Connect with us

Health

സ്ത്രീകള്‍ക്ക് കൊടുക്കാവുന്ന ഏറ്റവും മികച്ച വിലപ്പെട്ട സമ്മാനം ഇതാണ്…

Published

on

ആയിഷ ബഷീര്‍

‘ഡീ എന്റെ ബാക്ക് ഓക്കേയാണോ ‘
ചോദ്യം കേട്ട് നടുവിന് വല്ലതും പറ്റിപ്പോയിട്ടാണോ എന്ന് സംശയിക്കല്ലേ….
ഇത് പെണ്ണുങ്ങള്‍ക്ക് മാത്രം മറുപടി ആവശ്യമായി വരുന്ന ഒട്ടും
കംഫര്‍ട്ടബ്ള്‍ അല്ലാത്തൊരു ചോദ്യമാണ്.

സ്‌കൂളില്‍, വീട്ടില്‍, തൊഴിലിടങ്ങളില്‍, യാത്രയില്‍, നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും വരെ നേരിടേണ്ട അസ്വസ്ഥതകള്‍…

പ്രതീക്ഷിച്ചെത്തുന്ന അതിഥിയാണെങ്കിലും സന്തോഷത്തോടെ സ്വീകരിക്കാന്‍ മിക്ക സ്ത്രീകള്‍ക്കും വൈമനസ്യം കാണും…
ഭീതിപ്പെടുത്തുന്ന ഒന്നായി കാണുന്നവരും ചുരുക്കമല്ല.

മാസംതോറും വിരുന്നെത്തുന്ന ചുവപ്പിനെ, വേദനയെ, ഒരാഴ്ച മുന്നേയുള്ള നടുവേദനയും ശര്‍ദിലും തലകറക്കവുമായി സ്വീകരിക്കേണ്ടി വരുന്നവരുമുണ്ട്… അടിവയറ്റില്‍ ചുവപ്പ് രാശി പടരുന്നതോട് കൂടെ കട്ടിലില്‍ നിന്നെഴുന്നേല്‍ക്കാന്‍ പോലുമാവാത്തവര്‍..
അങ്ങനെ ചിലരുടെ കഥകളൊക്കെ പറയാന്‍ കാണും ആര്‍ത്തവത്തിന്.

തുടയിലൂടൊഴുകുന്ന പശപശപ്പിന്റെയും പച്ചച്ചോരയുടെ ദുര്‍ഗന്ധത്തിന്റെയും നടുവില്‍ മൂത്രമൊഴിക്കാന്‍ പോലും മടിച്ചു നില്‍ക്കുന്നവരാണ് മിക്ക സ്ത്രീകളും.
ഇതിനിടയില്‍ തുണികള്‍ വൃത്തിയാക്കേണ്ടതിന്റെയും പാഡുകള്‍ വാങ്ങിക്കുന്നതിന്റെയും ആശങ്കകള്‍ക്കിടയില്‍ പെട്ടുഴലുന്നവര്‍.

മണ്ണും ചാരവും ഇലയും പാളയും തുണിയുമൊക്കെ ഉപയോഗിച്ചിരുന്നിടത്തു നിന്നും നാപ്കിന്‍ പാഡുകളിലേക്ക് മാറുമ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളോടൊപ്പം സാമ്പത്തികാരക്ഷിതാവസ്ഥയെ കൂടെ നമുക്ക് നേരിടേണ്ടി വരികയാണ്.

‘നിനക്ക് പാഡ് വാങ്ങാന്‍ ഇനി വീടിന്റെ ആധാരം പണയം വെക്കേണ്ടി വരുമല്ലോ’
എന്ന് ഉപ്പ പറഞ്ഞെന്ന് അനിയത്തി പെണ്ണൊരുത്തി ഇന്നലെ പരാതി പറഞ്ഞപ്പോഴാണ്, ആയിരം പാഡിന് അര കപ്പെന്ന ‘സൂത്രവാക്യം അവളുടെ ചെവിയിലോതിക്കൊടുത്തത്.
ഹെവി ഫ്‌ളോയുമായി രണ്ടാഴ്ചയോളം തലകറങ്ങി കിടക്കുന്നവള്‍ക്ക് തീര്‍ച്ചയായും അതൊരാശ്വാസം തന്നെയായിരുന്നു.

