Connect with us

Video Stories

വാഹന പരിശോധനക്കിടെ കോഴിക്കോട് വന്‍ കവര്‍ച്ചാ സംഘം വലയില്‍

Published

on

കോഴിക്കോട്: വാഹന പരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് കടക്കുമ്പോള്‍ നാടകീയമായി കീഴ്‌പ്പെടുത്തിയ യുവാവിന്റെ വെളിപ്പെടുത്തലില്‍ വലയിലായത് വന്‍ കവര്‍ച്ചാ സംഘം. താമരശ്ശേരി അമ്പായിത്തോട് കമ്പിക്കുന്നുമ്മല്‍ ആഷിക്കാണ് (27) ആദ്യം പിടിയിലായത്. ഇയാളില്‍ നിന്ന് ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായ രീതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് മറ്റു പ്രതികള്‍ പിടിയിലായത്.

വെസ്റ്റ് മാങ്കാവ് ഷബീര്‍ അലി, ചെലവൂര്‍ കോരക്കുന്നുമ്മല്‍ സനുഷഹല്‍ എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചാ സംഘത്തിലെ പ്രധാനികളായ പൊക്കുന്ന് മേച്ചേരി അക്ഷയ് സജീവ്, അതുല്‍, കൊമ്മേരി പൂതാന്‍ അതുല്‍, രാഘവ് എന്നിവരെ പിടികൂടിയത്. തുടര്‍ന്ന് കോഴിക്കോട് താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് കളവ് ചെയ്ത ഒമ്പത് ബൈക്കുകളും രണ്ടു കമ്പ്യൂട്ടറുകളും ഒരു ടെലിവിഷന്‍, രണ്ട് ടാബുകള്‍, എട്ട് ബാറ്ററി, മൂന്ന് മോട്ടോര്‍, നാലു സ്‌പോട്ട് ലൈറ്റ് തുടങ്ങി നിരവധി കളവ് മുതലുകള്‍ പൊലിസ് പിടിച്ചെടുത്തു.
പൊലീസ് പറയുന്നത്: നഗരത്തില്‍ രാത്രി സമയങ്ങളിലുള്ള പിടിച്ചുപറിയും കളവും അനാശ്യാസ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം പൊലിസ് നടപടി ശക്തമാക്കിയതിന്റെ ഭാഗമായി വാഹന പരിശോധന നടത്തുമ്പോഴാണ് നാടകീയമായി പിടിയിലായത്.

വാഹനം നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പിന്‍തുടര്‍ന്ന് ജില്ലാ ജയിലിന് മുന്‍വശം വെച്ച് പൊലീസ് വാഹനം കൊണ്ട് ബ്ലോക്ക് ചെയ്ത് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കുതറിയോടിയപ്പോള്‍ മല്‍പ്പിടുത്തത്തിലൂടെ എസ്.ഐ സിജിത്തും പൊലിസുകാരായ സന്ദീപും, അനുജും ചേര്‍ന്ന് അതി സാഹസികമായി പ്രതിയെ കീഴ്‌പ്പെടുത്തി. കസബ സി.ഐ ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ എസ് ഐ സിജിത്തും സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുള്‍ റസാഖിന്റെ കീഴിലുള്ള സപെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ക്രൈംം സ്‌ക്വാഡ് അംഗങ്ങളായ ഒ. മോഹന്‍ദാസ്, അബ്ദുള്‍റഹ്മാന്‍ കെ, മനോജ് ഇ രണ്‍ദീര്‍, രമേഷ് ബാബു, സുജിത്ത് സി.കെ, ഷാഫി, കസബ പൊലിസ് സ്റ്റേഷനിലെ എസ്.ഐ ഇസ്മയില്‍, എ.എസ്.ഐ ദിനേശന്‍, പൊലീസുകാരായ ജിനീഷ്, മഹേഷ് ബാബു, ശ്രിജേഷ് എന്നിവരുമുണ്ടായിരുന്നു.

