Connect with us

Video Stories

“പ്രധാനമന്ത്രിയെ തീരുമാനിക്കുക ജനങ്ങള്‍”; യു.പി.എ അധികാരത്തിലെത്തുമെന്ന് രാഹുല്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ യുപിഎ അധികാരത്തിലേറുമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പിയും, നരേന്ദ്ര മോദിയും ഇത്തവണ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കോണ്‍ഗ്രസിന് തനിച്ച് ഭൂരിപക്ഷം ലഭിക്കുമോ, സഖ്യമായിട്ടാകുമോ അധികാരത്തിലേറുക എന്നത് നിലവിലെ സാഹചര്യത്തില്‍ പ്രവചിക്കാനാവില്ലെന്നും രാഹുല്‍ പറഞ്ഞു. വിവിധ ദേശീയമാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞു. നരേന്ദ്ര മോദിയെ ജനങ്ങള്‍ക്ക് മടുത്തിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ അധികാരത്തിലേറാന്‍ പോകുകയാണെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ അടുത്ത പ്രധാനമന്ത്രി രാഹുല്‍ ആയിരിക്കുമോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ ഉത്തരം പറയേണ്ടത് താനല്ലെന്നും അത് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നുമായിരുന്നു രാഹുലിന്റെ മറുപടി. തെരഞ്ഞെടുക്കപ്പെട്ടാല്‍ പത്ത് ദിവസം കൂടുമ്പോള്‍ തന്റെ മനസിലുള്ളത് ജനങ്ങളോട് പറയില്ലെന്നും, പകരം ജനങ്ങള്‍ പറയുന്നത് കേള്‍ക്കുകയായിരിക്കും കോണ്‍ഗ്രസ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. മോദിയെയും ബിജെപിയെയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് തന്റെ മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. മോദിക്കു കൃത്യമായ വിദേശ നയം ഇല്ലെന്ന് ആരോപിച്ച രാഹുല്‍ അദ്ദേഹത്തിനു തോന്നുന്നതു പോലെ ഓരോ ദിവസവും പെരുമാറുകയാണെന്നും പറഞ്ഞു. വിദേശനയത്തെക്കുറിച്ചു സാമാന്യബോധം പോലും മോദിക്കില്ല. വിദേശനയമെന്നാല്‍ പറ്റാവുന്നത്ര ലോകനേതാക്കളെ കെട്ടിപ്പിടിക്കുക എന്നതാണ് മോദിയുടെ ധാരണ. ഞാന്‍ മോദിയെ ആലിംഗനം ചെയ്തപ്പോള്‍ അതില്‍ അടങ്ങിയതു മുഴുവന്‍ സ്‌നേഹം ആയിരുന്നു. അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടു, കയര്‍ത്തു. പക്ഷേ ഞാന്‍ ക്ഷമയോടെയും സ്‌നേഹത്തോടെയുമാണു പെരുമാറിയതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ജമ്മുകശ്മീര്‍, സുരക്ഷ വിഷയങ്ങളില്‍ കോണ്‍ഗ്രസിന് കൃത്യമായ ധാരണയുണ്ടെന്ന് പറഞ്ഞ രാഹുല്‍ ഇന്ത്യയെ ആക്രമിക്കുന്ന ആരെയും വെറുതെ വിടില്ലെന്നും വ്യക്തമാക്കി. ഇന്ത്യയുടെ പ്രധാനമന്ത്രി അനില്‍ അംബാനിക്കു നല്‍കിയത് 30,000 കോടി രൂപയാണ്. സത്യമെന്തന്നാല്‍, കാവല്‍ക്കാരന്‍ കള്ളനാണ്. അധികാരത്തിലെത്തിയാല്‍ റഫാല്‍ അഴിമതി അന്വേഷിക്കും. കാവല്‍ക്കാരന്‍ കള്ളനാണെന്ന് പറയാന്‍ സുപ്രീം കോടതി വിധിയെ ഉദ്ദരിച്ചത് സാങ്കേതിക പിഴവാണെന്നും ഇക്കാര്യത്തില്‍ താന്‍ മാപ്പു പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ കാവല്‍ക്കാരന്‍ കള്ളനാണെന്ന തന്റെ വാദം പിന്‍വലിക്കാന്‍ പോകുന്നില്ലെന്നും, കാവല്‍ക്കാരന്‍ എന്ന് താന്‍ പറഞ്ഞാല്‍ കള്ളന്‍ എന്ന് ജനങ്ങള്‍ പറയാന്‍ തുടങ്ങിയിട്ടുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. താന്‍ പൊതുവേ എല്ലാം തുറന്നുപറയുന്ന ആളാണെന്നും അമ്മ എനിക്ക് സഹോദരി യും, സഹോദരി അമ്മയും കൂടിയാണ്. അവര്‍ രണ്ടു പേരും എന്റെ ബലമാണ്. അവര്‍ വ്യത്യസ്തരല്ലെന്നും പറഞ്ഞു. വയനാടാണോ അമേത്തിയാണോ നിലനിര്‍ത്തേണ്ടതെന്നു തീരുമാനിച്ചിട്ടില്ല. അമേത്തിയില്‍ തോല്‍ക്കുമെന്ന ഭയമുള്ളതു കൊണ്ടല്ല രണ്ടാമതൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കാന്‍ തീരുമാനിച്ചത്. ഒരു ദിവസം തമിഴ്‌നാട്ടില്‍ ചെന്നപ്പോള്‍ അവിടുത്തെ ആളുകള്‍ ചോദിച്ചു: ഞങ്ങള്‍ക്കും ഇന്ത്യയിലെ മറ്റു ജനങ്ങളെപ്പോലെ തുല്യാവകാശമില്ലേ? ഈ വികാരമാണ് തെക്കേ ഇന്ത്യയില്‍ മത്സരിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. ഉത്തരേന്ത്യ പോലെ തന്നെ പ്രധാനമാണ് ദക്ഷിണേന്ത്യയും എന്ന് എനിക്കവരോട് പറയണമായിരുന്നു രാഹുല്‍ പറഞ്ഞു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.