Connect with us

Culture

ബൊളീവിയോട് കടുത്ത തോല്‍വി: റഷ്യ ലോകകപ്പ് അര്‍ജന്റീനയുടെ നില പരുങ്ങലില്‍; മെസിക്ക് വിലക്ക്

Published

on

സൂറിച്ച്: 2018ല്‍ റഷ്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പിനുള്ള അര്‍ജന്റീനയുടെ സാധ്യത പരുങ്ങലില്‍. ലോകകപ്പ് യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ ബൊളീവിയക്കെതിരെ ഏറ്റ കനത്ത പരാജയവും ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് ഫിഫ നാല് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയതുമാണ് അര്‍ജന്റീനയെ കുഴക്കുന്നത്. ചിലിയ്ക്ക് എതിരായ യോഗ്യതാ മത്സരത്തില്‍ അസിസ്റ്റന്റ് റഫറിയെ ചീത്തവിളിച്ചതിനാണ് അര്‍ജന്റീന താരം ലയണല്‍ മെസ്സിക്കു ഫിഫ നാലു രാജ്യാന്തര മല്‍സരങ്ങളില്‍നിന്നു വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ നിര്‍ണായകമായ അടുത്ത യോഗ്യതാ മല്‍സരങ്ങള്‍ അര്‍ജന്റീനക്ക് കടുത്ത വെല്ലുവിളിയാവും.

വിലക്ക് വന്നതോടെ വരാനിരിക്കുന്ന നാലു യോഗ്യതാ മത്സരങ്ങളിലും മെസ്സിയുടെ സാന്നിധ്യം നഷ്ടമാകും. ഫിഫയുടെ വിലക്ക് പ്രാബല്യത്തിലായതോടെ ഇന്ന്പുലര്‍ച്ചെ ബൊളീവിയയ്‌ക്കെതിരായി നടന്ന ലോകകപ്പ് യോഗ്യതാ മല്‍സരവും മെസ്സിക്കു നഷ്ടമായിരുന്നു. നായകനില്ലാതെ മത്സത്തിനിറങ്ങിയ അര്‍ജന്റീനക്ക് ബൊളീവയയോട് 2-0 ന് വന്‍ തോല്‍വിയാണുണ്ടായത്.


ചിലെയ്‌ക്കെതിരായ മല്‍സരത്തിനിടെ അസിസ്റ്റന്റ് റഫറി മെസ്സിക്കെതിരെ ഫൗള്‍ വിളിച്ചപ്പോഴാണ് താരം രോഷാകുലനായത്. റഫറിക്കെതിരെ കൈകളുയര്‍ത്തി സംസാരിച്ച മെസ്സി, അദ്ദേഹത്തെ ചീത്തവിളിക്കുന്നതും മല്‍സരത്തിന്റെ വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. പതിനായിരം സ്വിസ് ഫ്രാങ്കും പിഴയായി മെസ്സി അടക്കണം. അതേസമയം വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് അര്‍ജന്റീന ടീം സെക്രട്ടറി ജോര്‍ജെ മിയാദോസ്‌ക്വി പറഞ്ഞു. മെസ്സിയുടെ പെരുമാറ്റത്തെക്കുറിച്ചു റഫറിയുടെ മാച്ച് റിപ്പോര്‍ട്ടില്‍ ഒന്നുമില്ലായിരുന്നെന്നും മിയാദോസ്‌ക്വി പറഞ്ഞു. സംഭവം ബ്രസീലിയന്‍ റഫറി ആദ്യഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ വീഡിയോ പരിശേധനയില്‍ മെസ്സി റഫറിയെ അസഭ്യം പറയുന്നതായി വ്യക്തമായി. മത്സരശേഷം ഈ ഒഫീഷ്യലിന് കൈ കൊടുക്കാനും അര്‍ജന്റീനന്‍ നായകന്‍ തയ്യാറായിരുന്നില്ല. മെസ്സിയുടെ പ്രതികരണം ചുവപ്പ് കാര്‍ഡ് ലഭിക്കാവുന്ന കുറ്റമായാണ് വിലയിരുത്തപ്പെട്ടത്.

