Connect with us

Culture

രാഷ്ട്രീയ അനിശ്ചിതത്വം മുറുകി : മാലദ്വീപ് പ്രസിഡണ്ട് അബ്ദുല്ല യമീനെ അറസ്റ്റു ചെയ്യാന്‍  ഉത്തരവ്; സൈന്യം പാര്‍ലമെന്റ് വളഞ്ഞു

Published

on

മാലെ: മാലദ്വീപിലെ രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമാക്കി പ്രസിഡണ്ട് അബ്ദുല്ല യമീനെ അറസ്റ്റു ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവ്. ബ്രിട്ടനില്‍ പ്രവാസ ജീവിതം നയിക്കുന്ന മുന്‍ പ്രസിഡണ്ട് മുഹമ്മദ് നശീദ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ കുറ്റവിമുക്തരാക്കിയതിനു തൊട്ടുപിന്നാലെയാണ് പുതിയ ഉത്തരവ്. ഇതിനിടെ പാര്‍ലമെന്റ് മന്ദിരം വളഞ്ഞ സൈന്യം, തലസ്ഥാന നഗരിയുടെ നിയന്ത്രണം ഏറ്റെടുത്തു.
അറസ്റ്റ് ചെറുക്കാന്‍ മാലദ്വീപ് സര്‍ക്കാര്‍ ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും ഉത്തരവ് സ്വീകരിക്കരുതെന്നും സൈനിക, പൊലീസ് മേധാവികളോട് ആവശ്യപ്പെട്ടതായും അറ്റോര്‍ണി ജനറല്‍ മുഹമ്മദ് അനില്‍ പറഞ്ഞു.
വന്‍ സൈനിക സന്നാഹമാണ് പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ തമ്പടിച്ചിരിക്കുന്നത്.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അബ്ദുല്ല യമീനെ ഇംപീച്ച് ചെയ്യാന്‍ കളമൊരുങ്ങിയിരുന്നു. നടപടി ക്രമങ്ങളിലെ കാലതാമസം ഒഴിവാക്കുന്നതിന് യമീന്‍ പ്രസിഡണ്ട് പദം രാജിവെച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. ഇതേതുടര്‍ന്ന് പ്രതിപക്ഷ നേതാക്കള്‍ കൂട്ടത്തോടെ പാര്‍ലമെന്റിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഇതേതുടര്‍ന്നാണ് സൈന്യം പാര്‍ലമെന്റ് മന്ദിരം വളഞ്ഞതും നിയന്ത്രണം ഏറ്റെടുത്തതും. എന്നാല്‍ മുതിര്‍ന്ന പ്രതിപക്ഷ നേതാക്കളില്‍ ചിലരെ പാര്‍ലമെന്റ് മന്ദിരത്തിനകത്ത് കടക്കാന്‍ സൈന്യം അനുവദിച്ചതായി വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ പാര്‍ലമെന്ററി സെക്രട്ടറി ജനറല്‍ അഹമ്മദ് മുഹമ്മദ് രാജി പ്രഖ്യാപിച്ചതും സ്ഥിതി സങ്കീര്‍ണമാക്കി. കാരണമൊന്നും വ്യക്തമാക്കാതെയാണ് ഇന്നലെ കാലത്ത് അദ്ദേഹം രാജീ തീരുമാനം പ്രഖ്യാപിച്ചത്. രാഷ്ട്രീയ അനിശ്ചിതത്വത്തെതുടര്‍ന്ന് ഇന്നലെ തുടങ്ങാനിരുന്ന പാര്‍ലമെന്റ് സമ്മേളനം അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചിരുന്നു. ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയതിനു തൊട്ടു പിന്നാലെയായിരുന്നു സെക്രട്ടറി ജനറലിന്റെ രാജി.

