Connect with us

Culture

മദ്രസകള്‍ക്ക് രജിസ്‌ട്രേഷന്‍; യോഗി സര്‍ക്കാര്‍ പിടി മുറുക്കുന്നു

Published

on

മദ്രസകള്‍ക്ക് സംസ്ഥാന സര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള കാലാവധി യു.പിയിലെ യോഗി സര്‍ക്കാര്‍ 15 ദിവസത്തേക്കു കൂടി നീട്ടി. സെപ്തംബര്‍ 30 വരെയാണ് നീട്ടിയതെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി ലക്ഷ്മിന നാരായണ്‍ ചൗധരി പറഞ്ഞു. പ്രത്യേകം ഉണ്ടാക്കിയ വെബ്‌സൈറ്റിലാണ് മദ്രസകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതുവരെ 2500 മദ്രസകള്‍ രജിസ്റ്റര്‍ ചെയ്തതായി മന്ത്രി വ്യക്തമാക്കി.
ഓഗസ്റ്റ് 18നാണ് സര്‍ക്കാര്‍ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തത്. മദ്രസകളിലെ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, മാനേജിങ് കമ്മിറ്റി തുടങ്ങിയവയുടെ വിവരങ്ങള്‍ സെപ്തംബര്‍ 15നകം സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് അതേദിസവം സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നത്. മദ്രസകളിലെ ക്രമക്കേടുകള്‍ തടയല്‍, നവീകരണം തുടങ്ങിയവ ലക്ഷ്യമിട്ടാണ് പദ്ധതി എന്നാണ് സര്‍ക്കാര്‍ പറയുന്നത്.
സംസ്ഥാനത്തുടനീളം സര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്നത് 19000 മദ്രസകളാണ്. ഇതില്‍ 4600 മദ്രസകള്‍ക്ക് സര്‍ക്കാര്‍ ഭാഗികമായി ഫണ്ട് നല്‍കുന്നു. 560 മദ്രസകള്‍ മാത്രമാണ് മുഴുവന്‍ സര്‍ക്കാര്‍ പണവുമായി പ്രവര്‍ത്തിക്കുന്നത്.
സമയം നീട്ടി നല്‍കിയത് സ്വാഗതാര്‍ഹമാമെന്ന് മദ്രസാധ്യാപക അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സാഹബ് സമ പറഞ്ഞു. വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്ന വേളയില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, കഴിഞ്ഞ ദിവസം 46 മദ്രസകള്‍ക്കുള്ള സര്‍ക്കാര്‍ സഹായം സംസ്ഥാന ന്യൂനപക്ഷ വകുപ്പ് നിര്‍ത്തലാക്കിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് ഇവയ്ക്കുള്ള സഹായം നിര്‍ത്തലാക്കിയത്.
നേരത്തെ, സ്വാതന്ത്ര്യദിനാഘോഷം വീഡിയോയില്‍ പകര്‍ത്തി സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ മദ്രസകള്‍ക്ക് നിര്‍ദേശം നല്‍കിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംസ്ഥാനത്തെ മദ്രസകളില്‍ കുറച്ചു മാത്രാണ് ഈ ഉത്തരവ് അനുസരിച്ചിരുന്നത്. എല്ലാ വര്‍ഷത്തേയും പോലെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ തങ്ങള്‍ക്കറിയാം എന്നായിരുന്നു മാനേജ്‌മെന്റുകളുടെ പ്രതികരണം.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.