Connect with us

Culture

പതാക വിവാദം; കേരളത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നിഗൂഢ അജണ്ടയുടെ ഭാഗമെന്ന് എം.കെ മുനീര്‍

Published

on

ഡോ.എം.കെ മുനീറിന്റെ ഫെയ്‌സ്ബുക് കുറിപ്പ്:

പേരാമ്പ്രയിലെ എം എസ് എഫ് പതാക വിവാദം നമ്മുടെ ആരോഗ്യകരമായ സാമൂഹിക സഹജീവനത്തെ ഇല്ലായ്മ ചെയ്യാനുള്ള തല്‍പര കക്ഷികളുടെ ഗൂഡാലോചനയുടെ ഭാഗമാണ്. എം എസ് എഫും മുസ്ലിം ലീഗുമൊക്കെ പതിറ്റാണ്ടുകളായി ഇതേ പതാകയുമായി ഈ രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സംഘടനകളാണ്. മറ്റേതെങ്കിലും രാജ്യത്തിന്റെ പതാകയുമായി നിറത്തിലോ വര്‍ണ്ണത്തിലോ ഉള്ള ചെറിയ സാമ്യം പോലും വിവാദമാക്കി സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘ് പരിവാര്‍ ശക്തികള്‍ക്ക് കുഴലൂതുന്ന പ്രവര്‍ത്തനമാണ് അറിഞ്ഞോ അറിയാതെയോ കേരള പോലീസും ഈ വിവാദത്തില്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് പ്രതിഷേധാര്‍ഹമാണ്.

പതാകയിലുള്ള ഏതെങ്കിലും നിറത്തിന്റെ പേരിലാണ് എം എസ് എഫിന്റെ പതാകയെ വിവാദമാക്കുന്നതെങ്കില്‍, ബിജെപിയുടെ പതാകയില്‍ പച്ച നിറമില്ലേ.. അതും വിവാദമാക്കപ്പെടേണ്ടതല്ലേ..?വിദേശാധിപത്യത്തില്‍ നിന്ന് രാജ്യം സ്വാതന്ത്ര്യം പ്രാപിച്ച ഘട്ടത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക ദേശീയ പതാകക്ക് പകരം തങ്ങളുടെ കാവി പതാക ഉയര്‍ത്തി,രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെപ്പോലും മാനിക്കാത്ത പരിവാര്‍ സംഘടനകളാണ് ദേശീയതയിലും ജനാധിപത്യത്തിലും അടിയുറച്ച ബോധ്യങ്ങളുള്ള മുസ്ലിം ലീഗ് പോലുള്ള പ്രസ്ഥാനങ്ങളെ പാകിസ്ഥാന്‍വത്കരിക്കുന്നത്. എം എസ് എഫിന്റെ പതാകയെ അഗ്‌നിക്കിരയാക്കുന്നത്.ഭരണഘടന രൂപീകൃതമായ ശേഷം പ്രഥമ ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പില്‍ ഒപ്പുവെച്ച ഖാഇദേമില്ലത്ത് ഇസ്മാഈല്‍ സാഹിബിന്റെ അനുയായികള്‍ക്ക് ദേശസ്‌നേഹം പഠിപ്പിക്കുന്നത്.അങ്ങേയറ്റം പരിഹാസ്യവും നിന്ദ്യവുമായ ഇത്തരം കലാപശ്രമങ്ങളുമായി സംഘ്പരിവാറുകാര്‍ ഇറങ്ങി തിരിക്കുന്നത് കേരളത്തെയും കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നിഗൂഡ അജന്‍ഡയുടെ പൂര്‍ത്തീകരണത്തിനു വേണ്ടിയാണ്.

ഇത് തിരിച്ചറിയുന്നതിന് പകരം മതേതരപക്ഷത്തുള്ള വിദ്യാര്‍ത്ഥീ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്ന കേരള പോലീസ് സത്യത്തില്‍ ആരെയാണ് സഹായിക്കുന്നത്.? വിവാദങ്ങളിലൂടെ കലാപ സാധ്യത തിരയുന്ന സംഘ് താല്‍പര്യങ്ങളെ തിരിച്ചറിയാതെ, നിരപരാധികളെ അപരാധികളാക്കുന്ന ആഭ്യന്തര വകുപ്പ് അക്ഷരാര്‍ത്ഥത്തില്‍ സംഘ് താല്‍പര്യങ്ങളുടെ സംരക്ഷകരായി മാറുകയാണ്.ക്ഷേത്രങ്ങളും പള്ളികളും സൗഹാര്‍ദ്ദത്തിന്റെ പ്രതീകങ്ങളായി നില്‍ക്കുന്ന, ജാതിയും മതവും നോക്കാതെ മനുഷ്യര്‍കൈകോര്‍ത്തു മഹാവ്യാധികളെ പോലും അകറ്റി നിര്‍ത്തിയ, പേരാമ്പ്ര പോലെയുള്ള സൗഹാര്‍ദ്ദം കളിയാടുന്ന ഒരു ദേശത്ത്, ഇത്തരത്തില്‍ കലാപ സാധ്യത തിരയുന്നവര്‍ ഒറ്റപ്പെടുക തന്നെ ചെയ്യും.

നിപ്പയിലും പ്രളയത്തിലുമൊക്കെ നമ്മള്‍ എല്ലാം മറന്നു ഒരേ മനസ്സോടെ ഒരുമിച്ചു നിന്ന കാലം മറക്കാന്‍ സമയമായോ..?അവിടെ എംഎസ്എഫിന്റെ പ്രവര്‍ത്തകരടക്കം ജാതിയും മതവും കൊടിയുടെ നിറവും നോക്കിയാണോ അന്ന് ഒരുമിച്ചു നിന്നത്..!നാം മനുഷ്യര്‍,നമ്മളൊന്നായി മനുഷ്യത്വത്തിന് പ്രഥമ പരിഗണന നല്‍കിയവര്‍.അസഹിഷ്ണുതയുടെ കുടിലതകളെ നാം തിരിച്ചറിയുക തന്നെ ചെയ്യും.

എല്ലാവര്‍ക്കും,സഹ്യനിപ്പുറം പച്ച പുതച്ച, പച്ചപ്പിനാല്‍ അനുഗ്രഹീതമായ കേരളത്തിന്റെ പച്ച സലാം.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.