പിടിയിലായത് നഗരത്തിലെ പേടി സ്വപ്‌നങ്ങള്‍

കോഴിക്കോട്: വാഹന പരിശോധനക്കിടെ രക്ഷപ്പെടുമ്പോള്‍ പൊലീസ് പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തിയ പ്രതിയില്‍ നിന്ന് പൊലീസ് വലയില്‍ കുടുക്കിയത് നഗരത്തിലെ പേടി സ്വപ്‌നങ്ങളായ കവര്‍ച്ചാ സംഘത്തെ. കൊള്ള, പിടിച്ചുപറി, മയക്കുമരുന്ന് വ്യാപാരം, അനാശാസ്യം, ബ്ലാക്ക് മെയിലിംഗ് എന്നിവയെല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന സ്ഥിരം പ്രശ്‌നക്കാര്‍ ജാമ്യം നേടി വീണ്ടും സജീവമാകുമോയെന്നതും കണ്ടറിയണം. പ്രതികളെല്ലാം ലഹരിക്കും മയക്കമരുന്നിനും മറ്റും അടിമകളാണെന്ന് പൊലീസ് പറഞ്ഞു. രാത്രികാലങ്ങളില്‍ റെയില്‍വെ സ്‌റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങി കാല്‍നടയായി സ്റ്റാന്റിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് വലിയ ഭീഷണിയായിരുന്നു ഇവര്‍. സംഘത്തിന്റെ നേതാവായ അമ്പായിയോട് ആദിക്ക് സിറ്റിയില്‍ നിരവധി കേസ്സുകളിലെ പ്രതിയാണ്.

മയക്കുമരുന്നിന് അടിമയായ ഇയാള്‍ ചെറുപ്പത്തിലെ കോഴിക്കോട് നഗരത്തില്‍ എത്തിയതാണ്. അനാശാസ്യം നടത്തുന്ന സ്ത്രീകളെ ഉപയോഗിച്ച് കഞ്ചാവ് കച്ചവടം നടത്തുകയും അസമയത്ത് യാത്ര ചെയ്യുന്നവരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും പണവും മൊബൈലും മറ്റം കവര്‍ന്നിട്ടുണ്ട്. പലപ്പോഴും പലരും മാനഹാനി ഭയന്ന് പരാതിപ്പെടാറില്ല.
ഇതു മുതലെടുത്ത് ഇയാള്‍ വിണ്ടും വീണ്ടും ഇങ്ങനെ പ്രവര്‍ത്തിച്ചിരുന്നു. കയ്യില്‍ കത്തിയുമായി കറങ്ങുന്ന ഇയാള്‍ പലപ്പോഴും പൊലിസിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പൊലിസിന്റെ പിടിയിലായാല്‍ തന്നെ സ്വയം മുറിവേല്‍പ്പിച്ചും പരിക്കേല്‍പ്പിച്ചും രക്ഷപ്പെടുകയാണ് പതിവ്. ഇയാളുടെ ശരീരത്തില്‍ സ്വയം കീറിമുറിച്ച 150 ഓളം ഉണങ്ങിയ മുറിപ്പാടുകളുണ്ട്. ഇത്തരത്തില്‍ ആക്രമണം നടത്തുന്ന ഇയാളെ പലര്‍ക്കും പേടിയാണ്.

രാത്രികാലങ്ങളില്‍ കോഴിക്കോട് നഗരത്തില്‍ അരങ്ങേറ്റന്ന പല അനാശാസ്യ പ്രവര്‍ത്തനത്തിനും ചുക്കാന്‍ പിടിക്കുന്നത് ആഷിക്കാണ്. കോഴിക്കോട് നഗരത്തെപറ്റി ശരിക്കും മനസ്സിലാക്കിയ ഇയാള്‍ തെരുവ് വിളക്കോ സി.സി ടി.വിയോ ഇല്ലാത്ത സ്ഥലങ്ങളെയാണ് വിഹാര കേന്ദ്രമാക്കുന്നത്. ജില്ലയില്‍ നിരവധി സ്‌റ്റേഷനില്‍ കേസുള്ള ഇയാള്‍ താമരശ്ശേരി പൊലിസ് വാറണ്ട് കേസില്‍ പിടികൂടാനെത്തിയപ്പോള്‍ കത്തി കാട്ടി രക്ഷപ്പെട്ടിട്ടുണ്ട്.
സംഘത്തിലെ മറ്റൊരു പ്രതിയായ ഷബീര്‍ അലി എന്ന വെള്ളയില്‍ അലി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇയാള്‍ മുന്‍പ് മയക്കുമരുന്ന് കേസില്‍ കുവൈത്ത് ജയിലിലും കിടന്നിട്ടുണ്ട്. രാത്രികാലങ്ങളില്‍ അസമയത്ത് മദ്യപിച്ചും ലഹരി ഉപയോഗിച്ചം ബോധമില്ലാകെ കിടക്കുന്ന ആളുകളുടെ മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയ്യുന്ന രീതി ‘മേച്ചില്‍’ എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്. ഇനി പിടികിട്ടാനുള്ള മുടിക്കല്‍ സ്വദേശിയായ അക്ഷയ് സജിവ് കോഴിക്കോട് നഗരത്തിലെ മയക്കു മരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയും മോഷ്ടിച്ച ബൈക്കുകള്‍ പൊളിച്ച വില്‍ക്കുന്നതില്‍ വിദഗ്ധനുമാണ്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.