Connect with us

Culture

നെയ്മറിന്റെ ട്രാന്‍സ്ഫറില്‍ ഉടക്കുമായി ലാലിഗ; ചെക്ക് സ്വീകരിച്ചില്ല, പ്രതിനിധിയെ മടക്കിയയച്ചു

Published

on

മാഡ്രിഡ്: ബാര്‍സലോണ അനുമതി നല്‍കിയെങ്കിലും സൂപ്പര്‍ താരം നെയ്മറിന്റെ പി.എസ്.ജിയിലേക്കുള്ള കൂടുമാറ്റത്തിന് വിലങ്ങു തടിയുമായി ലാലിഗ (സ്പാനിഷ് ലീഗ്). ബാര്‍സയുമായുള്ള കരാറിലെ ‘റിലീസിങ്’ വ്യവസ്ഥ അനുസരിച്ചുള്ള തുക സമര്‍പ്പിക്കാന്‍ നെയ്മറിന്റെ പ്രതിനിധികള്‍ എത്തിയെങ്കിലും ചെക്ക് സ്വീകരിക്കാതെ ലാലിഗ അധികൃതര്‍ മടക്കിയയച്ചു. പ്രസ്താവനയില്‍ ലാലിഗ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ, ലോകം കാത്തിരുന്ന നെയ്മറിന്റെ ട്രാന്‍സ്ഫര്‍ വീണ്ടും പ്രതിസന്ധിയിലായി.

‘കളിക്കാരന്റെ അഭിഭാഷക പ്രതിനിധികള്‍ (റിലീസിങ്) വ്യവസ്ഥയിലെ പണം നിക്ഷേപിക്കാന്‍ ലാലിഗയില്‍ വരുകയും അത് നിരസിക്കപ്പെടുകയും ചെയ്ത കാര്യം ഞങ്ങള്‍ സ്ഥിരീകരിക്കുന്നു. ഇക്കാര്യത്തില്‍ ഇപ്പോള്‍ നല്‍കാന്‍ കഴിയുന്ന വിവരം ഇതാണ്.’ എന്നാണ് ലാലിഗ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയത്. ലാലിഗ വഴി മാത്രമേ ബാര്‍സലോണക്ക് നെയ്മറിന്റെയും പി.എസ്.ജിയുടെയും പണം സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. യുവേഫയുടെ സാമ്പത്തിക അച്ചടക്ക നടപടി അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി, നെയ്മറിന്റെ ട്രാന്‍സ്ഫറിനെതിരെ രംഗത്തുവരുമെന്ന് ലാലിഗ പ്രസിഡണ്ട് ഹവിയര്‍ തെബാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

യുവേഫയുടെ ഫിനാന്‍ഷ്യല്‍ പവര്‍പ്ലേ പ്രകാരം നെയ്മറിന്റെ ട്രാന്‍സ്ഫര്‍ സാധുവാണെന്ന് ഉറപ്പായാല്‍ മാത്രം ട്രാന്‍സ്ഫറിന് അനുവാദം നല്‍കിയാല്‍ മതി എന്നാണ് ലാലിഗയുടെ തീരുമാനമെന്നാണ് സൂചന. 222 ദശലക്ഷം യൂറോയുടെ ട്രാന്‍സ്ഫര്‍ വിഷയത്തില്‍ യുവേഫ ഇതുവരെ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. വരുമാനത്തിന് അനുസരിച്ചു മാത്രമേ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ക്ലബ്ബുകള്‍ പണം ചെലവഴിക്കാവൂ എന്നതാണ് യുവേഫയുടെ വ്യവസ്ഥ. നേരിട്ടുള്ള വഴികളിലൂടെ നീങ്ങിയാല്‍ നെയ്മറിനായി ഇത്രയും വലിയ തുക മുടക്കാന്‍ പി.എസ്.ജിക്ക് കഴിയില്ല.

2022-ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി ചുമതലയേല്‍ക്കുന്നതിനായി പി.എസ്.ജിയുടെ ഉടമസ്ഥരായ ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് നെയ്മറിന് 300 ദശലക്ഷം യൂറോ നല്‍കുമെന്നും, ബ്രസീലിയന്‍ താരം ആ തുക ബാര്‍സയുമായുള്ള വ്യവസ്ഥ തീര്‍ക്കാന്‍ ഉപയോഗിക്കുമെന്നുമാണ് സൂചന. ഈ ഇടപാടില്‍ തുക നല്‍കുന്നത് പി.എസ്.ജി അല്ല, നെയ്മര്‍ സ്വന്തം നിലയ്ക്കാണ് എന്ന് വരുത്തിത്തീര്‍ക്കാനാണിത്. എന്നാല്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ യുവേഫയെ കബളിപ്പിക്കുന്നതിനു തുല്യമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നുമാണ് ലാലിഗ തലവന്‍ പറയുന്നത്. ഇക്കാര്യത്തില്‍ യുവേഫ നടപടിയെടുത്തില്ലെങ്കില്‍ പരാതി നല്‍കുമെന്നും ഫിനാന്‍ഷ്യല്‍ പവര്‍പ്ലേ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ഹവിയര്‍ തെബാസ് പറഞ്ഞു.

അതേസമയം, ബാര്‍സയും പി.എസ്.ജിയും തമ്മില്‍ ധാരണയിലെത്തിയാല്‍ നെയ്മറിന്റെ ട്രാന്‍സ്ഫര്‍ തടയാന്‍ ലാലിഗക്ക് അര്‍ഹതയില്ലെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. ഇടപാടില്‍ സാങ്കേതികമായ പങ്കാളിത്തം മാത്രമേ ലീഗ് അധികൃതര്‍ക്ക് ഉള്ളൂ എന്നും നിരീക്ഷണമുണ്ട്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.