Connect with us

Video Stories

മലേഷ്യ തിരച്ചില്‍ അവസാനിപ്പിച്ചുഎംഎച്ച്370 ദുരൂഹമായി തുടരും

Published

on

ക്വാലാലംപൂര്‍: 2014 മാര്‍ച്ചില്‍ ക്വാലാലംപൂരില്‍നിന്ന് ബീജിങ്ങിലേക്കുള്ള യാത്രാമധ്യേ ദുരൂഹതയിലേക്ക് മറഞ്ഞ എംഎച്ച്370 വിമാനത്തിനുവേണ്ടിയുള്ള തെരച്ചില്‍ മലേഷ്യ അവസാനിപ്പിച്ചു. തെരച്ചില്‍ അവസാനിപ്പിച്ച വിവരം മലേഷ്യന്‍ ഭരണകൂടമാണ് അറിയിച്ചത്. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിനും അതിലുണ്ടായിരുന്ന 239 യാത്രക്കാര്‍ക്കും എന്തു സംഭവിച്ചെന്ന ചോദ്യം ഉത്തരം കിട്ടാതെ ഇപ്പോഴും അവശേഷിക്കുകയാണ്.
വ്യോമയാന ചരിത്രത്തിലെ ഏറ്റവും രഹസ്യമായി വിമാനം തുടരും. ഏപ്രിലില്‍ തന്നെ തെരച്ചില്‍ ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ മെയ് 29 വരെ നീട്ടുകയായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 120,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കടലില്‍ അരിച്ചുപെറുക്കിയിട്ടും വിമാനത്തെക്കുറിച്ച് തുമ്പൊന്നും കിട്ടിയിട്ടില്ല. ഓസ്‌ട്രേലിയയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര തെരച്ചില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ തന്നെ നിര്‍ത്തിവെച്ചിരുന്നു. വിമാന യാത്രക്കാരുടെ ബന്ധുക്കളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഓഷ്യന്‍ ഇന്‍ഫിനിറ്റിയെന്ന അമേരിക്കന്‍ കമ്പനിയെ ഉപയോഗിച്ച് മലേഷ്യ നടത്തിയ തെരച്ചിലാണ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങളോ ബ്ലാക്ക് ബോക്‌സുകളോ കണ്ടെത്തുകയാണെങ്കില്‍ പണം തന്നാല്‍ മതിയെന്ന വ്യവസ്ഥയിലായിരുന്നു കമ്പനി തെരച്ചില്‍ ആരംഭിച്ചത്. മലേഷ്യയുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ കമ്പനി ജനുവരിയില്‍ തെരച്ചില്‍ ആംരംഭിക്കുകയായിരുന്നു. അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടില്‍ തെരച്ചില്‍ തുടര്‍ന്നെങ്കിലും വിമാനത്തിന്റെ സൂചനയൊന്നും ലഭിച്ചില്ല. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അന്താരാഷ്ട്ര സംഘം തെരച്ചില്‍ നടത്തിയ ഭാഗത്തിന്റെ വടക്ക് ഭാഗത്ത് 25,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലായിരുന്നു അമേരിക്കന്‍ കമ്പനി അന്വേഷണത്തിനിറങ്ങിയത്. ദൗത്യം പരാജയപ്പെട്ട സാഹചര്യത്തില്‍ ദു:ഖഭാരത്തോടെ പിന്മാറുകയാണെന്ന് ഓഷ്യന്‍ ഇന്‍ഫിനിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഒളിവര്‍ പ്ലങ്കറ്റ് അറിയിച്ചു. വിമാനം കണ്ടെത്താന്‍ മലേഷ്യ കാണിച്ച താല്‍പര്യവും ശ്രമങ്ങളും ഏറെ വിലപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സോണാറുകളും ക്യാമറകളും ഘടിപ്പിച്ച എട്ട് ഡ്രോണുകള്‍ ഉപയോഗിച്ചാണ് കമ്പനി തെരച്ചില്‍ നടത്തിയത്. 6000 മീറ്റര്‍ താഴെ വരെ കമ്പനിയുടെ ഡ്രോണുകള്‍ വിമാനത്തിന്റെ അവശിഷ്ടവും തേടി അലഞ്ഞു. പക്ഷെ, അന്വേഷണം വിഫലമാവുകയായിരുന്നു. മലേഷ്യന്‍ വിമാനത്തിന്റേതെന്ന് സ്ഥിരീകരിച്ച മൂന്ന് ഭാഗങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറന്‍ തീരത്തുനിന്ന് ലഭിച്ചിട്ടുണ്ട്. വിമാനത്തിന്റെ ചിറകിന്റെ ഭാഗവും ഇതില്‍ പെടും. വിമാനം കടലില്‍ തകര്‍ന്നു വീഴുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നതായി ഓസ്‌ട്രേലിയന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.