Video Stories
കശ്മീരിലെ മണ്ണും മഞ്ഞും മരങ്ങളും മാത്രമല്ല മനുഷ്യരും ഇന്ത്യയുടെ ഭാഗമാണ്
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ആർട്ട്ക്ക്ൾ 370 എടുത്തുകളയാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ തീരുമാനം പ്രധാനമായും മൂന്ന് പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക.
ഒന്ന്, അത് ഇന്ത്യയുടെ ഭണഘടനയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണ് എന്നതാണ്.രാജ്യത്തിന്റെ ഭരണഘടനയിൽ വളരെ സൂക്ഷ്മമായ കൂടിയാലോചനകൾക്കും പരിശോധനകൾക്കും ശേഷം എഴുതിചേർത്തതാണ് ആർട്ട്ക്കിൾ 370. ഈ ആർട്ടിക്ക്ൾ ഭരണഘടനയിലേക്ക് എഴുതിച്ചേർക്കുമ്പോൾ കശ്മീരിസമൂഹത്തിന് രാജ്യം നൽകിയ ഒരു ഉറപ്പുണ്ട്.അതാണിപ്പോൾ ലംഘിക്കപ്പെട്ടിരിക്കുന്നത്.ബ്രിട്ടീഷ് ഇന്ത്യയുടേയും വിഭജനാനന്തരം പാക്കിസ്ഥാന്റെയും ഭാഗമാകാതെ നിലനിൽക്കാൻ ഉദ്ദേശിച്ചിരുന്ന ഒരു സ്വതന്ത്രരാജ്യമായിരുന്നു കാശ്മീർ.ഇങ്ങനെ സ്വതന്ത്രമായി നിന്നിരുന്ന ഒരു രാജ്യത്തെ ഇന്ത്യയിലേക്ക് ചേർത്തപ്പോൾ അവർക്ക് പ്രത്യേക പദവി നൽകുമെന്ന വാഗ്ദാനം ഉറപ്പായി നൽകിയാണ് നാം അവരെ ഭാരതത്തോട് ചേർത്തത്. ഇത് ഭരണഘടനാപരമായി രാജ്യം അവർക്കു നൽകിയിട്ടുള്ള പരിരക്ഷയാണ്. ആ പരിരക്ഷ എടുത്തു കളയുന്നത് ഭരണഘടനാനുസൃതമായി, കശ്മീർ ജനതയെ വിശ്വാസത്തിലെടുത്ത് രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയുടെ എല്ലാ സാധ്യതകളും ആരാഞ്ഞശേഷം വേണമായിരുന്നു.ഭരണഘടനക്കും ജനാധിപത്യത്തിനും ഒരു വിലയും നൽകാതെ എടുത്തിട്ടുള്ള ഈ തീരുമാനം ഭാരതം ഒരു ഫാഷിസ്റ്റ് ഭരണത്തിന്റെ ഏറ്റവും വലിയ കെടുതിയിലേക്ക് നീങ്ങുന്നുവെന്നതിന്റെ നിദർശനമായി മാറുകയാണ്. ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളത്രയും പരിഗണിക്കപ്പെടാത്ത, അഥവാ ഇന്ത്യയെന്ന മഹത്തായ ആശയം ഇല്ലാതാവുന്നു എന്ന ആശങ്കാജനകമായ സ്ഥിതിവിശേഷമാണ് ഇതിന്റെ ഒന്നാമത്തെ പ്രത്യാഘാതം.
രണ്ട്, ദേശീയ, അന്തർദേശീയ തലത്തിൽ ഈ തീരുമാനം ഇന്ത്യയുടെ ചില ഇടപെടലുകൾക്ക് പ്രതിബന്ധമായി മാറും. ജമ്മു & കശ്മീർ എന്ന് പറയുന്ന പ്രദേശം മൂന്ന് രാജ്യങ്ങൾക്കിടയിലാണ് ഇപ്പോൾ ചിതറപ്പെട്ട് കിടക്കുന്നത്.പാക്കധീന കശ്മീർ ഒരു ഭാഗം.1963ലെ യുദ്ധത്തിൽ ചൈന കയ്യടക്കിയ മറ്റൊരു ഭാഗം.പിന്നെ ഇന്ത്യയുടെ കയ്യിലുണ്ടായിരുന്ന ശേഷിച്ചൊരു ഭാഗം. ഈ മൂന്ന് ഭാഗങ്ങളും ചേർന്ന കശ്മീരായിരുന്നു രാജാ ഹരിസിംഗ് പ്രത്യേക അവകാശത്തോടെ ഇന്ത്യക്ക് നൽകാമെന്നേറ്റ രാജ്യം. ആ ഒരു ഭാഗമാണ് ഇന്ന് നാം കാണുന്ന നമ്മുടെ രാജ്യത്തിന്റെ ഭാഗമായ, നമ്മുടെ ഭൂപടത്തിന്റെ മുകളിൽ സ്ഥിതി ചെയ്യുന്ന കാശ്മീർ.