പ്രസിഡണ്ട് യമീനെ അറസ്റ്റു ചെയ്യാനുള്ള സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതായി അറ്റോര്‍ണി ജനറല്‍ സ്ഥിരീകരിച്ചു. എന്നാല്‍ കോടതി നടപടി ഭരണഘടനാ വിരുദ്ധമാണെന്നും അതുകൊണ്ടുതന്നെ നിര്‍ദേശം സൈന്യവും പൊലീസും തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമവും ഭരണഘടനയും അനുസരിച്ച് മാത്രമേ മുന്നോട്ടു പോകൂവെന്നും എ.ജിയുടെ ഉപദേശം ഇക്കാര്യത്തില്‍ സ്വീകരിക്കുമെന്നും സൈനിക മേധാവി മേജര്‍ ജനറല്‍ അഹമ്മദ് ഷിയാം പറഞ്ഞു. മാലദ്വീപ് സംഘര്‍ഷത്തിലേക്ക് നീങ്ങിയാല്‍ സൈന്യത്തിന് നോക്കിനല്‍ക്കാന്‍ കഴിയില്ല. ഭരണഘടനാ വിരുദ്ധമായ ഉത്തരവുകള്‍ പാലിക്കാനുള്ള ബാധ്യതയും സൈന്യത്തിനില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുതായി നിയമിച്ച പൊലീസ് മേധാവി അബ്ദുല്ല നവാസും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്.

നശീദിനൊപ്പം നിലയുറപ്പിച്ചതിന്റെ പേരില്‍ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലില്‍ അടച്ച പ്രതിപക്ഷ നേതാക്കളെ ജയില്‍ മോചിതരാക്കാനും സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ ഉത്തരവും ഇതുവരെ നടപ്പാക്കിയിട്ടില്ല. സ്വാധീനവും ഇടപെടലും ഇല്ലാത്ത, സ്വതന്ത്രവും നിഷ്പക്ഷവുമായ വിചാരണ ലഭിക്കാത്തിടത്തോളം കാലം തടവുകാരെ ജയിലില്‍ പാര്‍പ്പിക്കാനാവില്ലെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. കോടതി ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു.

തലസ്ഥാനനഗരിയായ മാലെയില്‍ ഇന്നലെയും നൂറു കണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. പ്രതിപക്ഷ പാര്‍ട്ടി ക്യാമ്പയിന്‍ ഓഫീസിന് പുറത്ത് മുദ്രാവാക്യം വിളിച്ചും നൃത്തം ചെയ്തുമായിരുന്നു പ്രതിഷേധം. ഭരണഘടനയെ ആദരിക്കണണമെന്നും സുപ്രീംകോടതി ഉത്തരവ് ഉടന്‍ തന്നെ നടപ്പാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസും രംഗത്തെത്തി. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളും വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ വിധിയെ സ്വാഗതം ചെയ്തിരുന്നു.

മാലദ്വീപില്‍ ജനാധിപത്യ രീതിയില്‍ അധികാരത്തില്‍ എത്തിയ ആദ്യ സര്‍ക്കാറായിരുന്നു മുഹമ്മദ് നശീദിന്റെ നേതൃത്വത്തിലുള്ളത്. എന്നാല്‍ അബ്ദുല്ല യമീന്‍ സൈനിക അട്ടിമറിയിലൂടെ അധികാരം പിടിക്കുകയും നശീദ് ഉള്‍പ്പെടെയുള്ളവരെ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലില്‍ അടക്കുകയും ചെയ്തു. ചികിത്സാ ആവശ്യാര്‍ത്ഥം 2016ല്‍ രാജ്യത്തിന് ലണ്ടനില്‍ എത്തിയ നശീദ്, പിന്നീട് ബ്രിട്ടനില്‍ അഭയം തേടുകയായിരുന്നു. ഇതിനിടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ സന്നദ്ധമാണെന്ന് പ്രസിഡണ്ട് അബ്ദുല്ല യമീന്‍ പറഞ്ഞു. നവംബറിലാണ് സര്‍ക്കാറിന്റെ കാലാവധി അവസാനിക്കുന്നത്. ഇതിനു മുമ്പു തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ ഇതിനു മുമ്പ് ജയിലില്‍ കഴിയുന്ന പ്രതിപക്ഷ നേതാക്കളെ വിട്ടയക്കുമോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.