34 രൂപ വിലയുള്ള രണ്ടും മൂന്നും പാക്കറ്റ് പാഡുകള്‍ ഒരു പിരീഡില്‍ ഉപയോഗിക്കേണ്ടി വരുന്നവര്‍ക്ക്, ഒരു തുള്ളി രക്തം വീണാല്‍ അബ്‌സോര്‍ബ് ചെയ്ത് മ്യൂക്കസ് ആന്‍ഡ് ഫംഗസ് ആയി മാറുന്ന, അവരുടെ തന്നെ അറിവില്‍ പറയുകയാണെങ്കില്‍ അബ്‌സോര്‍പ്ഷന്‍ ലെവല്‍ മാക്‌സിമം ആയിട്ടുള്ള ഈ പാഡുകള്‍ ഭാവിയില്‍ തന്റെ ശരീരത്തെ എത്രത്തോളം പ്രതികൂലമായി ബാധിക്കുമെന്ന പ്രാഥമിക അറിവ് പോലും നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ക്കില്ല…
മെന്‍സ്ട്രല്‍ ഹൈജീനിന്റെ അഭാവം നിമിത്തം സൃഷ്ടിക്കപ്പെട്ടേക്കാവുന്ന ഗര്‍ഭാശയ രോഗങ്ങളെക്കുറിച്ച് പോലും നമ്മുടെ സാക്ഷരകേരളത്തിലെ സ്ത്രീകള്‍ ഒരു പരിധി വരെ അജ്ഞരാണ്.

ഒരു പാഡ് മാക്‌സിമം പോയാല്‍ മൂന്നോ നാലോ മണിക്കൂറേ ഉപയോഗിക്കാന്‍ പാടുളളൂ എന്നറിയാമെങ്കിലും ജീവിതത്തില്‍ പകര്‍ത്താന്‍ കേരളത്തിലെ വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ വരെ മടിക്കാറുണ്ട്.
കാരണം അറിയണോ?
ഒരു പാക്കറ്റ് ംവശുെലൃ നു 34 രൂപ. ചിലര്‍ക്ക് 2 ഉം 3 ഉം പാക്കറ്റ് ുമറ വേണം ഒരു പിരിയഡ്‌സില്‍ ഉപയോഗിക്കാന്‍. രണ്ടു പാക്കറ്റ് പാഡ് ഉപയോഗിക്കുമ്പോള്‍ നഷടപ്പെടുന്നത് 68 രൂപ.
ഒരു പാക്കറ്റ് ഇല്‍ 8 പാഡ്. ഒരു പാഡ് കുറച്ചു ഉപയോഗിച്ചാല്‍ അത്രേം ക്യാഷ് ലഭിക്കാല്ലോ എന്നാണ് ഞാന്‍ അടക്കമുള്ള സ്ത്രീ സമൂഹം കരുതുന്നത്.
അതുകൊണ്ട് ഉളള പാഡ് വെച്ച് 10 മണിക്കൂര്‍ അഡ്ജസ്റ്റ് ചെയ്യും.
ആരും കാണാനും പോകില്ല, ലീക്കും ആകില്ല. ഒരു തുള്ളി ബ്ലഡ് വീണു കഴിഞ്ഞാല്‍ പിന്നെ ആ പഞ്ഞി വേഗത്തില്‍ തന്നെ ഇന്‍ഫെക്ഷന്‍ പടര്‍ത്തുന്ന ഒരു ഫംഗസായി മാറും.
ഒരു പത്തു കൊല്ലം ആയി എന്നിരിക്കട്ടെ.
അങ്ങനെ ആണെങ്കില്‍ ശരാശരി ഒരു 22 വയസ്സായ യുവതി കടന്നു പോയത് (10ണ്മ12=120 ര്യരഹല)െ.
ഒരു ര്യരഹല 5 ദിവസമെങ്കില്‍ ആ പെണ്‍കുട്ടി ഇങ്ങനെ ഇന്‍ഫെക്ഷന്‍ വളര്‍ത്തുന്നതിനായ് അറിയാതെ പ്രവര്‍ത്തിച്ച 600 ദിവസങ്ങള്‍.
കേരളത്തിലെ ഒട്ടുമിക്ക പെണ്‍കുട്ടികളുടെ അവസ്ഥ എന്ന് തോന്നുന്നു.
ഇവിടെയാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ പ്രാധാന്യമര്‍ഹിക്കുന്നത്.

