Video Stories
അശ്രഫ് ആഡൂര്‍; സങ്കടത്തിന്റെ ഒരു വലിയ കഥ
മുഖ്താര്‍ ഉദരംപൊയില്‍
വര്‍ഷങ്ങള്‍ക്ക് മുമ്പ് മഞ്ചേരിയിലെ സഹൃദയ ക്യാമ്പുകളില്‍ വെച്ചാണ് അശ്രഫ് ആഡൂരിനെ പരിചയപ്പെടുന്നത്. മുഖത്തും മനസ്സിലും ചിരി നിറച്ചാണ് കണ്ണൂരില്‍ നിന്ന് വരുന്ന സംഘത്തില്‍ അശ്രഫുമുണ്ടാവുക. ഉള്ളില്‍ സങ്കടങ്ങള്‍ നിറയുമ്പോഴാണ് ഏറ്റവും സുന്ദരമായി ഒരാള്‍ക്ക് ചിരിക്കാനാവുകയെന്ന് അശ്രഫിനെ പരിചയമുള്ളവര്‍ക്കറിയാം. സങ്കടമുറിവില്‍ നിന്നടര്‍ന്നുനീറുന്ന ചോര പൊടിയലുകളായിരുന്നല്ലോ അശ്രഫിന്റെ ഓരോ കഥകളും. ജീവിത വേദനകളുടെ വലിയൊരു കീറ് ഇത്തിരി വാക്കുകളില്‍ നമ്മുടെ ഉള്ളിലേക്ക് തീക്കനല്‍ ചൂടായി കോരിയിടുകയായിരുന്നല്ലോ അശ്രഫ് ചെയ്തിരുന്നത്.
അശ്രഫ് എഴുതിയ ഏറ്റവും സങ്കടകരമായ കഥയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അശ്രഫിന്റെ കഥകള്‍ വായിച്ചുതുടങ്ങുമ്പോള്‍ അശ്രഫ് ഒരു വാര്‍പ്പുപണിക്കാരനായിരുന്നു. വിശപ്പ് തുന്നിയ ജീവിതത്തില്‍ നിന്ന് ഉമ്മയെ ചോറിനോടുപമിക്കാന്‍ അശ്രഫിനല്ലാതെ മറ്റാര്‍ക്ക് കഴിയും.
പരിയാരം മെഡിക്കല്‍ കോളജില്‍ അദ്ദേഹത്തെ കാണാന്‍ എഴുത്തുകാരനും സുഹൃത്തുമായ റഹ്മാന്‍ കിടങ്ങയത്തോടൊപ്പം പോയിരുന്നു. യാത്രയിലുടനീളം അശ്രഫിന്റെ ചിരിക്കുന്ന മുഖമായിരുന്നു മനസ്സിലുണ്ടായിരുന്നത്. പക്ഷേ ആ കിടപ്പ് കണ്ടപ്പോള്‍ തളര്‍ന്നുപോയി. മെലിഞ്ഞുണങ്ങി എല്ലുംതോലുമായി ഒരാള്‍. ഇത് അശ്രഫ് തന്നെയാണോ എന്ന് വിശ്വസിക്കാനായില്ല. ബോധരഹിതനായി, ഒന്നു ചലിക്കാന്‍ പോലുമാവാതെ, ഉമിനീരുപോലുമിറക്കാനാവാതെ. വല്ലാത്ത കിടത്തം തന്നെ.
ഞാന്‍ അശ്രഫിനെ ഒന്നുതൊട്ടു. തണുത്ത ശരീരത്തില്‍ ജീവന്റെ തുടിച്ച് അനങ്ങാതെ കിടപ്പുണ്ട്. ഞങ്ങളെ തിരിച്ചറിയുന്നുണ്ടോ എന്ന് ആ മുഖത്തേക്ക് നോക്കി. നിശ്ചലനായി അശ്രഫ് കിടക്കുന്നത് ഏറെ നേരം നോക്കി നില്‍ക്കാനാവുമായിരുന്നില്ല. അശ്രഫിന്റെ ഭാര്യ, സങ്കടക്കടല്‍ ഉള്ളിലൊളിപ്പിച്ചിട്ടും തിരയടി ശബ്ദം പുറത്തുകേള്‍ക്കാമായിരുന്നു.
