Connect with us

Video Stories

മുഖ്യമന്ത്രി നേടിയ അമേരിക്കന്‍ അവാര്‍ഡും നാം കാണാതെ പോയ വലിയ അപകടവും

Published

on

മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്ര രസകരമായ ഒട്ടേറെ ട്രോളുകൾക്ക്‌ വിഷയമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുമ്പോൾ നാം ശ്രദ്ധിക്കാതെ പോവുന്ന ചില അതീവ ഗൗരവതരമായ വിമർശനങ്ങൾ ഉണ്ട്‌.

അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ബാൾട്ടിമോറിലെ ഹ്യൂമൺ വൈറോളജി ഇൻസ്റ്റിറ്റൂട്ട്‌ സന്ദർശിച്ചു അവാർഡ് സ്വീകരിച്ചു എന്നതാണ് വാർത്ത.

ഈ സ്ഥാപനത്തിന്റെ മേധാവി Robert C Gallo വിനെതിരെ നേരത്തെ ഉന്നയിക്കപ്പെട്ട ആരോപണം ലോക മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ലോകത്തെ വിറപ്പിച്ച HIV വൈറസ് ഇദ്ദേഹം അമേരിക്കയുടെ പെന്റഗണ് വേണ്ടി ജൈവ ആയുധമായി നിർമിച്ചതാണ് എന്നതാണ് അതിലെ ഏറ്റവും പ്രധാനപ്പെട്ടത്

S Faizi എന്ന സോഷ്യൽ ആക്റ്റിവിസ്റ്റിന്റെ എഫ്‌ ബി പോസ്റ്റിൽ ആണ് ഈ ആരോപണം ഉള്ളത്.

പ്രമുഖ ഇക്കോളജിസ്റ്റും ഇടതുപക്ഷ ചിന്തകനുമായ S Faizi ഒട്ടും വിശ്വാസയോഗ്യമല്ലാത്ത ഒരു ആരോപണം കേരള മുഖ്യമന്ത്രിക്കെതിരായി ഉന്നയിക്കാൻ പ്രത്യേക ശത്രുത അവർ തമ്മിൽ ഇല്ലെന്നാണു അറിവ്‌.

അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ബാൾട്ടിമോറിലെ ഹ്യൂമൺ വൈറോളജി ഇൻസ്റ്റിറ്റൂട്ട്‌ സന്ദർശിച്ചു എന്നും അതല്ല നിപ്പാ വൈറസിന്റെ വ്യാപനം തടയാൻ കേരളം കാണിച്ച ജാഗ്രതക്ക്‌ അംഗീകരമായി അവരെ ക്ഷണിച്ച്‌ ആദരം നൽകി എന്നുമുള്ള അവകാശവാദങ്ങൾക്കിടയിലാണ് ഈ ആരോപണം.

(ശാസ്ത്രസാഹിത്യ പരിഷത്ത്‌ ഈ വിഷയം പറഞ്ഞു കൊണ്ട്‌ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.ഇത്‌ പിന്നീട്‌ പിൻ വലിക്കുകയുണ്ടായി ) ആരോപണം ഉന്നയിച്ചവരിൽ നോബൽ ജേതാക്കൾ വരെ ഉണ്ടായിരുന്നു എന്നതും അദ്ദേഹം പറയുന്നു.

1992 ൽ Newyork Times പ്രസിദ്ധീകരിച്ച മറ്റൊരു വാർത്തയിൽ ഈ സ്ഥാപന മേധാവിക്ക് എതിരെ scientific misconduct സ്ഥിരീകരിച്ച മറ്റൊരു വാർത്തയും കാണാം

കേരളത്തിൽ തുടങ്ങാൻ പോകുന്ന വൈറോളജി ഇൻസ്റ്റിറ്റൂട്ടുമായി ബന്ധമുണ്ടാക്കാൻ ധൃതി പിടിച്ച്‌ ഒരു എം ഒ യു എന്തിനാണു ഇത്തരം ഒരു സ്ഥാപനവുമായി നടത്തുന്നത്‌ എന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നുണ്ട്‌ വിമർശകർ.
ഒരു നിപ്പ പൊട്ടൻഷ്യൽ സംസ്ഥാനം എന്ന നിലക്ക്‌ കേരളത്തിൽ വന്ന് വാക്സിൻ ഗവേഷണത്തിൽ ഇൻ വെസ്റ്റ്‌ മെന്റ്‌ നടത്താൻ ആഗോള കമ്പനികൾ കാണിക്കുന്ന ആവേശവും ആശങ്കപ്പെടുത്തുന്നതാണെന്ന് ശാസ്ത്രത്തിലും അതിന്റെ കച്ചവട തന്ത്രങ്ങളിലും അറിവുള്ളവർ പറയുന്ന കാര്യങ്ങൾ ഗൗരവത്തോടെ കാണേണ്ടതുണ്ട്‌.

പൊതുവിൽ നാം പരീക്ഷണ മൃഗങ്ങളാണു എന്ന ചിന്ത പടരുന്ന കാലത്ത്‌ ഈ ബന്ധങ്ങൾ കൂടുതൽ ഭയപ്പെടുത്തുന്നതാണു.
സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഇത്തരം സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കുമ്പോൾ നാം കൂടുതൽ സൂക്ഷമത പുലർത്തണം.

സാമ്രാജ്യത്വമെന്നും അമേരിക്ക എന്നുമൊക്കെ പറഞ്ഞ്‌ ആളെ പേടിപ്പിക്കുന്ന സി പി എം കമ്യൂണിസത്തിനു ഇത്‌ അമ്പരപ്പിക്കുന്ന വാർത്തയാവാൻ സാധ്യതയില്ല.
പക്ഷെ വെറും ഊഹാപോഹങ്ങൾക്കപ്പുറത്ത്‌ പേടിപ്പിക്കുന്ന ചില യഥാർത്ഥ്യങ്ങൾ ഉണ്ടെന്നതാണു പൊതുസമൂഹത്തിന്റെ ആശങ്ക.

സാംസ്ക്കാരിക സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ആഘോള സംഘടനയായ ‘എൻ കൗണ്ടറി’ന്റെ പത്രാധിപന്മാരിൽ ഒരാളായ സ്റ്റീഫൻ സ്പെൻസർ തൽസ്ഥാനം രാജിവെച്ചത്‌ ആ പത്രം സി ഐ എയുടെ പണംകൊണ്ട്‌ നിലനിൽക്കുന്നു എന്ന കാര്യം മനസ്സിലാക്കിയിട്ടാണു എന്ന് എം എൻ വിജയൻ മാഷ്‌ എഴുതിയത്‌ ഓർക്കുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.