Video Stories
തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി കെ.എസ്.ആര്‍.ടി.സി; പ്രതിമാസ നഷ്ടം 110 കോടി
![](https://demo.chandrikadaily.com/wp-content/uploads/2016/10/2934008634_2dea2feeb7-1.jpg)
തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി കാരണം ഉഴലുന്ന കെ.എസ്.ആര്‍.ടി.സിയുടെ മൊത്തം സാമ്പത്തികബാധ്യത 2823.42 കോടി രൂപ. വിവിധ ധനകാര്യസ്ഥാപനങ്ങളിലായി തിരിച്ചടക്കാനുള്ള ഈ തുകക്ക് പുറമെ 548 കോടി രൂപയുടെ സര്‍ക്കാര്‍ വായ്പയുമുണ്ട്. അനുദിനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് കെ.എസ്.ആര്‍.ടി.സി. നിത്യവരുമാനം അഞ്ചേമുക്കാല്‍ കോടിയില്‍ നിന്ന് നാലേകാല്‍ കോടിയായി കുറയുകയും ചെയ്തു. പ്രതിമാസ നഷ്ടം 110 കോടി രൂപയാണ്.
സ്ഥിരം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ മാത്രം 50 കോടിയോളം രൂപ വേണം. എംപാനല്‍ ജീവനക്കാര്‍ ശമ്പളം നല്‍കാന്‍ മാത്രം 24 കോടിയും. ചുരുക്കത്തില്‍ ശമ്പളം നല്‍കാന്‍ മൊത്തം 74 കോടിയാണ് പ്രതിമാസം കോര്‍പറേഷന്‍ കണ്ടെത്തേണ്ടി വരുന്നത്. ഈ മാസം 15 ന് പെന്‍ഷന്‍ നല്‍കണം. ഇതിനായി 27.5 കോടി രൂപ എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ ചക്രശ്വാസം വലിക്കുകയാണ് കോര്‍പറേഷന്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനു നല്‍കാനുണ്ടായിരുന്ന 32 കോടി രൂപ വകമാറ്റിയാണ് ചില ഡിപ്പോകളില്‍ ശമ്പളം നല്‍കിയത്. പണം കിട്ടിയില്ലെങ്കില്‍ ഇന്ധനം നല്‍കാന്‍ കഴിയില്ലെന്നു കാട്ടി ഐ.ഒ.സിയും കോര്‍പ്പറേഷനു നോട്ടീസ് അയച്ചു. അതിനാല്‍ സമരം അവസാനിപ്പിച്ചാലും ഡീസല്‍ ഇല്ലാതെ സര്‍വീസുകളും മുടങ്ങുന്നതിനുള്ള സാഹചര്യമാണ് നിലവിലുള്ളത്.
വരവും ചെലവും തമ്മില്‍ ഒത്തു പോകാത്തതിനാല്‍ അടുത്ത മാസവും ഇതേ പ്രതിസന്ധിയെ അഭിമുഖീകരിക്കുമെന്ന് ഉറപ്പാണ്. കോര്‍പറേഷന്റെ 64-ാമത്തെ ഡിപ്പോയും പണയപ്പെടുത്തിയാണ് എസ്.ബി.ടിയില്‍ നിന്നും വായ്പയെടുത്തത്. കഴിഞ്ഞ മാസവും ഇതേ പ്രതിസന്ധി നേരിട്ടതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ ഡിപ്പോ പണയപ്പെടുത്തി 80 കോടിയുടെ വായ്പ സംഘടിപ്പിച്ചിരുന്നു. ഭാരത് ത്രീ ബസുകള്‍ നവംബറിന് മുമ്പേ പുറത്തിറക്കേണ്ടതിനാല്‍ വായ്പത്തുകയിലെ നല്ലൊരു പങ്കും ഇതിനായി ചെലവഴിക്കേണ്ടി വന്നു. കെ.ടി.ഡി.എഫ്.സിയില്‍ നിന്നാണ് കോര്‍പറേഷന് സാധാരണ വായ്പ ലഭിക്കുന്നത്. എന്നാല്‍, ഇവരില്‍ നിന്നുള്ള വായ്പ കുടിശികയായതോടെ കോര്‍പറേഷനു മറ്റു വഴികള്‍ തേടേണ്ടി വന്നു. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നു ഡിപ്പോകള്‍ പണയം വച്ചാണ് ഇപ്പോള്‍ വായ്പ സംഘടിപ്പിക്കുന്നത്.
ആകെയുള്ള 93 ഡിപ്പോകളില്‍ 63 എണ്ണവും ബാങ്കുകള്‍ക്കു പണയം വച്ചു കഴിഞ്ഞു. ശേഷിക്കുന്ന മുപ്പതില്‍ അഞ്ച് ഡിപ്പോകള്‍ വര്‍ക്‌ഷോപ്പുകളായതിനാല്‍ പണയം വെക്കാന്‍ സാധിക്കില്ല. അഞ്ച് ഡിപ്പോകള്‍ കെ.ടി.ഡി.എഫ്.സിക്ക് പണയത്തിലാണ്. പിന്നീടുള്ള 20 ഡിപ്പോകള്‍ക്കാകട്ടെ പട്ടയവും മറ്റു രേഖകളുമില്ല. ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് പതിവുപോലെ വിവിധ ധനകാര്യസ്ഥാപനങ്ങളെ വായ്പയ്ക്കായി കോര്‍പറേഷന്‍ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.ഒടുവിലാണ് എസ്.ബി.ടി കനിഞ്ഞത്.
എം.ഡി.യും ജനറല്‍മാനേജരും സ്ഥാനമൊഴിഞ്ഞതിനാല്‍ ശമ്പളത്തുക കണ്ടെത്തേണ്ട ചുമതല കെ.എസ്.ആര്‍.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്കാണ്. യു.ഡി.എഫ്. സര്‍ക്കാര്‍ നിയമിച്ച എം.ഡി.യെയും ജനറല്‍ മാനേജരെയും കഴിഞ്ഞ ദിവസമാണ് മാറ്റിയത്. പകരം എം.ജി. രാജമാണിക്യത്തെ എം.ഡി.യായി നിയമിച്ചു. അദ്ദേഹം സ്ഥാനമേറ്റിട്ടില്ല. ഇതുകൊണ്ട് തന്നെ ഭരണതലപ്പത്ത് ഒരു തീരുമാനം എടുക്കാന്‍ വൈകുന്നതും ശമ്പളം നല്‍കാന്‍ താമസിക്കുന്നതിന് കാരണമാകുന്നുവെന്നും ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. രാജമാണിക്യം ഇന്നോ നാളയോ ചുമതലയേല്‍ക്കുമെന്നാണ് സൂചന.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
![](https://demo.chandrikadaily.com/wp-content/uploads/2022/06/ct.jpg)
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
![](https://demo.chandrikadaily.com/wp-content/uploads/2022/04/IMG-20220416-WA0002.jpg)
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
![](https://demo.chandrikadaily.com/wp-content/uploads/2022/04/GridArt_20220411_104258224.png)
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