Connect with us

Culture

കെ.ടി ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി; മന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണറെ സമീപിക്കും എം.കെ മുനീര്‍

Published

on

കോഴിക്കോട്: പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നതതല നിയമനങ്ങളെ കുറിച്ച മന്ത്രിസഭാ തീരുമാനം മന്ത്രി കെടി ജലീല്‍ അട്ടിമറിച്ചത് വ്യക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും മന്ത്രിയെ പുറത്താക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീര്‍ ആവശ്യപ്പെട്ടു. കോഴിക്കോട്ട് മുസ്്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച കേരള മൈറോനിറ്റി ഡവലപ്‌മെന്റ് ഫൈനാന്‍സ് കോര്‍പ്പറേഷന്‍ ഓഫീസ്് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പറത്തി പിതൃ സഹോദര പുത്രനെ തന്റെ കീഴില്‍ വരുന്ന സര്‍ക്കാര്‍ സ്ഥാപനത്തിലെ ഉന്നത പദവിയില്‍ നിയമിച്ച മന്ത്രി കെ.ടി ജലീല്‍ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത്. അനധികൃത ബന്ധുനിയമനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി കെ.ടി ജലീല്‍ രാജിവെച്ചില്ലെങ്കില്‍ മന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണറെ സമീപിക്കുമെന്നും പ്രതിപക്ഷ ഉപനേതാവ് പറഞ്ഞു.

മന്ത്രി സ്വജനപക്ഷപാതം നടത്തിയതു പകല്‍വെളിച്ചം പോലെ വ്യക്തമാണ്. ഇതോടെയാണ് പ്രതിരോധ ശ്രമവുമായി അദ്ദേഹം രംഗത്തിറങ്ങിയത്. ഓരോ പ്രതിരോധ ന്യായീകരണവും ബൂമറാങായി അദ്ദേഹത്തിനു നേരെ തിരിച്ചടിക്കുന്നു. ഏറെക്കാലമായി കെ.ടി ജലീല്‍ നിയമസഭക്കകത്തും പുറത്തും അഹങ്കാരത്തോടെ മാത്രമാണ് സംസാരിക്കുന്നത്. ഇപ്പോഴത്തെ പ്രശ്‌നം വന്നോപ്പോള്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് കയര്‍ക്കുകയാണ്.

മടിയില്‍ എന്തെങ്കിലും തടയാനുള്ളപ്പോഴാണ് ഇങ്ങനെ ഭയം കാണിക്കേണ്ടിവരിക. സ്വന്തം ജ്യേഷ്ട മകന്റെ മകനെ പിടിച്ചുകൊണ്ടു വന്നു എന്നു പറഞ്ഞിട്ട് നിയമനവുമായി ഒരു ബന്ധവുമില്ലെന്ന് പറയുന്നത് പരിഹാസ്യമാണ്. പരസ്യം കൊടുക്കാതെ പത്രക്കുറിപ്പില്‍ മാത്രം ഒതുക്കിയത് തന്നെ ദുരുദ്ദേശ്യത്തിന്റെ സൂചനയാണ്. യോഗ്യതയില്ലാത്തവരെ മന്ത്രി എന്തിനു ഇന്റര്‍വ്യൂവിന് വിളിച്ചു. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ ഒരു മന്ത്രി തന്നെ തയ്യാറായില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ സ്റ്റിയാറ്റിയൂട്ടറി പദവിയില്‍ നിന്നോ ആയിരിക്കണം ഡെപ്യൂട്ടേഷന്‍.
ജി.എം പോസ്റ്റില്‍ നിയമനം നടത്തണമെങ്കില്‍ കേന്ദ്ര അംഗങ്ങളടക്കമുളള ഉന്നതതല സമിതി പരിഗണിക്കണം. മാനദണ്ഡങ്ങള്‍ തെറ്റിച്ച് പൊതുമേഖലയില്‍ നിന്ന് ഒരാളെ ഡെപ്യൂട്ടേഷനില്‍ ഇത്തരം വലിയ പദവികളില്‍ സ്ഥാപിക്കുന്നത് കേരളത്തില്‍ ആദ്യമായിരിക്കും. യോഗ്യതയുളള ആയിരക്കണക്കിന് പേരെ അപഹസിച്ചുകൊണ്ടാണ് മന്ത്രി ഇപ്പോള്‍ പ്രതിരോധിക്കുന്നത്.

ബന്ധുവിനെയും രഘുറാം രാജിനെയും ഒരു പോലെ കാണുന്ന മന്ത്രിയുടെ ബുദ്ധി അപാരം തന്നെ.
ജി.എം പദവിക്ക് ബിടെക് ഡിഗ്രി മതിയെങ്കില്‍ എന്തുകൊണ്ട് തന്നെപ്പോലെയുള്ള എം.ബി.ബി.എസുകാരെ പരിഗണിച്ചില്ല. രണ്ടു സത്യപ്രതിജ്ഞാലംഘനങ്ങളാണ് മന്ത്രി നടത്തിയത്. ഒന്ന്, ബന്ധു നിയമനം നടത്തി. രണ്ട്, വായ്പ തിരിച്ചടക്കാത്ത മുസ്്‌ലിംലീഗുകാരെ പിടിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നമെന്നാണ് വാദം. തിരിച്ചടക്കാത്തവരെ ഏതെങ്കിലും പാര്‍ട്ടിക്കാര്‍ എന്ന നിലക്ക് ശത്രുക്കളായി കാണുന്നത് സത്യപ്രതിജ്ഞ ലംഘനമാണ്.

വായ്പ തിരിച്ചടക്കേണ്ടെന്ന് യു.ഡി.എഫ് ലഡ്ജറില്‍ എഴുതിവെച്ചു എന്നു മന്ത്രി വാദിക്കുമ്പോള്‍ ഇനി മറ്റൊരു ഭരണം വരില്ലെന്ന് മാത്രം ധരിക്കാന്‍ ജലീലിനെ പോലെ വിഡ്ഡികളല്ല ലീഗുകാര്‍. നടപടിയെടുക്കുമെന്ന് പറഞ്ഞ് പ്രതിഷേധിക്കുന്നവരെ പേടിപ്പിക്കാന്‍ മാത്രം ഭീരുവായിരിക്കുന്നു ജലീല്‍. മന്ത്രി ജലീലിനെ പിന്തുണക്കാന്‍ സിപിഎമ്മുകാര്‍ മുന്നോട്ടുവരുന്നില്ലെന്നും ആകെക്കൂടി രംഗത്തെത്തിയത് സ്വജനപക്ഷപാതത്തില്‍ അദ്ദേഹത്തിന്റെ മൂത്താപ്പ ഇപി ജയരാജന്‍ മാത്രമാണെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കുറ്റസമ്മത മൊഴിയാണ്. യോഗ്യരായ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ കേരളത്തിലുള്ളപ്പോഴാണ് യോഗ്യതയുള്ള ഒരാളെപ്പോലും കിട്ടാത്തത് കൊണ്ടാണ് ബന്ധുവിനെ നിയമിച്ചതെന്ന മന്ത്രിയുടെ വാദം ബാലിശവും പരിഹാസ്യവുമാണെന്നും എം.കെ മുനീര്‍ പറഞ്ഞു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.