Connect with us

Video Stories

ദുരിതാശ്വാസ സാധനങ്ങള്‍ പാര്‍ട്ടി നിയന്ത്രണത്തില്‍ വിതരണം ചെയ്യാന്‍ ശ്രമം; നാട്ടുകാര്‍ തടഞ്ഞു

Published

on

താമരശ്ശേരി: ദുരിതബാധിതര്‍ക്കായി മഹാരാഷ്ട്രയില്‍ നിന്നും കൊണ്ടുവന്ന സാധനസാമഗ്രികള്‍ പാര്‍ട്ടി നിയന്ത്രണത്തിലാക്കി വകമാറ്റി വിതരണം ചെയ്യാനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. ശനിയാഴ്ച വൈകിട്ട് ആറര മണിയോടെ താമരശ്ശേരി പുല്ലാഞ്ഞിമേട്ടിലാണ് സംഭവം. മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്ന് മലയാളി സമാജം ശേഖരിച്ചതെന്ന് വ്യക്തമാക്കുന്ന ബാനര്‍ കെട്ടിയാണ് കണ്ടെയിനര്‍ ലോറിയെത്തിയത്. ഭക്ഷണവസ്തുക്കളും അല്ലാത്തതുമായി ടണ്‍കണക്കിന് സാധനങ്ങളാണ് ഇതില്‍ ഉണ്ടായിരുന്നത്. ദേശീയപാതയില്‍ നിന്ന മാറി സ്വകാര്യ വ്യക്തിയുടെ ഗോഡൗണില്‍ കൊണ്ടുവന്ന് ഇറക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് പ്രദേശവാസികള്‍ സ്ഥലത്തെത്തി തടഞ്ഞത്.

താമരശ്ശേരി താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഇത് വകമാറ്റി പാര്‍ട്ടി ചാനലില്‍ വിതരണം ചെയ്യാനാണ് പദ്ധതിയെന്ന് മനസിലാക്കിയാണ് നാട്ടുകാരെത്തി തടഞ്ഞത്. നേരത്തെ കണ്ണപ്പന്‍കുണ്ട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ആരംഭിച്ച രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ധാരാളം സാധനങ്ങള്‍ ലഭിച്ചിരുന്നു. ക്യാമ്പ് പ്രവര്‍ത്തിച്ച വകയില്‍ സര്‍ക്കാരിന് ചെലവുകളൊന്നും ഉണ്ടായിട്ടില്ല. ബാക്കി വന്ന സാധനങ്ങള്‍ കിറ്റുകളിലാക്കി ക്യാമ്പിലുള്ളവര്‍ക്ക് തന്നെ വിതരണം ചെയ്യുകയായിരുന്നു. അമ്പതുകിലോയോളം വരുന്ന ഭക്ഷ്യവസ്തുക്കളുടെ കിറ്റുകളുമായാണ് നാനൂറിലധികം കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങിയത്. തുടര്‍ന്നും ബാക്കിയായ സാധനങ്ങള്‍ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന് നല്‍കുകയും ചെയ്തു.

അതുകൊണ്ട് തന്നെ സാധന സാമഗ്രികള്‍ ആവശ്യമില്ലാത്ത സ്ഥലത്ത് ഇറക്കി വെക്കേണ്ടതില്ലെന്നും ജില്ലാകലക്ടര്‍ക്ക് കൈമാറി ഇതര ജില്ലകളിലേക്ക് നല്‍കണമെന്നും ആവശ്യമുയര്‍ന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടാവുമെന്ന അവസ്ഥയായപ്പോള്‍ പൊലീസെത്തി കാര്യങ്ങള്‍ നിയന്ത്രിക്കുകയും സാധനങ്ങള്‍ തല്‍ക്കാലത്തേക്ക് മാറ്റുന്നത് തടയുകയും ചെയ്തു. ഇന്നലെ ഉച്ചയോടെ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ സി.ഐയുടെ നേതൃത്വത്തില്‍ നടന്ന സര്‍വ്വകക്ഷിയോഗത്തിനിടെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി കൊണ്ടുവന്ന സാധനങ്ങളെല്ലെന്നും ജാതിമത രാഷ്ട്രീയ ഭേദമന്യേ ദുരിതമനുഭവിക്കുന്നവര്‍ക്ക് വിതരണം ചെയ്യാനുമാണ് കൊണ്ടുവന്നതെന്ന് മലയാളിസമാജം പ്രതിനിധികള്‍ പൊലീസിനെ അറിയിച്ചു. പ്രദേശത്ത് ക്യാമ്പുകളോ മറ്റോ പ്രവര്‍ത്തിക്കാത്തതിനാല്‍ ഇപ്പോള്‍ സാധന സാമഗ്രികള്‍ ആവശ്യമില്ലെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ അഭിപ്രായമുയര്‍ന്നു. തുടര്‍ന്ന് കൊണ്ടുവന്ന സാധനങ്ങള്‍ സര്‍വ്വകക്ഷിയുടെ നേതൃത്വത്തില്‍ പാക്കറ്റുകളിലാക്കി അടുത്ത ദിവസം വയനാട് ജില്ലയില്‍ വിതരണം ചെയ്യാനാണ് തീരുമാനമായത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.