Connect with us

Video Stories

ചരിത്ര റെക്കോര്‍ഡ് തൊട്ടടുത്തെത്തിയത് അറിഞ്ഞില്ല; ക്യാപ്റ്റന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു

Published

on

ന്യൂഡല്‍ഹി: ലോകറെക്കോര്‍ഡ് തൊട്ടരികിലെത്തിയത് ഗുഗാലെ അറിഞ്ഞിരുന്നെങ്കില്‍..!! മഹാരാഷ്ട്രക്കൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരും ചോദിക്കുകയാണാ ചോദ്യം. ക്രിക്കറ്റിലെ എക്കാലത്തെയും വലിയ റെക്കോര്‍ഡുകളിലൊന്ന് കൈയെത്തും ദൂരെയെത്തിട്ടും ദൗര്‍ഭാഗ്യത്തിനൊപ്പം അബദ്ധം കൂടി ചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് നഷ്ടമായത് ഒരു മഹാ റെക്കോര്‍ഡാണ്.

മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മഹാരാഷ്ട്ര – ഡല്‍ഹി ടെസ്റ്റ് മത്സരത്തിലാണ് സംഭവം. മഹാരാഷ്ട്രയുടെ സ്വപ്‌നില്‍ ഗുഗാലെയും അങ്കീത് ബാവ്‌നെയും ഇന്ത്യന്‍ രഞ്ജി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് സ്വന്തമാക്കിയത്. ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ റെക്കോര്‍ഡ് തകര്‍ത്ത ഇവര്‍ക്ക് പക്ഷെ ലോകറെക്കോര്‍ഡ് തകര്‍ക്കാനായില്ല.

മഹാരാഷ്ട്ര ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ആദ്യ മത്സരം കളിക്കുകയായിരുന്ന ഓപണര്‍ ഗുഗാലെയും നാലാം നമ്പറില്‍ കളിച്ച ബാവ്‌നെയും ചേര്‍ന്നുള്ള അപരാജിത കൂട്ടുകെട്ടില്‍ പിറന്നത് 594 റണ്‍സ്. വിജയ് ഹസാരെയും ഗുല്‍ മുഹമ്മദും ചേര്‍ന്നെടുത്ത 577 റണ്‍സെന്ന ഇന്ത്യന്‍ റെക്കോര്‍ഡാണ് കടപുഴകിയത്. 1946-47 സീസണില്‍ ഹോള്‍ക്കാറിനെതിരെ ബറോഡക്കു വേണ്ടിയായിരുന്നു അവരുടെ നേട്ടം.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ലോക തലത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ട് പേരിലാക്കിയ ഇന്ത്യന്‍ താരങ്ങള്‍ ഒന്നാം സ്ഥാനത്തിനു ശ്രമിക്കാതെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാരയും മഹേല ജയവര്‍ദനെയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സര്തില്‍ കുറിച്ച 624 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന പ്രകടനം. റെക്കോര്‍ഡ് തകരുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും പാകിസ്താന്‍ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റാഫത്തുല്ലാ മുഹമ്മദും ആമിര്‍ സജ്ജാദും ചേര്‍ന്നെടുത്ത 580 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇന്ത്യന്‍ സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയത്. സൂയി സതേണ്‍ ഗ്യാസ് കോര്‍പറേഷനെതിരായ മത്സരത്തില്‍ ഡബ്ല്യു.പി.ഡി.എക്കു വേണ്ടിയായിരുന്നു റാഫത്തുല്ല – സജ്ജാദ് സഖ്യത്തിന്റെ പ്രകടനം.

ടീം സ്‌കോര്‍ രണ്ടിന് 635 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്ന ഗുഗാലെ. 351 റണ്‍സുമായി ഗുഗാലെയും 258 റണ്‍സെടുത്ത് ബാവ്‌നെയും ചരിത്ര നേട്ടത്തിലേക്ക് നീങ്ങവേയാണ് കൂട്ടുകെട്ട്് 600 കടക്കും മുമ്പേ ഗുഗാലെ അപ്രതീക്ഷിതമായി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. രാവിലെ, മഹാരാഷ്ട്ര രണ്ടിന് 41 എന്ന നിലയില്‍ പതറുമ്പോള്‍ ക്രീസില്‍ ഒന്നിച്ചതായിരുന്നു ഇരുവരും.
കൂട്ടുകെട്ട് 540 റണ്‍സിലെത്തിയപ്പോള്‍ മൂന്നാം വിക്കറ്റിലെ ഉയര്‍ന്ന സഖ്യം എന്ന റെക്കോര്‍ഡ് ഗുഗാലെയേയും ബാവ്‌നയേയും തേടിയെത്തിയിരുന്നു. സാഗര്‍ ജോഗിയാനിയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് 2012ല്‍ സൗരാഷ്ട്രക്കു വേണ്ടി ഗുജറാത്തിനെതിരെ സൗരാഷ്ട്രക്കു വേണ്ടി നേടിയ 539 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായി.
കരിയറിലെ മികച്ച വ്യക്തിഗത പ്രകടനങ്ങളാണ് ഗുഗാലെയും ബാവ്‌നെയും ഇന്നലെ സ്വന്തമാക്കിയത്. പതിനേഴ് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഗുഗാലെയുടെ ഇതിനു മുമ്പത്തെ ഉയര്‍ന്ന സ്‌കോര്‍ 174 റണ്‍സായിരുന്നു. 61 മത്സരങ്ങള്‍ കളിച്ച ബാവ്‌നെയുടെ ഉയര്‍ന്ന സ്‌കോര്‍ 172 ആയിരുന്നു. അസാമാന്യ കൂട്ടുകെട്ട് തകര്‍ക്കാനായി താനുള്‍പ്പെടെ ഒമ്പതു ബൗളര്‍മാരെ ഡല്‍ഹി ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദ് ഉപയോഗപ്പെടുത്തിയിരുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.