Video Stories
ലോകകപ്പ് യോഗ്യത: മെസ്സിയും നെയ്മറും നേര്‍ക്കു നേര്‍
![](https://demo.chandrikadaily.com/wp-content/uploads/2016/11/neymer.jpg)
ബെലെഹൊറിസോണ്ടെ: വന്‍ തിരിച്ചടികളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് തിരിച്ചുവരവിന്റെ പാതയിലെത്തിയ ബ്രസില്‍ ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബെലെഹൊറിസോണ്ടെയില്‍ നാളെ ചിര വൈരികളായ അര്‍ജന്റീനയെ നേരിടും. രണ്ട് വര്‍ഷം മുമ്പ് ലോകകപ്പ് സെമിയില്‍ ജര്‍മ്മനിയോട് 7-1ന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ബ്രസീല്‍ ഇത്തവണ നാണക്കേടിന്റെ ക്ഷീണം തീര്‍ക്കാനായാണ് ഇറങ്ങുന്നത്. 61800 പേരെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയത്തില്‍ നാട്ടുകാരുടെ പിന്തുണയോടെ അര്‍ജന്റീനയെ മറികടക്കാനാവുമെന്നാണ് ബ്രസീല്‍ പ്രതീക്ഷിക്കുന്നത്. ഡുംഗയുടെ പിന്‍ഗാമിയായി ടിറ്റേ എത്തിയതിനു ശേഷം ഇക്വഡോറിനെ 3-0നും കൊളംബിയയെ 2-1നും കീഴടക്കിയ ബ്രസീല്‍ ബൊളീവിയയെ 5-0ന് തകര്‍ത്തിരുന്നു.
അതേ സമയം ലോകകപ്പ് യോഗ്യത റൗണ്ടില്‍ കിതക്കുന്ന അര്‍ജന്റീനക്ക് സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സിയുടെ തിരിച്ചു വരവ് അല്‍പം ആശ്വാസം പകരുന്നതാണ്. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന്അര്‍ജന്റീനയുടെ അവസാന മൂന്ന് യോഗ്യത മത്സരങ്ങളിലും മെസ്സി കളിച്ചിരുന്നില്ല. മെസ്സിയുടെ അഭാവത്തില്‍ അര്‍ജന്റീന പെറു, വെനസ്വല ടീമുകള്‍ക്കെതിരെ സമനില പാലിക്കുകയും പരാഗ്വേയോട് തോല്‍ക്കുകയും ചെയ്തിരുന്നു. ബ്രസീല്‍ ബുദ്ധിമാനായ കളിക്കാരനാണെന്നും അദ്ദേഹത്തിന്റെ വരവ് തങ്ങളുടെ ജോലി ഇരട്ടിയാക്കിയിട്ടുണ്ടെന്നും ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ റെനാറ്റോ അഗസ്‌റ്റോ പറഞ്ഞു.
മെസ്സിയെ മെരുക്കുക കടുപ്പമാണെന്നും ബ്രസീലുകാര്‍ അദ്ദേഹത്തെ ഭയപ്പെടുന്നുണ്ടെന്നും അര്‍ജന്റീനയുടെ സ്‌ട്രൈക്കര്‍ ലൂകാസ് പ്രാറ്റോ പറഞ്ഞു. എഡ്ഗാര്‍ഡോ ബൗസക്കു കീഴില്‍ സെപ്തംബറില്‍ ഒരു മത്സരം മാത്രം കളിച്ച മെസ്സി ഉറുഗ്വേക്കെതിരെ വിജയഗോള്‍ നേടുകയും ചെയ്തിരുന്നു. ലോകകപ്പ് രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനക്ക് പക്ഷേ യോഗ്യത റൗണ്ടില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ബ്രസീലുമായി അഞ്ചു പോയിന്റ് വ്യത്യാസമാണുള്ളത്. ബ്രസീലിനും അടുത്ത ആഴ്ച കൊളംബിയക്കുമെതിരെ നടക്കുന്ന മത്സരങ്ങള്‍ അര്‍ജന്റീനയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.
10 ടീമുകളുള്ള രൗണ്ട് റോബിന്‍ ലീഗില്‍ 10 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 21 പോയിന്റുമായി ബ്രസീലാണ് ലാറ്റിനമേരിക്കന്‍ യോഗ്യത റൗണ്ടില്‍ മുന്നില്‍. 20 പോയിന്റുള്ള ഉറുഗ്വേ, 17 പോയിന്റുവീതം നേടി കൊളംബിയ, ഇക്വഡോര്‍ എന്നീ ടീമുകള്‍ മൂന്ന് നാല് സ്ഥാനങ്ങളിലുമാണുള്ളത്. ചിലി, അര്‍ജന്റീന എന്നീ ടീമുകള്‍ 16 പോയിന്റുമായി അഞ്ച് ആറ് സ്ഥാനങ്ങളിലാണ്.ആദ്യ നാല് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ റഷ്യയില്‍ 2018ല്‍ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടും. അഞ്ചാം സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫ് റൗണ്ടിലേക്ക് യോഗ്യത നേടാം. ടിറ്റേ കോച്ചായി എത്തിയ ശേഷം തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ ജയിച്ച ആത്മ വിശ്വാസത്തിലാണ് ബ്രസീല്‍. വെള്ളിയാഴ്ച രാവിലെ 5.10നാണ് മത്സരം. സോണി സിക്‌സ്, സോണി സിക്‌സ് എച്ച്.ഡി ചാനലുകളില്‍ മത്സരം തല്‍സമയം കാണാം.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
![](https://demo.chandrikadaily.com/wp-content/uploads/2022/06/ct.jpg)
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
![](https://demo.chandrikadaily.com/wp-content/uploads/2022/04/IMG-20220416-WA0002.jpg)
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
![](https://demo.chandrikadaily.com/wp-content/uploads/2022/04/GridArt_20220411_104258224.png)
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