അശ്രഫിന്റെ ചികിത്സാകാര്യങ്ങള്‍ നോക്കിനടത്തുന്ന നല്ല സുഹൃത്ത് അന്‍സാരിക്ക എന്ന ഇയ്യ വളപട്ടണവും കൂടെയുണ്ടായിരുന്നു. ഇയ്യക്ക അശ്രഫിന്റെ കഥ പറഞ്ഞു. സങ്കടത്തിന്റെ ഒരു വലിയ നിശ്വാസം.
അശ്രഫിന്റെ മകന്റെ ഫോണ്‍ വരുമ്പോള്‍ ഇയ്യക്ക വീട്ടിലായിരുന്നു; ധനലക്ഷ്മി ആസ്പത്രി വരെ വരണം. ഉപ്പാക്ക് പിന്ന്യം സുഖൂല്ലാതായി.
അപ്പോള്‍ കണ്ണൂരിലെ പ്രാദേശിക ചാനലില്‍ ജോലി ചെയ്യുകയായിരുന്നു അശ്രഫ്. ജോലിക്കിടയില്‍ തലകറങ്ങി വീണപ്പോഴും ആദ്യം വിളി വന്നത് ഇയ്യക്കാക്കാണ്. ആശുപത്രിയിലെത്തിച്ച് പരിശോധന കഴിഞ്ഞ് പേടിക്കാനൊന്നുമില്ലെന്ന ഡോക്ടറുടെ ആശ്വാസ വാക്കും കേട്ട് വീട്ടില്‍ കൊണ്ടാക്കിയതായിരുന്നു. പക്ഷേ വീണ്ടും അശ്രഫിന് തളര്‍ച്ചയനുഭവപ്പെടുകയായിരുന്നു. രണ്ടു കുട്ടികളുമായി ഭാര്യ ഐ.സി.യു വിനു മുന്നില്‍ തളര്‍ന്നു നില്‍ക്കുന്നു.
രോഗം ഗുരുതരമാണെന്നേ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുള്ളൂ. ആഴ്ചകളോളം മംഗലാപുരത്തെ ചികില്‍സ. എല്ലാ വഴികളും അടഞ്ഞപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക്. രോഗം മസ്തിഷ്‌കാഘാതമാണെന്നു തിരിച്ചറിഞ്ഞിട്ടും പ്രതീക്ഷ കൈവിടാതെ ഭാര്യയും കൂട്ടുകാരും.
അശ്രഫിന്റെ മുഖം ചെരിഞ്ഞുനോക്കുന്നിടക്ക് അശ്രഫിന്റെ ഒരു പുസ്തകമുണ്ടായിരുന്നു. അശ്രഫിന്റെ ചിരിക്കുന്ന മുഖമുള്ള അശ്രഫ് ആഡൂരിന്റെ തിരഞ്ഞെടുത്ത കഥകള്‍. അശ്രഫ് കണ്ണുതുറന്നാല്‍ ആ പുസ്തകം കാണണം. അടങ്ങാത്ത പ്രത്യാശയും പ്രതീക്ഷയുമാണ് ആ പുസ്തകം അശ്രഫിന്റെ ഭാര്യക്കും കൂട്ടുകാര്‍ക്കും. ആരുമില്ലാത്തപ്പോള്‍ അതിലെ കഥകള്‍ അശ്രഫ് കേള്‍ക്കെ വായിച്ചുകൊടുക്കും. പ്രതീക്ഷകള്‍ സിറാത്ത് പാലത്തിലൂടെ നടക്കുമ്പോള്‍ അങ്ങനെ നിസ്സാരമെന്ന് തോന്നാവുന്ന ചില പ്രത്യാശകള്‍ നമ്മളെകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കും.
അതിനിടെ കൂട്ടുകാര്‍ ചേര്‍ന്ന് അശ്രഫിനൊരു വീടുണ്ടാക്കി. സ്നേഹത്തിന്റെ മധുരം ചേര്‍ത്ത് ഒരു കഥവീട്. അതിനകത്ത് ഒരു വലയി സങ്കടക്കഥയായി, അശ്രഫ് നാല് വര്‍ഷത്തോളം ആ കിടപ്പങ്ങനെ കിടന്നു.
