Connect with us

Culture

ആശങ്ക മാറി; കൊച്ചിക്ക് താല്‍ക്കാലിക ആശ്വാസം

Published

on

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: കൊച്ചിക്ക് ആശ്വസിക്കാം, രാജ്യം ഇതാദ്യമായി വേദിയാവുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പ് വേദികളിലൊന്നായ കൊച്ചിയിലെ ഒരുക്കങ്ങളില്‍ ഫിഫ സംഘത്തിന് സംതൃപ്തി. ഇതാദ്യമായാണ് കൊച്ചിയിലെ ഒരുക്കങ്ങളില്‍ ഫിഫ പ്രതിനിധി സംഘം തൃപ്തി പ്രകടിപ്പിക്കുന്നത്. പ്രധാന വേദിയായ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ടൂര്‍ണമെന്റിന്റെ പ്രാദേശിക സംഘാടക സമിതി (എല്‍.ഒ.സി) ടീമാണ് ഇന്നലെ കൊച്ചിയില്‍ സന്ദര്‍ശനത്തിനെത്തിയത്. ടൂര്‍ണമെന്റ് ഡയറക്ടര്‍ ഓഫ് എല്‍.ഒ.സി ഹാവിയര്‍ സെപ്പി, ഹെഡ് ഓഫ് വെന്യൂ ഓപ്പറേഷന്‍ റോമ ഖന്ന എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. ഈ മാസം 15നകം കലൂര്‍ സ്റ്റേഡിയത്തിന്റെയും പരിശീലന മൈതാനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് നേരത്തെ ഫിഫ പ്രാദേശിക സംഘാടക സമിതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എല്‍.ഒ.സി സംഘത്തിന്റെ സന്ദര്‍ശനം. പ്രധാന ജോലികളെല്ലാം പൂര്‍ത്തിയാക്കിയതിനാല്‍ നിലവില്‍ പുരോഗമിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സംഘം സംതൃപ്തി പ്രകടിപ്പിക്കുമെന്ന് ഏറെക്കുറേ ഉറപ്പായിരുന്നു. ഫിഫയുടെ പച്ചക്കൊടി അവശേഷിക്കുന്ന ജോലികള്‍ കൂടി വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ പ്രാദേശിക സംഘാടര്‍ക്ക് ആത്മവിശ്വാസമേകും. സ്റ്റേഡിയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ മാര്‍ച്ച് 24ന് ഫിഫ ടൂര്‍ണമെന്റ് ഹെഡ് ഹെയ്മി യാര്‍സയുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയില്‍ നടത്തിയ സന്ദര്‍ശനമാണ് ഒരുക്കങ്ങളില്‍ മെല്ലെപോക്ക് നടത്തിയിരുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ ഉണര്‍ത്തിയത്. ഒരുക്കങ്ങളിലെ ഇഴച്ചിലില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ഹെയ്മി യാര്‍സ ഇവിടെ നടക്കാന്‍ പോവുന്നത് ഫിഫ ടൂര്‍ണമെന്റാണെന്ന കാര്യം സംഘാടകരെ ഉണര്‍ത്തുകയും ചെയ്തു. കേന്ദ്ര കായിക മന്ത്രിയുടെ സന്ദര്‍ശനവും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടി.
ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ഫിഫ സംഘം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ഇവിടെ നിന്ന് നേരെ പോയത് ഫോര്‍ട്ട് കൊച്ചി വെളി,പരേഡ് ഗ്രൗണ്ടുകളിലേക്കായിരുന്നു. ഈ ഗ്രൗണ്ടുകളിലെ ഒരുക്കങ്ങളില്‍ ചില പോരായ്മകള്‍ സംഘം ചൂണ്ടിക്കാട്ടിയെങ്കിലും അതൊക്കെ ഉടനടി പരിഹരിക്കപ്പെടുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി. മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ പരിശോധനയില്‍ സംഘം ഏറെകുറെ തൃപ്തരായിരുന്നു. മഹാഇവിടെ കളിക്കാര്‍ക്കായി വിശ്രമമുറികള്‍ സജ്ജീകരിച്ചിരിക്കുന്നിടത്തേക്കാണ് സംഘം ആദ്യമെത്തിയത്. ശുചിമുറികള്‍ തുറന്ന് പരിശോധിച്ച് വെള്ളവും വൈദ്യുതിയും ലഭ്യമാണെന്ന് ഉറപ്പ് വരുത്തി. തുടര്‍ന്ന് ഗാലറിയിലേക്ക് ഓടിക്കയറി ഗ്രൗണ്ടിന്റെ പൂര്‍ണരൂപം മനസിലാക്കിയ ഇരുവരും ചിത്രങ്ങളും പകര്‍ത്തി. പിന്നീട് ഗ്രൗണ്ടില്‍ വച്ചുപിടിപ്പിച്ചിരിക്കുന്ന പുല്‍ത്തകിടിയിലൂടെ നടന്ന് എല്ലാം കൃത്യമായി പരിശോധിച്ചു. കൂടെയുണ്ടായവര്‍ക്ക് ചില നിര്‍ദേശങ്ങളും നല്‍കി. വേനല്‍മഴ രാത്രി ഇടയ്ക്കിടക്ക് പെയ്യുന്നുണ്ടെങ്കിലും വെച്ചുപിടിപ്പിച്ച പുല്ല് കുറച്ചൊക്കെ കരിഞ്ഞ നിലയിലായിരുന്നു. പുല്ല് പിടിച്ച് വരുമ്പോള്‍ അതിന്റെ മുകളില്‍ മണല്‍ അരിച്ചിടാനും നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ഗ്രൗണ്ടിനോട് ചേര്‍ന്ന് സജ്ജമാക്കിയിരിക്കുന്ന വാട്ടര്‍ ടാങ്കും പരിശോധിച്ചു. നഗരപരിധിയിക്കുള്ളിലെ മറ്റൊരു പരിശീലന വേദിയായ പനമ്പിള്ളി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മൈതാനവും സന്ദര്‍ശിച്ചതിനുശേഷമാണ് സംഘം മത്സരവേദിയായ കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തിയത്. ഒരു വേദിയിലും ഒരുക്കങ്ങളെപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരുന്ന സംഘം നാല് മണിക്ക് കലൂര്‍ സ്‌റ്റേഡിയത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ എല്ലാവേദികളുടെയും ഒരുക്കത്തില്‍ തങ്ങള്‍ സംതൃപ്തരാണെന്ന് അറിയിച്ചതോടെ അനിശ്ചിതത്വം മാറി. ഒക്‌ടോബര്‍ ആറു മുതല്‍ 28 വരെയാണ് അണ്ടര്‍-17 ലോകകപ്പ് നടക്കുന്നത്. ഒക്‌ടോബര്‍ ആറിന് നവിമുംബൈയിലും ഡല്‍ഹിയിലുമാണ് ഉദ്ഘാടന മത്സരങ്ങള്‍ നടക്കുക. ഒക്‌ടോബര്‍ 28ന് രാത്രി എട്ടു മണിക്ക് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയം ഫൈനല്‍ പോരാട്ടത്തിന് വേദിയാവും. 25ന് ഗുവാഹത്തിയിലാണ് ആദ്യ സെമിഫൈനല്‍ മത്സരം. മുംബൈയിലാണ് രണ്ടാം സെമി. കൊച്ചിയില്‍ പ്രാഥമിക മത്സരങ്ങള്‍ക്ക് പുറമേ ഒരോ വീതം പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ മാത്രമാണുള്ളത്. ആകെ എട്ടു മത്സരങ്ങള്‍.
ഒക്‌ടോബര്‍ ഏഴിനാണ് കൊച്ചിയിലെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ദിവസവും നാലു മത്സരങ്ങളാണ് ഉണ്ടാവുക. വൈകിട്ട് അഞ്ചിനാണ് ആദ്യ മത്സരം. രാത്രി എട്ടിനാണ് രണ്ടാം മത്സരം. സ്റ്റേഡിയങ്ങളുടെ നവീകരണത്തില്‍ തുടക്കത്തില്‍ കാണിച്ച അലംഭാവമാണ് കൊച്ചിക്ക് വിനയായത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.