Connect with us

Culture

സംഘപരിവാറിന് മാന്യത നല്‍കുന്ന അപകടകരമായ രാഷ്ട്രീയം സി പി എം ഉപേക്ഷിക്കണം’; എം.കെ മുനീര്‍

Published

on

വര്‍ഗ്ഗീയ മതിലോടെ കേരളം ശിഥിലമാകുമെന്ന് നിയമസഭയില്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാകുന്ന നിര്‍ഭാഗ്യകരമായ കാഴ്ചയാണ് എങ്ങും.വിശ്വാസികളോടോ അയ്യപ്പഭാക്തരോടോ സംവദിക്കാനാവാതെ മൃതുപ്രായമായ സംഘപരിവാറിന് മൃതുസന്ജീവനി നല്‍കി അവര്‍ കേരളത്തെ കലാപ ഭൂമിയാക്കുന്നത് നോക്കി നില്‍ക്കുന്നതാണോ പിണറായി വിജയന്‍ വിഭാവനം ചെയ്യുന്ന നവോത്ഥാനം ഭരണകൂടം നിസ്സംഗരായി നിന്നപ്പോഴൊക്കെ സംഘ്പരിവാര്‍ അവരുടെ ബീഭത്സ ഭാവങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. ഉത്തരേന്ത്യന്‍ മോഡലുകള്‍ ഒരു കാലത്തും കേരളത്തില്‍ സംഭവിക്കാതിരുന്നത് കേരളത്തിലെ മത നിരപേക്ഷ സമൂഹവും ഭരണ കൂടവും സംഘ് പരിവാറിന് കടിഞ്ഞാണിട്ടത് കൊണ്ടായിരുന്നു.

ഉമ്മന്‍ചാണ്ടി ഭരണത്തില്‍ അക്രമി സംഘങ്ങള്‍ക്ക് അഴിഞ്ഞാടാന്‍ സാധിച്ചിരുന്നില്ല. സംഘപരിവാറിനെ നിലക്ക് നിര്‍ത്താന്‍ ആഭ്യന്തര വകുപ്പിന് സാധിക്കുന്നില്ലെങ്കില്‍ ആ ഉത്തരവാദിത്വം കേരളത്തിലെ മത നിരപേക്ഷ സമൂഹം ഏറ്റെടുക്കും. മുസ്ലിം ലീഗും യു ഡി എഫും നെത്രപരമായ പങ്ക് വഹിക്കും. അയ്യപ്പ ഭക്തരുടെ വികാരങ്ങളോടൊപ്പം നില്‍ക്കുന്നവരെയൊക്കെ സംഘിപ്പട്ടം നല്‍കി ഒറ്റപ്പെടുത്താമെന്നാണ് പിണറായി വിജയന്‍ കരുതുന്നത്. വിശ്വാസികളെയും സംഘപരിവാറിനെയും തുല്യരാക്കി സംഘപരിവാറിന് മാന്യത നല്‍കുന്ന അപകടകരമായ രാഷ്ട്രീയം സി പി എം ഉപേക്ഷിക്കണം. അതു വഴി നിങ്ങള്‍ സ്വപ്‌നം കാണുന്ന രാഷ്ട്രീയ ലാഭം വിനാശകരമായ അന്ത്യത്തിലേ അവസാനിക്കൂ.

ശബരിമലയില്‍ ക്രമസമാധാന ചുമതല വത്സന്‍ തില്ലങ്കേരിക്ക് മാത്രമാണ് നല്‍കിയതെങ്കില്‍ ഇന്ന് കേരളത്തിന്റെ ക്രമസമാധാന ചുമതല ആയിരക്കണക്കിന് തില്ലങ്കേരിമാര്‍ നിര്‍വഹിക്കുകയാണ് . കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയരക്ടര്‍ ടോമിന്‍ ജെ തച്ചങ്കരിയും വ്യാപാരി വ്യവസായ ഏകോപന സമിതി നേതാവ് ടി നസ്‌റുദ്ധീനും സമാധാന ത്തിന് വേണ്ടി കൈകൂപ്പി യാചിക്കുന്നത് വര്‍ത്തമാനകാല കേരളത്തിന്റെ ദുരന്ത മുഖമാണ് അനാവരണം ചെയ്യുന്നത്. അയ്യപ്പ ഭക്തരും , ആരോഗ്യ പ്രവര്‍ത്തകരും തുടങ്ങി എല്ലാവരും ആക്രമിക്കപ്പെടുന്നു. വര്‍ഗീയകലാപം ലക്ഷ്യമിട്ട് മുസ്ലിം സമൂഹത്തിനെതിരായി വിദ്വേഷം ആളിക്കത്തിക്കുമ്പോഴും പോലിസ് നിസ്സംഗരായി നോക്കി നില്ക്കുകയാണ്.ഇതിനെതിരെ പൊതുജനം രംഗത്തിറങ്ങിയതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കോഴിക്കോട് മിഠായി തെരുവ്. സംഘപരിവാറിനെ ഇളക്കി വിട്ട് മുസ്ലിം സമൂഹത്തെ ഭീതിയില്‍ നിര്‍ത്തി വീണ്ടും ബീഫ് വരട്ടാം എന്നാണ് സി പി എം ആഗ്രഹിക്കുന്നത്. സംഘപരിവാറി ന്റെ യും സി പി എമ്മിന്റെ യും ഭീതിയുടെ രാഷ്ട്രീയത്തിന് മുന്നില്‍ പകച്ച് പോകുന്നവരല്ല കേരളത്തിലെ മുസ്ലിം സമുദായം. ആത്മവിശ്വാസത്തിന്റെ യും ആര്‍ജ്ജവ ത്തിന്റെയും വന്‍ മതിലായി മുസ്ലിം ലീഗ് ഈ വര്‍ഗ്ഗീയ വിധ്വംസക ശക്തികള്‍ക്കെതിരെ നിലകൊള്ളുക തന്നെ ചെയ്യും.

അമിത് ഷാ കേരളത്തില്‍ വരുന്നെന്ന് കേള്‍ക്കുമ്പോള്‍ കോടിയേരി ബാലകൃഷ്ണനാണ് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത്. ക്രമസമാധാന പ്രശ്‌നം രൂക്ഷമായ സംസ്ഥാനത്ത് കലാപങ്ങളുടെ മൊത്തവ്യാപാരിയായ അമിത് ഷാ കൂടി വരുമ്പോള്‍ ഉണ്ടാകുന്ന അപകടത്തെ മുന്‍കൂട്ടി കാണാന്‍ സി പി എമ്മിനാവുന്നില്ല. ജാതി മത കള്ളികളിലേക്ക് ചുരുങ്ങുന്ന കേരളത്തിന്റെ വോട്ടിംഗില്‍ മാത്രമാണ് അമിത് ഷായുടെ കണ്ണ് . ഇത്തരം അപകടകരമായ സാഹചര്യങ്ങളില്‍ അമിത്ഷാക്ക് വിലക്കേര്‍പെടുത്തിയ ഇരട്ടച്ചങ്കൊന്നുമില്ലാത്ത മുഖ്യമന്ത്രിമാരും ഈ രാജ്യത്തുണ്ട്.വികസനവും സുസ്ഥിരതയും മുന്‍ഗണനയാകേണ്ട പ്രളയം തകര്‍ത്തൊരു സംസ്ഥാനത്തെ ശബരിമലയില്‍ മാത്രം തളച്ചിടാനാണ് മുഖ്യമന്ത്രി യും സംഘപരിവാറും ശ്രമിക്കുന്നത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.