റഷ്യ ആതിഥ്യം വഹിക്കുന്ന 2018ലെ ലോകകപ്പിന് ഇതുവരെ യോഗ്യത ഉറപ്പിക്കാനാകാതെ ഉഴറുന്ന അര്‍ജന്റീനയ്ക്ക് മെസ്സിയുടെ വിലക്ക് കടുത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ യോഗ്യതാ മല്‍സരങ്ങളില്‍ മെസ്സി കളിച്ച ആറില്‍ അഞ്ചും അര്‍ജന്റീന ജയിച്ചു. എന്നാല്‍ മെസ്സിയില്ലാതെ മത്സരങ്ങളില്‍ ജയിച്ചത് എട്ടില്‍ ഒന്നു മാത്രമാണ്. ചിലിക്കെതിരായ മല്‍സരത്തില്‍ മെസ്സിയുടെ പെനല്‍റ്റി ഗോളിലാണ് അര്‍ജന്റീന 10നു ജയിച്ചത്. അതേസമയം ബൊളീവിയയോട് മെസില്ലാതെ ഇറങ്ങിയ അര്‍ജന്റീന ഇന്നലെയും തോല്‍വി വാങ്ങിയാണ് കയറിയത്.
ലോകകപ്പ് യോഗ്യതയ്ക്ക് ഇനി നാല് മല്‍സരങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അതില്‍ ലോക താരത്തിന് കളിക്കാനാകാത്തത് വരുന്ന ലോകകപ്പിലേക്കുള്ള അര്‍ജന്റീനയുടെ സാധ്യതകളെ പോലും ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

തെക്കേ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്നവരാണ് 2018 റഷ്യന്‍ ലോകകപ്പിനു നേരിട്ടു യോഗ്യത നേടുക. യോഗ്യതാ റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനം തുടരുന്ന ബ്രസീല്‍ മാത്രമാണ് ലാറ്റിനമേരിക്കയില്‍നിന്ന് ഏതാണ്ട് യോഗ്യത ഉറപ്പാക്കിയിട്ടുള്ള ഒരേയൊരു ടീം. ചിലിക്കെതിരായ ജയത്തോടെ പത്തു ടീമുകളുള്ള തെക്കേ അമേരിക്കന്‍ റൗണ്ടില്‍ അര്‍ജന്റീന നിലവില്‍ മൂന്നാം സ്ഥാനത്താണ്. 14 മല്‍സരങ്ങളില്‍നിന്ന് പത്തു ജയവും മൂന്നു സമനിലയും ഒരു തോല്‍വിയുമടക്കം ബ്രസീലിന് 33 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള കൊളംബിയക്ക് 14 മല്‍സരങ്ങളില്‍നിന്ന് 24 പോയിന്റാണുള്ളത്. 23 പോയിന്റുള്ള യുറഗ്വാക്കും ചിലിക്കും പിന്നിലായി 14 മത്സരങ്ങളില്‍ നിന്നും 6 ജയവും 4 സമനിലയും 4 തോല്‍വിയുമായി 22 പോയന്റുമായി അര്‍ജന്റീന അഞ്ചാമതാണ്. ആദ്യ ഏഴിലുള്ള ഇക്വഡോര്‍ (20), പെറു (18), പരാഗ്വ (18)എന്നീ ടീമുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ അര്‍ജന്റീനയ്ക്ക് ചെറിയ പോയിന്റിന്റെ മുന്‍തൂക്കമേയുള്ളൂ. ഇനി ഗ്രൂപ്പിലെ ഓരോ മല്‍സരങ്ങളും അതിനിര്‍ണായകമാണ്. ഈ ഘട്ടത്തില്‍ മെസ്സിക്ക് വിലക്കു കൂടി നിലവില്‍ വന്നത് അര്‍ജന്റീനയുടെ സ്ഥിതി കൂടുതല്‍ പരുങ്ങലിലാകുകയാണ്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.