ടാംപൂണുകളെക്കാളും പാഡുകളേക്കാളും ആരോഗ്യപ്രശ്‌നങ്ങള്‍ കുറഞ്ഞ ഒന്നെന്ന നിലക്കും പത്തു വര്‍ഷം വരെ ഒരേ കപ്പ് തന്നെ ഉപയോഗിക്കാമെന്നിരിക്കെ 500 രൂപ പത്തു വര്‍ഷത്തേക്ക് മതിയെന്നത് കൊണ്ടും ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായ ഒന്നാണിത്. മനുഷ്യ ശരീരത്തില്‍ ട്രാന്‍സ്പ്ലാന്റുകള്‍ക്കു ഉപയോഗിക്കുന്ന മെഡിക്കല്‍ ഗ്രേഡ് സിലിക്കണ്‍ കൊണ്ട് നിര്‍മ്മിക്കുന്ന ചെറിയ കപ്പുകളാണിവ.
സെര്‍വിക്‌സിലേക്ക് ഇറക്കി വെക്കാന്‍ തുടക്കത്തില്‍ ഇത്തിരി ബുദ്ധിമുട്ടുകള്‍ തോന്നാമെങ്കിലും ഉപയോഗിച്ച് തുടങ്ങിയാലുണ്ടല്ലോ നിങ്ങള്‍ നിങ്ങളുടെ പിരീഡ്‌സിനെ അത്രയേറെ ഇഷ്ടപ്പെട്ടുപോവും.

ശരീരപ്രകൃതിയനുസരിച്ചും പ്രായമനുസരിച്ചും പുറത്തുപോകുന്ന രക്തത്തിന്റെ അളവനുസരിച്ചും പല തരത്തിലുള്ള കപ്പുകള്‍ ലഭ്യമാണ്. 10 വര്‍ഷം വരെ ഉപയോഗിക്കാവുന്ന കപ്പുകള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ഉണ്ട്. ഒരു കപ്പിന്റെ വില 250 മുതല്‍ 500 രൂപവരെയാണ്. ഒരു സാധാരണ പാഡിന്റെ വില 5 മുതല്‍ 8 രൂപ (ഒരു വര്‍ഷം 1260 രൂപ മുതല്‍ 2000 രൂപ വരേ). 500 രൂപ മുടക്കി ഒരു കപ്പ് ഉപയോഗിച്ചാല്‍ 10 വര്‍ഷത്തേക്ക് പാഡിനുവേണ്ടി ചെലവാക്കുന്ന 20000 രൂപയോളം ലാഭിക്കാം.

വൃത്തിയാക്കേണ്ട തലവേദനയില്ലാ, ലീക്കിനെ കുറിച്ച് ഒട്ടും ഭയപ്പെടേണ്ട,ഇനി ടോയ്‌ലെറ്റില്‍ പോവുന്നതിനു മടിച്ചിരിക്കേണ്ടിയും വരില്ല. ചെയ്യേണ്ടി വരുന്നത് ഒരു കുഞ്ഞു കപ്പില്‍ സൂക്ഷിച്ചു വെച്ച ബ്ലഡിനെ പുറത്തേക്കൊഴിച്ചു വൃത്തിയാക്കുക മാത്രം.
ഓരോ സൈക്കിളും ആരംഭിക്കുന്നതിന് മുന്‍പും ശേഷവും സോപ്പ് വെള്ളത്തില്‍ തിളപ്പിച്ച് അണുനശീകരണം നടത്തേണ്ടത് അനിവാര്യമാണ്.

ഏത് പ്രായത്തിലുള്ളവര്‍ക്കും, നിങ്ങളുടെ ഫ്‌ലോക്കനുസരിച്ചു, സ്മാള്‍, മീഡിയം, ബിഗ് സൈസിലുള്ളത് തിരഞ്ഞെടുക്കാം.
ആശങ്കയും പേടിയും കാരണം ഉപയോഗിക്കാന്‍ മടിച്ചു നില്‍ക്കുന്നവര്‍ നിരവധിയാണ്.
ഒരിക്കല്‍ മെന്‍സ്ട്രല്‍ കപ്പ് ഒരു സുഹൃത്തിനു ൗെഴഴലേെ ചെയ്തപ്പോള്‍ പിന്നീടൊരിക്കല്‍ കണ്ടപ്പോള്‍ പറഞ്ഞത് ഇത്രേം നല്ലൊരു കാര്യം തിരിച്ചറിയാന്‍ നമ്മളെന്തു കൊണ്ട് വൈകിയെന്നാണ്.

