Culture
ഉപതെരഞ്ഞെടുപ്പ് ഫലം : മോദിക്ക് ഷോക്ക് ട്രീറ്റ്‌മെന്റ്
ന്യൂഡല്‍ഹി: കാലാവധി പൂര്‍ത്തിയാക്കും മുമ്പെ മോദി സര്‍ക്കാര്‍ രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടില്ലെങ്കില്‍, അടുത്ത പൊതുതെരഞ്ഞെടുപ്പിന് ഇനിയും ഒരു വര്‍ഷത്തിലധികം സമയമുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ പുറത്തു വരുന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പൊതു തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് തറപ്പിച്ചു പറയാനാവില്ല. രാഷ്ട്രീയത്തില്‍ എന്തും എപ്പോഴും സംഭവിച്ചേക്കാം. കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞേക്കാം. ആര്‍ക്കും ഒന്നും മുന്‍കൂട്ടി പറയാനാവില്ല.
എന്നാല്‍ ഒന്നുറപ്പുണ്ട്. 2019ല്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ പ്രതീക്ഷിച്ച പോലെ എളുപ്പമാവില്ല. കാറ്റ് മാറി വീശുമോ എന്നത് കേവലം സംശയമല്ല. ഏറെക്കുറെ ഉറപ്പുള്ള യാഥാര്‍ത്ഥ്യമാണ്. ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അപ്രതീക്ഷിത കരുനീക്കങ്ങള്‍ കൂടിയാണ് അത്തരമൊരു ചിന്തയെ ബലപ്പെടുത്തുന്നത്. ത്രിപുര നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന്റെ ലഹരി ബി.ജെ.പിയുടെ തലയില്‍നിന്ന് ഇനിയും ഇറങ്ങിയിട്ടില്ല. രണ്ടര പതിറ്റാണ്ടിന്റെ ഇടതു ഭരണം തൂത്തെറിഞ്ഞതിന്റെ ആഘോഷം പ്രതിമ തകര്‍ത്തും തെരുവു കത്തിച്ചും രാജ്യമൊട്ടുക്കും ആഘോഷിക്കുകയാണ് അവര്‍. എന്നാല്‍ കാല്‍ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് അറിയുന്നില്ല. അതോ അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിക്കുന്നതോ?
രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ലോക്‌സഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റപ്പോള്‍, അതിനെ കാര്യമാക്കുന്നില്ലെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. യു.പിയിലും ബിഹാറിലും തോല്‍വി ആവര്‍ത്തിക്കുമ്പോഴും അതു തന്നെയാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്. അമിത ആത്മവിശ്വാസം വിനയായെന്നാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഏറ്റു പറച്ചില്‍. നിസ്സാര വല്‍ക്കരിച്ച് തള്ളുമ്പോഴും ബി.ജെ.പിയുടെ കോട്ടകളിലാണ് ഈ ചോര്‍ച്ച എന്നത് 2019 എങ്ങോട്ട് എന്ന ചോദ്യത്തിന്റെ ഉത്തരംകൂടിയാണ്.
ബി.ജെ.പി അടുത്ത കാലത്ത് നേടിയ തെരഞ്ഞെടുപ്പ് വിജയങ്ങളെല്ലാം താരതമ്യേന ചെറിയ സംസ്ഥാനങ്ങളിലായിരുന്നു. ഏറെയും ഒന്നോ രണ്ടോ മൂന്നോ ലോക്‌സഭാ സീറ്റുകള്‍ മാത്രമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍. ഗുജറാത്ത് മാത്രമാണ് ഇതിന് അപവാദം. ഭരണം നിലനിര്‍ത്തിയെങ്കിലും ഗുജറാത്തില്‍ ബി.ജെ.പി പിറകോട്ടാണ് സഞ്ചരിച്ചത് എന്നതില്‍ തര്‍ക്കമില്ല എന്നത് മറ്റൊരു വസ്തുത.
