിങ്ങനെയാണ് അടുത്തുള്ള സ്ഥാനങ്ങളില്‍. വിദേശ സഞ്ചാരികള്‍ക്കും കൂടുതല്‍ പ്രിയം കൊച്ചി നഗരത്തോടാണ്. കോവളം രണ്ടാം സ്ഥാനത്തും വര്‍ക്കല മൂന്നാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്. വിദേശികള്‍ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ നാലാം സ്ഥാനത്ത് ഫോര്‍ട്ട്‌കൊച്ചിയും അഞ്ചാമത് തിരുവനന്തപുരം നഗരവുമാണ്. ആറ്, ഏഴ് സ്ഥാനങ്ങള്‍ ആലപ്പുഴ, എറണാകുളത്തെ മരട് എന്നിവക്കാണ്. കുമരകം, മൂന്നാര്‍, തേക്കടി എന്നിവയാണ് എട്ടുമുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍.
2015 വരെ ടൂറിസ്റ്റുകളുടെ പ്രഥമ ലക്ഷ്യസ്ഥാനമായിരുന്ന കോവളം രണ്ട് വര്‍ഷമായി കൊച്ചിക്ക് പിന്നിലാണ്. എന്നാല്‍ സമീപത്തുള്ള ബീച്ച് കേന്ദ്രങ്ങളായ വര്‍ക്കല, പൂവാര്‍ എന്നിവിടങ്ങള്‍ സാരമായ വളര്‍ച്ചയാണ് കൈവരിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍കോവളം 5 ശതമാനം മാത്രം വളര്‍ച്ച നിരക്ക് പ്രകടമാക്കിയപ്പോള്‍ 130.02 ശതമാനം വളര്‍ച്ച സാധ്യമാക്കിയ വര്‍ക്കലയില്‍ 2017ല്‍ ആകെ 1,33,658 വിദേശ ടൂറിസ്റ്റുകള്‍ വന്നെത്തി. കൊച്ചിനഗരത്തിലും ഫോര്‍ട്ട് കൊച്ചി, മരട് എന്നിവിടങ്ങളിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വിദേശ ടൂറിസ്റ്റുകളുടെ വരവില്‍ 43.89 ശതമാനം വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. എന്നാല്‍ തേക്കടി, കുമരകം എന്നിവിടങ്ങളിലേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ സന്ദര്‍ശനത്തില്‍ കുറവുണ്ടായി.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.