നാം അതിജീവിച്ച പ്രളയം പോലുള്ള സന്ദര്‍ഭങ്ങളില്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ വളരെ സഹായകരമാണ്. മാസം തോറും പാഡുകള്‍ വാങ്ങാന്‍ ബുദ്ധിമുട്ടുന്ന, അതുകാരണം മറ്റ് സുരക്ഷിതമല്ലാത്ത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്ന ഒരു വലിയ കൂട്ടം ആളുകള്‍ ഇപ്പോഴും നമ്മുടെ ഇടയില്‍ ഉണ്ട്. വര്‍ഷം തോറും 1200 രൂപയോളം പാഡുകള്‍ക്ക് ചെലവാകുന്നതിനേക്കാള്‍ 10 വര്‍ഷത്തിലൊരിക്കല്‍ 450 രൂപ ചിലവാക്കുന്നതിന്റെ വ്യത്യാസത്തെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാലിന്യ സംസ്‌കരണത്തിന് മാറ്റിവെക്കുന്ന തുകയുടെ ഒരു ഭാഗം മെന്‍സ്ട്രല്‍ കപ്പുകളുടെ വിതരണത്തിനും ആയതിന്റെ ഉപയോഗത്തിന്റെ ഗുണഫലങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണത്തിനും ഉപയോഗിച്ചാല്‍ വരുന്ന മാറ്റം വിപ്ലവകരമായിരിക്കും. നമുക്ക് ഓരോരുത്തര്‍ക്കും മാറാം.

പ്രിയപ്പെട്ട എന്റെ പുരുഷന്മാരെ… നിങ്ങള്‍ സ്‌നേഹിക്കുന്ന, നിങ്ങളെ സ്‌നേഹിക്കുന്ന മകള്‍ക്ക്, ഭാര്യക്ക്, പെങ്ങള്‍ക്, അമ്മക്ക് നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച, വിലപ്പെട്ട ഒരു സമ്മാനം തന്നെയായിരിക്കും മെന്‍സ്ട്രല്‍ കപ്പ്.

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Health

ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.

Published

on

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.

കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.

Continue Reading

Health

കുട്ടികളിലെ മഴക്കാല രോഗങ്ങളെ ചെറുക്കാം, ചില മുൻകരുതലിലൂടെ

കോവിഡ് കാലയളവിന് ശേഷം സ്കൂളുകൾ പൂർണ്ണമായി തുറന്നതോടെ വൈറൽ പനി പോലെയുള്ള രോഗങ്ങളുമായി ആശുപത്രികളിൽ എത്തുന്ന കുട്ടികൾ നിരവധിയാണ്.

Published

on

മഴക്കാലം എന്നാൽ പല രോഗങ്ങളുടെയും കൂടെ കാലമാണ് , പ്രത്യേകിച്ച് കുട്ടികളിലെ രോഗങ്ങൾ. പനി ,ജലദോഷം മുതൽ ഡെങ്കിപനി പോലുള്ള നിരവധി രോഗങ്ങളാണ് ഈ കാലയളവിൽ പടർന്ന് പിടിക്കുന്നത്.

കോവിഡ് കാലയളവിന് ശേഷം സ്കൂളുകൾ പൂർണ്ണമായി തുറന്നതോടെ വൈറൽ പനി പോലെയുള്ള രോഗങ്ങളുമായി ആശുപത്രികളിൽ എത്തുന്ന കുട്ടികൾ നിരവധിയാണ്. ഇതിന്റെ പ്രധാന കാരണമായി കണക്കാക്കപ്പടുന്നത് കഴിഞ്ഞ 2-3 വർഷമായി കുട്ടികൾ കൊവിഡ് ഐസൊലേഷനിൽ ആയിരുന്നതിനാൽ വൈറസുകളുമായുള്ള സമ്പർക്ക കുറവ്മൂലം കുട്ടികളിലെ ആന്റിബോഡികൾ ഇല്ലാതാവുകയും പ്രതിരോധശേഷി കുറയുകയും ചെയ്യുന്നു.