ഇപ്പോൾ ഇന്ത്യ അതിന്റെ ഭാഗമായ കശ്മീരിൽ അവിടുത്തെ ജനങ്ങളുടെ താൽപര്യ പ്രകാരമല്ലാതെ കൈകടത്തുമ്പോൾ ഇക്കാലമത്രയും ഐക്യരാഷ്ട്രസഭ പോലുള്ള വേദികളിൽ പാക്കധീന കശ്മീരിനു വേണ്ടിയും ചൈന കൈയ്യടക്കിയ കശ്മീരിനു വേണ്ടിയും വാദിച്ചിരുന്ന നാം ഇനി എങ്ങനെ ഐക്യരാഷ്ട്രസഭകളിലും അന്തർദേശീയ വേദികളിലും ആ രണ്ട് കശ്മീരധിഷ്ഠിത പ്രദേശങ്ങളും രാജ്യത്തിന് തിരിച്ചുകാട്ടാൻ വേണ്ടി വാദമുഖങ്ങളുയർത്തും ? കാരണം ആ രണ്ട് രാജ്യങ്ങൾക്കും നമ്മുടെ വാദങ്ങളെ ഖണ്ഡിക്കാൻ ഇപ്പോൾ അവസരമൊരുങ്ങിയിരിക്കുന്നു. ഇന്ത്യ അവരുടെ കയ്യിലുള്ള കശ്മീരിൽ പോലും അവിടുത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ, അവരിലേക്ക് സ്വന്തം രാഷ്ട്രീയം അടിച്ചേൽപ്പിക്കുന്നുവെന്ന മറുവാദം അവരുയർത്തും. ഇത്തരം ഏകപക്ഷീയ രീതികൾക്ക് തങ്ങളുടെ കൈവശമുള്ള പ്രദേശങ്ങൾ നൽകാനാവിലെന്ന് ചൈനയുടെയും പാക്കിസ്ഥാന്റെയും നിലപാട് അന്തർദേശീയ വേദികളിൽ കുറെ കൂടി സ്വീകാര്യ യോഗ്യമാകും.രാഷ്ട്രാന്തരീയ തലത്തിൽ സംഭവിക്കാവുന്ന വലിയ പ്രത്യാഘാതമാണിത്.
മൂന്ന്, കശ്മീരിന്റെ ഭാവിയാണ്.കശ്മീരിസമൂഹത്തെ തീർത്തും വിശ്വാസത്തിലെടുക്കാത്ത തരത്തിൽ, വാർത്താ വിനിമയ സംവിധാനങ്ങളെ മുഴുവൻ മറച്ചുവെച്ച് ഒരു സുപ്രഭാതത്തിൽ കേന്ദ്രഭരണ പ്രദേശമാക്കി അവിടം മാറ്റിയപ്പോൾ അവർ ഇനി ഇന്ത്യയോട്, ഇവിടുത്തെ ജനാധിപത്യ പ്രക്രിയയോട്, ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തോട് മാനസ്സികമായി എത്രത്തോളം ഐക്യം പുലർത്തും എന്നുള്ള വലിയൊരു ആശങ്കയുണ്ട്. അതിനപ്പുറം അവരുടെ വിയോജിപ്പുകളോട് ഭരണകൂടം സ്വീകരിക്കുന്ന ആക്രമണ രീതി വംശീയ ഉന്മൂലനം അല്ലെങ്കിൽ കൂട്ടക്കൊല പോലുള്ള സാധ്യതകളാണ് തുറന്നിടുന്നത്. ഈ മൂന്ന് പ്രത്യാഘാതങ്ങളാണ് കശ്മീർ വിഷയത്തിൽ നമുക്ക് മുമ്പിലുള്ളത്.
കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്.കശ്മീരിലെ മണ്ണും മഞ്ഞും മരങ്ങളും മാത്രമല്ല മനുഷ്യരും ഇന്ത്യയുടെ ഭാഗമാണെന്ന് നമുക്ക് തോന്നുന്നതോടൊപ്പം അതവരെ ബോധ്യപ്പെടുത്താനും നമുക്ക് കഴിയണം.അതവരെ ബോധ്യപ്പെടുത്തി അവരെ രാജ്യത്തിന്റെ ഭാഗമാക്കാൻ സാധിച്ചിരുന്നുവെങ്കിൽ അതാകമായിരുന്നു നമ്മുടെ ഏറ്റവും വലിയ രാഷ്ട്രീയ വിജയം. തോക്കിൻ മുനമ്പിലെ ഇപ്പോഴത്തെ നയതന്ത്രം എത്രത്തോളം വിജയിക്കുമെന്ന് ആശങ്കയുണ്ട്. സുപ്രീം കോടതി ഈ ഭരണഘടന ലംഘനത്തെ തിരസ്കരിക്കുമെന്ന് തന്നെയാണ് ജനാധിപത്യവിശ്വാസികൾ പ്രതീക്ഷിക്കുന്നത്.. പ്രാർത്ഥനകൾ..
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