Connect with us

Culture

ശരീഅത്ത്; എല്‍.ഡി.എഫ് സര്‍ക്കാറിന്റെ രഹസ്യ ചട്ടനീക്കം പരസ്യമാക്കി കെ.എന്‍.എ ഖാദര്‍ എം.എല്‍.എ; ഒടുവില്‍ തിരുത്ത്

Published

on

കോഴിക്കോട്: ശരീഅത്ത് അനുസരിച്ച് ജീവിക്കാന്‍ മുസ്്‌ലിംകള്‍ 50 രൂപയുടെ മുദ്രപേപ്പറില്‍ നൂറു രൂപ നല്‍കി അപേക്ഷിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ തിട്ടൂരം പരസ്യമാക്കിയതോടെ ചട്ടവുമായി കണ്ടംവഴി ഓടി. കേരളത്തിലെ മുസ്്‌ലിംകള്‍ ഇസ്്‌ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കാന്‍ താലൂക്ക് ഓഫീസ് തിണ്ണനിരങ്ങണമെന്ന കമ്മ്യൂണിസ്റ്റ് ദുഷ്ടലാക്കാണ് അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എയുടെ ഇടപെടലോടെ പുറം ലോകമറിഞ്ഞ് ചീറ്റിപ്പോയത്.

കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് കേരളത്തിലെ മുസ്്‌ലിംകളെ പ്രതിസന്ധിയിലാക്കുന്ന സര്‍ക്കാര്‍ നീക്കമാണ് മുളയിലെ നുള്ളിയത്. 1937ലെ ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ടിന് വിധേയമായി രൂപീകരിച്ച ശരീഅത്ത് നിയമത്തിന് ചട്ടം രൂപീകരിക്കണമെന്ന ഹൈക്കോടതി വാദത്തെ ദുര്‍വ്യാഖ്യാനം ചെയ്താണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബര്‍ 21ന് ഗസറ്റില്‍ വിജ്ഞാപനം പ്രസിദ്ധികരിച്ചത്. ഇസ്്‌ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കാന്‍ സത്യവാങ്മൂലം നല്‍കി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണമെന്ന ചട്ടം വന്നതോടെ സമുദായത്തിനു അനാവശ്യ കുരുക്കൊരുങ്ങുകയായിരുന്നു.

മുസ്‌ലിം വ്യക്തിനിയമത്തിന്റെ പരിധിയില്‍ വരുന്നതിന് രേഖകള്‍ക്കായി സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്യൂ നില്‍ക്കേണ്ട ഗതികേടിലായെന്നു മാത്രമല്ല, മുസ്്‌ലിമാണെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥയുമായി. തൊണ്ണൂറ് ലക്ഷം വരുന്ന മുസ്‌ലിം സമൂഹത്തെ അവഹേളിക്കുന്ന പുതിയ വിജ്ഞാപനത്തിന്റെ അധാര്‍മ്മികതയും നിയമ വിരുദ്ധതയും ചൂണ്ടിക്കാണിച്ച് കഴിഞ്ഞ് ഏഴിനാണ് കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, മുഖ്യമന്ത്രിക്കും നിയമ വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയത്. ശരീഅത്ത് വേണ്ടാത്തവര്‍ക്ക് വിസമ്മത പത്രം എന്ന രീതിയിലേക്ക് ചട്ടം മാറ്റണമെന്ന അദ്ദേഹത്തിന്റെ ആവശ്യമാണ് സര്‍ക്കാര്‍ ഫലത്തില്‍ അംഗീകരിച്ചത്.

മുസ്‌ലിമാണെന്ന് തെളിയിക്കുന്ന സത്യവാങ്മൂലം നല്‍കാത്തവര്‍ക്ക് ശരീഅത്ത് നിയമം ബാധകമാകില്ലെന്നതിനാല്‍ വിവാഹം, ഇഷ്ടദാനം, വഖഫ്, അനന്തരാവകാശം തുടങ്ങി ശരീഅത്ത് നിയമം അടിസ്ഥാനമാകുന്ന എല്ലാ കാര്യങ്ങളിലും പുതിയ വിജ്ഞാപനം കുരുക്കാകുമായിരുന്നു. സത്യവാങ്മൂലത്തില്‍ മുസ്‌ലിമാണെന്ന് തെളിയിക്കുന്ന രേഖകള്‍ക്കൊപ്പം ശരീഅത്ത് നിയമപ്രകാരം ഭരിക്കപ്പെടാന്‍ താത്പര്യപ്പെടുന്നെന്ന് സമ്മതപത്രവും ഉള്‍പ്പെടുത്തി. ഇതോടെ നിലവില്‍ മുസ്‌ലിമെന്ന നിലയില്‍ ശരീഅത്ത് നിയമം ബാധകമായവരും അതത് തഹസില്‍ദാര്‍ക്ക്് രേഖകള്‍ സഹിതമുള്ള സത്യവാങ്മൂലം നല്‍കി സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന നിലയിലായി പുതുതായി ഉണ്ടാക്കിയ ചട്ടം.

നൂറുരൂപ ഫീസ് നല്‍കിയതിനൊപ്പം മുസ്‌ലിമാണെന്ന് തെളിയിക്കുന്നതിന് മഹല്ല് കമ്മിറ്റിയില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, റവന്യു അധികൃതരില്‍നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകള്‍ തുടങ്ങിയവയും ഹാജരാക്കേണ്ടിയിരുന്നു. ഒരു മാസത്തിനകം തഹസില്‍ദാര്‍ പരിശോധന നടത്തണം, അര്‍ഹരായവര്‍ക്ക് 45 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കണം. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് 50 രൂപ മുദ്രപത്രത്തില്‍ രേഖപ്പെടുത്തി നല്‍കും. തഹസില്‍ദാര്‍ അപേക്ഷ നിരസിക്കുകയാണെങ്കില്‍ അപേക്ഷകനെ നേരിലോ രേഖാമൂലമോ കേള്‍ക്കണം. അപേക്ഷ നിരസിച്ചാല്‍ എ.ഡി.എമ്മിനാണ് അപ്പീല്‍ നല്‍കേണ്ടത്. അപ്പീലില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണം തുടങ്ങി വ്യവസ്ഥകളാണ് വിജ്ഞാപനത്തില്‍ പറയുന്നത്. വ്യത്യസ്ത രേഖകള്‍ക്കായി ആളുകള്‍ പരക്കംപായേണ്ട ഗതികേടിനു പുറമെ മഹല്ല് വ്യവസ്ഥയോ മറ്റോ ഇല്ലാത്ത സാഹചര്യങ്ങളില്‍ കഴിയുന്നവരെയും ഈ വിജ്ഞാപനം പ്രതിസന്ധിയിലാക്കുമായിരുന്നു. പുതിയ ചട്ടം വൈകാതെ ഗസറ്റില്‍ പ്രസിദ്ധീകരിക്കുമെന്നാണ് അറിയിപ്പ് ലഭിച്ചതെന്നും ഉറപ്പ് മുഖവിലക്കെടുത്ത് തുടര്‍ നീക്കങ്ങള്‍ തല്‍ക്കാലം ഒഴിവാക്കുന്നതായും കെ.എന്‍.എ ഖാദര്‍ പറഞ്ഞു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.