Connect with us

Culture

ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ചു; പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ ലാന്റ് ബോര്‍ഡ് അന്വേഷണം

Published

on

ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് കൂടുതല്‍ ഭൂമി കൈവശം വെച്ചതിനെതിരെ പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ ലാന്റ് ബോര്‍ഡ് അന്വേഷണം. 207.84 ഏക്കര്‍ ഭൂമി കൈവശം ഉണ്ടെന്ന തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. എം.എല്‍.എ നിയമവിരുദ്ധമായി കൈവശം വെക്കുന്ന ഭൂമി കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് വിവരാവകാശപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും കത്തുനല്‍കിയിരുന്നു. ഇതിന് പുറമെ ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ മുരുകേശന്‍ കഴിഞ്ഞ 29ന് ഏറനാട് ലാന്റ് റവന്യൂ ബോര്‍ഡിനും പരാതി നല്‍കി.

തോട്ടഭൂമിയല്ലാത്ത 207.84 ഏക്കര്‍ ഭൂമി ഉണ്ടെന്നാണ് പി.വി അന്‍വര്‍ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ഭൂപരിഷ്‌കരണ നിയമപ്രകാരം കേരളത്തില്‍ വ്യക്തിക്ക് എഴ് ഏക്കറും കുടുംബത്തിന് പരമാവധി 15 ഏക്കറും ഭൂമി മാത്രമേ കൈവശം വക്കാവൂ. അധികമുണ്ടെങ്കില്‍ അതു തോട്ടം ഭൂമിയായിരിക്കണം. ഈ രണ്ടു വ്യവസ്ഥകളും എം.എല്‍.എ ലംഘിച്ചുവെന്നാണ് പരാതി. മലപ്പുറം ജില്ലയിലെ കൃക്കലങ്ങോട്, പെരുകമണ്ണ, കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി വില്ലേജുകളിലായി അന്‍വര്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി തോട്ടഭൂമി പരിധിയില്‍ പെടുന്നവയല്ല. നിയമ ലംഘനം മറച്ചു വെക്കാനായി ഏക്കറിനു പകരം ചതുരശ്ര അടിക്കണക്കിലാണ് സത്യവാങ്മൂലത്തില്‍ ഭൂമിയുടെ അളവ് രേഖപ്പെടുത്തിയിരുന്നത്.

ആദ്യഘട്ടമായി പ്രാഥമിക പരിശോധന നടത്താണ് ലാന്റ് ബോര്‍ഡ് തീരുമാനം. രണ്ടാം ഘട്ടത്തില്‍ എം.എല്‍.എയെ വിളിച്ചുവരുത്തി വിശദീകരണം തേടും. ഇതിനിടെ അന്‍വര്‍ അനധികൃതമായി നിര്‍മിച്ച കക്കാടം പൊയില്‍ ചീങ്കണ്ണിപാലിയിലെ വിവാദ തടയണ പൊളിച്ചുമാറ്റാന്‍ മലപ്പുറം ജില്ലാകലക്ടര്‍ 2015ല്‍ ഉത്തരവിട്ടതിന്റെയും അതിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ പൊളിച്ചുമാറ്റുന്നതിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയതിന്റെയും രേഖകള്‍ പുറത്തായി. ഇത്രയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരിക്കെ തടയണ പൊളിച്ചു നീക്കുന്നതിനായി പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചത് സര്‍വീസ് ചട്ടങ്ങളുടെ പരസ്യമായ ലംഘനമാണെന്നും ആക്ഷേപമുയര്‍ന്നു. 2015 ല്‍ തടയണ പൊളിച്ച് മാറ്റാന്‍ മലപ്പുറം കലക്ടര്‍ ഇറക്കിയ ഉത്തരവ് നടപ്പാക്കാതെ കീഴുദ്യോഗസ്ഥരുടെ യോഗം വിളിച്ചത് എം.എല്‍.എയെ സഹായിക്കാനാണെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷവും ആര്‍.ഡി.ഒ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചതാണ് ദുരൂഹത സൃഷ്ടിക്കുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.