Connect with us

Culture

മെട്രോ ഓടുന്നു, സൂപ്പര്‍ ഹിറ്റായി !

Published

on

അഷ്‌റഫ് തൈവളപ്പ്
കൊച്ചി: രാജ്യത്ത് ഏറ്റവും വേഗത്തില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി ശനിയാഴ്ച്ച പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ച കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാന്‍ വന്‍ തിരക്ക്. രാവിലെ ആറു മണി മുതല്‍ ഉച്ചക്ക് രണ്ടു വരെയുള്ള കണക്കുകള്‍ പ്രകാരം 29,277 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്. ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്ത മെട്രോയില്‍ സവാരി ചെയ്യാന്‍ പുലര്‍ച്ചെ മുതല്‍ വിവിധ സ്‌റ്റേഷനുകളില്‍ പൊതുജനങ്ങള്‍ തടിച്ചു കൂടി.

രാവിലെ ആറു മണിക്കായിരുന്നു ആലുവയില്‍ നിന്നും പാലാരിവട്ടത്ത് നിന്നും ഒരേസമയം സര്‍വീസുകള്‍ തുടങ്ങിയത്. പുലര്‍ച്ചെ നാലു മണി മുതല്‍ തന്നെ ആലുവയിലും പാലാരിവട്ടത്തും ക്യൂ രൂപപ്പെട്ടിരുന്നു. വന്‍ തിരക്ക് കാരണം തുടക്കത്തില്‍ ടിക്കറ്റ് നല്‍കുന്നതില്‍ ചെറിയ തടസങ്ങളുണ്ടായെങ്കിലും വൈകാതെ ഇത് പരിഹരിച്ചു. നഗരവാസികള്‍ക്ക് പുറമേ പുറത്ത് നിന്നെത്തിയ സഞ്ചാരികളും മെട്രോയുടെ ആദ്യ ദിനത്തിലെ യാത്രയില്‍ പങ്കാളികളായി. കല്യാണ ചടങ്ങുകള്‍ക്ക് ശേഷം മെട്രോയില്‍ യാത്ര ചെയ്യാനെത്തിയ നവദമ്പതികള്‍ മെട്രോയുടെ ആദ്യ ദിവസത്തെ കൗതുക കാഴ്ച്ചയായി. അരലക്ഷത്തിലധികം പേര്‍ മെട്രോയുടെ ആദ്യദിന യാത്രയില്‍ പങ്കാളികളാകുമെന്നാണ് കെ.എം.ആര്‍.എല്‍ പ്രതീക്ഷിക്കുന്നത്. ക്യൂആര്‍ സംവിധാനമുള്ള ടിക്കറ്റാണ് യാത്രക്കാര്‍ക്ക് നല്‍കിയത്. ഉച്ചയോടെ ഡെബിറ്റ് കാര്‍ഡായും ടിക്കറ്റായും ഉപയോഗിക്കുന്ന കൊച്ചി വണ്‍ സ്മാര്‍ട് കാര്‍ഡും സ്‌റ്റേഷനുകളില്‍ വിതരണം ചെയ്തു. കൊച്ചി വണ്‍ മൊബൈല്‍ ആപും ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ ലഭ്യമാക്കി.

രാത്രി പത്തു മണി വരെയാണ് മെട്രോയുടെ സര്‍വീസ്. പത്തു മിനുറ്റ് ഇടവേളയില്‍ ദിവസവും 219 സര്‍വീസുകളാണുള്ളത്. മൂന്നു കോച്ചുകളുള്ള ആറു ട്രെയിനുകളാണ് ആദ്യഘട്ടത്തില്‍ സര്‍വീസിനുള്ളത്. ഇരുന്നും നിന്നുമായി 915 പേര്‍ക്ക് ഒരേസമയം ഇതില്‍ യാത്ര ചെയ്യാനാവും. പത്തു രൂപയാണ് യാത്രക്കുള്ള കുറഞ്ഞ നിരക്ക്. ആദ്യഘട്ടത്തിലെ ആദ്യ സ്‌റ്റേഷനായ ആലുവ മുതല്‍ അവസാന സ്‌റ്റേഷനായ പാലാരിവട്ടം വരെ 40 രൂപയാണ് ടിക്കറ്റ് നിരക്ക്. ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശേരി ടൗണ്‍, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം സ്‌റ്റേഷനുകളാണ് ആദ്യ ഘട്ടത്തിലുള്ളത്. ഓരോ സ്‌റ്റേഷനിലും അര മിനുറ്റോളം ട്രെയിന്‍ നിര്‍ത്തും. തിരക്ക് കൂടുതലാണെങ്കില്‍ അതിനനുസരിച്ച് സമയം ക്രമീകരിക്കും.

0205e8b4-b1fe-4b74-891b-a7f212225387

15888cdd-c8c1-4053-9d7d-81f65cddffd5

1f75fe35-e8e5-48a8-abf6-d978c9bfadca

c78be14c-450c-4028-a529-c649663938a6

caed0171-a575-4d63-b3a2-92e9f567093f

d33280bf-11ae-42dd-89f9-ae692d41d2b8

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.