എന്നാല്‍ തിരിച്ചടി നേരിടുന്നത് വലിയ സംസ്ഥാനങ്ങളിലാണ്. യു.പി തന്നെ ഉദാഹരണം. ആകെയുള്ള 540 ലോക്‌സഭാ മണ്ഡലങ്ങളുടെ ആറില്‍ ഒന്നും (80 സീറ്റ്) യു.പിയിലാണ്. മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി ബി.ജെ.പി അധികാരത്തില്‍ എത്തി ആറു മാസം തികയും മുമ്പാണ് ഉപതെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വിയേറ്റുവാങ്ങിയത്. 2014ല്‍ മൂന്നു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമുള്ള രണ്ട് മണ്ഡലങ്ങളാണ് ഒരുമിച്ച് കൈവിട്ടത്. ബി.ജെ.പിയില്‍നിന്നുള്ള വോട്ടുചോര്‍ച്ചയുടെ ആഴമാണ് ഇത് വ്യക്തമാക്കുന്നത്. അധികാരത്തിലേറി ആദ്യ ഒരു വര്‍ഷത്തേക്ക് സാധാരണ ഭരണവിരുദ്ധ വികാരങ്ങള്‍ പ്രതിഫലിക്കാറില്ല. എന്നാല്‍ ആറു മാസത്തിനകം തന്നെ ആദിത്യനാഥ് സര്‍ക്കാറിനെ ജനം കൈയൊഴിഞ്ഞതിന്റെ സൂചനയാണ് ഇപ്പോഴത്തെ തോല്‍വി. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിലാണ് തോറ്റത് എന്നത് മറ്റൊരു ഘടകം.
2014ല്‍ 80ല്‍ 71 ലോകസഭാ മണ്ഡലങ്ങളിലും ബി.ജെ.പിക്കായിരുന്നു ജയം. വര്‍ഗീയത ഇളക്കിവിട്ടും സാമുദായിക ധ്രുവീകരണം സാധ്യമാക്കിയും നേടിയ ഈ വിജയം താല്‍ക്കാലികം മാത്രമാണെന്നതിന്റെ തെളിവ് കൂടിയാണ് ഗൊരഖ്പൂരിലെയും ഫുല്‍പൂരിലെയും ഉപതെരഞ്ഞെടുപ്പ് വിധി. മധ്യപ്രദേശ് ആണ് തിരിച്ചടി നേരിട്ട മറ്റൊരു സംസ്ഥാനം. 29 ലോക്‌സഭാ മണ്ഡലങ്ങള്‍ ഉണ്ട് ഇവിടെ. 2014ല്‍ 27 സീറ്റിലും ജയിച്ചത് ബി.ജെ.പിയാണ്. രണ്ടിടത്ത് മാത്രമായിരുന്നു കോണ്‍ഗ്രസ്. ഇവിടെയും ചിത്രങ്ങള്‍ മാറി മറിയുകയാണ്. രാജസ്ഥാനില്‍ 25 സീറ്റുണ്ട്. 2014ല്‍ 24 സീറ്റിലും ബി.ജെ.പിക്കായിരുന്നു ജയം. 2019ല്‍ ലോക്‌സഭക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. ബിഹാറില്‍ 40 ലോക്‌സഭാ മണ്ഡലങ്ങളുണ്ട്. 2014ല്‍ 22 സീറ്റിലും ജയിച്ചത് ബി.ജെ.പിയാണ്. ഒമ്പതിടത്ത് ബി.ജെ.പി സഖ്യത്തിനായിരുന്നു ജയം. ശേഷിച്ചിടത്ത് മാത്രമാണ് മറ്റ് പാര്‍ട്ടികള്‍ ജയിച്ചത്.
ബി.ജെ.പി സഖ്യകക്ഷികള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലും കാര്യങ്ങള്‍ എതിര്‍ ദിശയിലേക്കാണ്. ആന്ധ്രയില്‍ ടി.ഡി.പി അംഗങ്ങള്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത് കഴിഞ്ഞയാഴ്ചയാണ്. തമിഴ്‌നാട്ടില്‍ സഖ്യകക്ഷിയായ എ. ഐ.എ.ഡി.എം.കെക്കും തിരിച്ചടിയുടെ കാലമാണ്.
നോട്ടു നിരോധനവും ജി.എസ്.ടിയും ഉള്‍പ്പെടെ പൊതുജനത്തിന്റെ നട്ടെല്ലൊടിച്ച തീരുമാനമാണ് മോദി സര്‍ക്കാറിന് കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ കാരണമായത്. അതുകൊണ്ടു തന്നെ 2019 കൂടുതല്‍ പ്രവചനാതീതമാവുകയാണ്. കാറ്റ് എങ്ങോട്ട് എന്നറിയാന്‍ കാത്തിരിക്കുക തന്നെ വേണം.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