മഴക്കാല രോഗങ്ങളെ ചെറുക്കാൻ മാതാപിതാക്കൾക്കായി ചില പൊടി കൈകൾ:

• കുട്ടികൾ ധാരാളം വെള്ളം കുടിക്കുന്നുണ്ട് എന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തുക, ഇത് പനി വരുമ്പോൾ ഉണ്ടാകുന്ന നിർജ്ജലീകരണത്തിന് ഒരു പരിധി വരെ സഹായകമാകും. ചായയോ കഫീൻ അടങ്ങിയ പാനിയങ്ങളോ കുട്ടികൾക്ക് അധികം നൽകാതിരിക്കുക, ഇത് നിർജ്ജലീകരണത്തിന് കാരണമാകും.

• കുട്ടികൾക്ക് പനി ഉണ്ടാകുമ്പോൾ ശരീരത്തിലെ ജലാംശം കുറയുന്നതും ഭക്ഷണം കഴിക്കാതിരിക്കുന്നതുമൊക്കെ സർവ്വ സാധാരണമാണ്. എന്നാൽ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിന് ആവശ്യമായ ഭക്ഷണം കുട്ടികൾക്ക് നൽകാൻ മാതാപിതാങ്ങൾ ശ്രദ്ധിക്കുക.കുട്ടികൾക്ക് പനി വരുമ്പോൾ മാതാപിതാക്കൾ പരിഭ്രാന്ത്രരാകേണ്ട ആവശ്യമില്ല, കുട്ടികൾ പനി മൂലം അസ്വസ്ഥരാണെങ്കിൽ പാരസെറ്റമോൾ മാത്രം നൽകുക. പനി കുട്ടിയുടെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗം മാത്രമാണ്.

• വ്യക്തി ശുചിത്വം പാലിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് മഴക്കാലത്ത് സാധാരണ കണ്ടുവരുന്ന വയറിളക്ക രോഗങ്ങൾ തടയാൻ സഹായിക്കുന്നു.

• സമീകൃതാഹാരം ശീലമാക്കുക , പുറത്തുനിന്നുള്ള ഭക്ഷണ പാനിയങ്ങൾ പരമാവധി ഒഴിവാക്കുക. കഴിവതും വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുവാൻശ്രദ്ധിക്കുക.
• ഭക്ഷണത്തിൽധാരാളം പച്ചക്കറികളും ,പഴവർഗങ്ങളും, ഡ്രൈ ഫ്രൂട്ട്സും, നട്സും ഉൾപ്പെടുത്തുക. കുട്ടികളുടെ ഭക്ഷണത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും, കാരണം ഇത് ആന്റി ഓക്സിഡന്റുകൾ അടങ്ങിയതാണ്, കൂടാതെ ഇത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനും സഹായകമാണ് .

• മഴക്കാലത്തെ മറ്റൊരു പ്രധാന പ്രശ്നമാണ് കൊതുകുകൾ പെരുകുന്നത്, ഇത് ഡെങ്കിപനി പോലെയുള്ള അപകടകരമായ രോഗങ്ങൾക്ക് കാരണമാകുന്നു. അതിനാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും, കുട്ടികളെ ഫുൾസ്ലിവ് കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിക്കാനും ശ്രദ്ധിക്കുക.

• ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ, നനവും ഫംഗസ് അണുബാധയും ഒഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ ഡയപ്പറുകൾ മാറ്റേണ്ടതാണ്.

• മഴക്കാലമായതിനാൽ കുട്ടികൾ പുറത്തിറങ്ങുമ്പോൾ കുടയോ റെയിൻ കോട്ടോ കൈയ്യിൽ കരുതുക. കുട്ടികൾ നനഞ്ഞ് വീട്ടിൽ എത്തിയാൽ ഉടൻ തന്നെ വസ്ത്രങ്ങൾ മാറ്റി ഉണങ്ങിയതും വൃത്തിയുള്ളതുമായ വസ്ത്രം ധരിപ്പിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക.

തയ്യാറാക്കിയത് :ഡോ. സുരേഷ് കുമാർ ഇ കെ, പീഡിയാട്രിക്സ് സീനിയർ കൺസൾട്ടന്റ് & എച്ച് ഒഡി ആസ്റ്റർ മിംസ് ,കോഴിക്കോട്

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.