സൗഹൃദത്തിന്റെ വലിയമധുരം കാണിച്ചുതരാനായിരുന്നോ അശ്രഫ് ഇങ്ങനെ മിണ്ടാതെ കിടന്നത്. അശ്രഫ്, നിന്നിലെ നന്മയാണോ ഇത്രയും നല്ല ചങ്ങാതിമാരെ നിനക്ക് തന്നത്. ഇയ്യക്കയെ പോലൊരു ചെങ്ങാതി പോരെ ജീവിതത്തില്‍. വിനോദേട്ടനെ പോലെ, കണ്ണൂരിലെ സഹൃദയരായ എഴുത്തുകാരെപ്പോലെ ജീവിതത്തിലെ സങ്കടങ്ങളെയെല്ലാം മായ്ച്ചുകളയാനും വലിയ സൗഹൃദത്തിന്റെ സൗഭാഗ്യങ്ങള്‍.
ഇയ്യക്കയോട് ഇടക്കിടെ അശ്രഫിനെ കുറിച്ച് തിരക്കാറുണ്ട്. പ്രതീക്ഷ അസ്തമിച്ചിരുന്നു എല്ലാവര്‍ക്കും. അശ്രഫിന്റെ മകന് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി ലഭിച്ച വാര്‍ത്തയാണ് അതിനിടക്ക് അശ്രഫുമായി ബന്ധപ്പെട്ട് കേട്ട ഏറ്റവും നല്ല വാര്‍ത്ത.
ഒരാളുടെ മരണം ആശ്വാസമെന്ന് പറയാന്‍ പാടുണ്ടോ എന്നറിയില്ല, പ്രിയ അശ്രഫ്, നിന്റെ മരണം നിന്നെ സംബന്ധിച്ചിടത്തോളമെങ്കിലും വലിയ ആശ്വാസമാണെന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെ സമാധാനിക്കാന്‍ ശ്രമിക്കുമ്പോളും കണ്ണില്‍ വെള്ളം നിറയുന്നതെന്താണ് ചെങ്ങാതീ. പരിപാരം മെഡിക്കല്‍ കോളജില്‍ കണ്ട ‘കോലം’ മറക്കാന്‍ തിരഞ്ഞെടുത്ത കഥകളുടെ കവര്‍ ചിത്രത്തില്‍ നോക്കിയിരിക്കുകയാണ് ഞാന്‍. പ്രിയ സുഹൃത്തേ, എല്ലാ സങ്കടങ്ങള്‍ക്കും ശാന്തിയുണ്ടാവട്ടെ. സമാധാനത്തിന്റെ സ്വര്‍ഗത്തില്‍ ചിരിച്ചുകൊണ്ട് കണ്ടുമുട്ടാനാവട്ടെ.
പ്രാര്‍ഥനകള്‍.
…………………………………………………………………………………………………………………….. മരണത്തിന്റെ മണമുള്ള വീട് ആണ് അശ്രഫിന്റെ ആദ്യ കഥ. പിന്നീട് കരഞ്ഞുപെയ്യുന്ന മഴ, കുഞ്ഞാമന്റെ പുതപ്പ്, മുറ്റമില്ലാത്ത കുട്ടികള്‍, പെരുമഴയിലൂടൊരാള്‍, മരിച്ചവന്റെ വേരുകള്‍ തുടങ്ങി നിരവധി കഥകള്‍ പുറത്തുവന്നു.
മലയാളത്തിന്റെ കഥാകൃത്ത് ടി പത്മനാഭന്റെ പ്രശംസ ഏറ്റുവാങ്ങിയ അശ്രഫിന്റെ കഥകള്‍ പിന്നീട് മുന്‍നിര ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കും ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറി. മികച്ച മാധ്യമപ്രവര്‍ത്തകനുള്ള പാമ്പന്‍ മാധവന്‍ അവാഡ്. ജീവകാരുണ്യ ടെലിവിഷന്‍ റിപ്പോര്‍ട്ടിനുള്ള എ.ടി ഉമ്മര്‍ മാധ്യമ പുരസ്‌കാരം, കൂടാതെ മുന്നോളം ഡോക്യുമെന്ററികള്‍ ചെയ്യുകയും അവക്ക് അവാഡുകള്‍ ലഭിച്ചിട്ടുണ്ട്. 2015 ഫെബ്രുവരി 23 ന് മാധ്യമപ്രവര്‍ത്തകനായിരിക്കെയാണ് പക്ഷാഘാതം ബാധിച്ചത്. ചികിത്സക്ക് ശേഷവും പൂര്‍ണ്ണമായി ഭേധമാവാത്ത രോഗവുമായി അന്ന് മുതല്‍ അര്‍ദ്ധ ബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